കണ്ണൂര്‍: ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യേണ്ടവരല്ല പോലീസുകാരെന്ന് എഡിജിപി ടോമിന് തച്ചങ്കരി. പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പോലീസിനെതിരെ ടോമിന് തച്ചങ്കരി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പോലീസുകാരെ പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസറായി കൂടെ കൂട്ടുന്നതു സ്റ്റാറ്റസ് ആയാണു പലരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പേഴ്സണല്‍ സെക്യൂരിറ്റി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതിലൂടെ സര്‍ക്കാരിന് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പേഴ്സണല്‍ സെക്യൂരിറ്റിക്ക് പോകുന്ന ഓഫീസര്‍മാര്‍ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയ ചരിത്രം കേട്ടിട്ടില്ലെന്നും എഡിജിപി പറഞ്ഞു.
സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയാറാകണം. സ്വന്തം മണ്ഡലത്തില്‍ പോലും സുരക്ഷാ ഭീഷണി ഉള്ളവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: