മുട്ടം: പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ രാജിവെച്ചതോടെ വൈസ് പ്രസിഡന്റ് മേരിക്കുട്ടി വര്‍ഗീസിനെതിരെ അവിശ്വാസം കൊണ്ടുവരുവാനുള്ള എല്‍ഡിഎഫ് നീക്കം രാഷ്ട്രീയ ബലാബലത്തിന് വേദിയാകുന്നു. 30 ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇതിനുള്ള നോട്ടീന് തൊടുപുഴ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ മുമ്പാകെ നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ പിന്തുണയില്‍ പ്രസിഡന്റ് പദം കൈക്കലാക്കിയ കുട്ടിയമ്മ മൈക്കിള്‍ യുഡിഎഫിന്റെ നിസഹകരണം മൂലമാണ് പ്രസിഡന്റ് പദം ഒഴിഞ്ഞത്.
യുഡിഎഫ് റിബലായി മത്സരിച്ച് വിജയിച്ച കുട്ടിയമ്മ 13 അംഗ പഞ്ചായത്തില്‍ 6 വീതം സീറ്റുകള്‍ എല്‍ ഡി എഫും, യു ഡി എഫും പങ്കിട്ടെടുത്തപ്പോള്‍ തിരഞ്ഞെടുപ്പിലെ താരമായി. കുട്ടിയമ്മ മുന്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കിയ യുഡിഎഫിന് അതേ നാണയത്തില്‍ മറുപടി കൊടുക്കുവാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കുട്ടിയമ്മ മൈക്കിളിന്റെ സഹായത്തോടെ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം വിജയിപ്പിക്കുവാനുള്ള കരുനീക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്.
എല്‍ഡിഎഫിനോ യുഡിഎഫിനോ ആര്‍ക്കാണ് ഭരണമെങ്കിലും കുട്ടിയമ്മ മൈക്കിള്‍ തന്നെയാകും ശ്രദ്ധാകേന്ദ്രം. യുഡിഎഫിനോടൊപ്പമുള്ള ഭരണം അവസാനിപ്പിച്ച് സ്ഥാനം പോകാതെ മറുവശത്ത് നിന്നും പിന്തുണ തേടുകയാണ് കുട്ടിയമ്മ മൈക്കിള്‍.
വൈസ് പ്രസിഡന്റിനേയും പുറത്താക്കി സ്വതന്ത്രയുടെ സഹായത്തോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുവാനുള്ള കരുനീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. ആരെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുകയെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: