Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പട്ടത്തുവിളയുടേത് നട്ടെല്ലുള്ളവരുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:36 pm IST
in Literature

കൊടുങ്കാറ്റു കൂടുവെക്കുന്ന കഥകളെഴുതിയും കടലലര്‍ച്ച പോലുള്ള ചിന്തകളില്‍ അസ്വസ്ഥ സൗന്ദര്യം വാരിപ്പൂശിയും കടന്നുപോയ പട്ടത്തുവിള കരുണാകരനെ പക്ഷേ അത്രയ്‌ക്കൊന്നും വായനക്കാര്‍ ആഘോഷിച്ചിട്ടില്ല. കഥയില്‍ സ്വന്തം വഴി വെട്ടിത്തെളിച്ച കരുണാകരന്‌ അപരിചിത വഴികളിലൂടെ നടക്കാന്‍ മടിയുള്ളതുകൊണ്ടാവണം വായനക്കാര്‍ കൂടുതലൊന്നും അറിയാതെ പോയത്. പട്ടത്തുവിളയുടെ പ്രശസ്ത കഥ നട്ടെല്ലികളുടെ ജീവിതം എന്നപേര് കരുണാകരന്റെ കഥകളുടെ പൊതുനാമമാക്കാം.

ലോകാനുഭവവും ആഴമുള്ള വായനയും പുതുമയുടെ വിത്തും നിറഞ്ഞ പട്ടത്തുവിളയുടെ കഥ കലുഷിത ചെറുപ്പത്തിന്റെ സ്വാതന്ത്ര്യവും ചെറുത്തു നില്‍പ്പും കലര്‍ന്നതിന്റെ കഠിന ചൂടും ചൂരുമുള്ളതായിരുന്നു. നാളത്തെ പുതിയ പ്രഭാതത്തിനായുള്ളവരുടെ പോരാട്ടം അക്കഥകളിലുണ്ടായിരുന്നു. കഥകളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ കനലും കനപ്പുമുണ്ടായ പട്ടത്തുവിളയുടെ കഥകളില്‍ മലയാള സാഹിത്യത്തിലെ വ്യത്യസ്തതയുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാന്‍ കഴിയും. ഈ ഒറ്റപ്പെടലിലേക്കു പെട്ടെന്നു കയറിപ്പോകാന്‍ കഴിയാത്തതുകൊണ്ടാണ് വായനക്കാര്‍ പട്ടത്തുവിളയെ കൂടുതല്‍ അറിയാതെപോയത്. ഒരു ആഗോളാവസ്ഥ പട്ടത്തുവിളയുടെ കഥകളില്‍ വായിക്കാനാകും. ചില കഥകള്‍ വായിച്ചു തീരുമ്പോള്‍ ലോക സഞ്ചാരം നടത്തിയ അനുഭവമായിരിക്കും. ചെറിയ വിഷയത്തെപ്പോലും അന്തര്‍ദേശീയ തലത്തില്‍ നിരീക്ഷിച്ചെഴുതുകയായിരുന്നു അദ്ദേഹം.

വേഷത്തിലും ഭാവത്തിലുമുള്ള അര്‍ഥവത്തായ മൗനങ്ങളുടെ ഗാംഭീര്യം പട്ടത്തുവിളയുടെ വ്യക്തിത്വവും കഥകളുടെ ധ്വനനശേഷിയുമായിരുന്നു. ചെറു വാക്കുകള്‍ തമ്മിലുള്ള വിടവുകള്‍ക്കിടയില്‍പ്പോലും അവ വലിയ ശബ്ദത്തില്‍ സംസാരിച്ചു. പലകഥകളും സംഭാഷണ പ്രധാനമായിരുന്നു. പ്രമേയത്തിന്റെ ശക്തി പോലെ തന്നെ സംഭാഷണങ്ങള്‍ക്കു കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുണ്ടായിരുന്നു. ചില കഥകള്‍ മനസിലാക്കാന്‍ അവയുടെ പശ്ചാത്തലത്തെക്കുറിച്ചറിയുകയും അതിനായി വായന ആവശ്യപ്പെടുന്നതുമായിരുന്നു.

പട്ടത്തുവിളയുടെ കഥവായിച്ചിട്ട് ഒന്നും മനസിലാകുന്നില്ലെന്ന പരാതിയും അന്നുണ്ടായിരുന്നു. പട്ടത്തുവിളയുടെ കഥവായിക്കാനും മനസിലാക്കാനും നല്ലോരു ശിക്ഷണം ആവശ്യമായിരുന്നു.

മുനി, വിമര്‍ശം, പട്ടത്തുവിളയുടെ കഥകള്‍, കഥകള്‍ പട്ടത്തുവിള, നട്ടെല്ലികളുടെ ജീവിതം, കണ്ണേ മടങ്ങുക, സത്യാന്വേഷണം തുടങ്ങിയവയാണ് കരുണാകരന്റെ കൃതികള്‍. മുനി സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കഥകളല്ലാതെ മറ്റൊന്നും അദ്ദേഹം എഴുതിയില്ല. തന്റെ തട്ടകം കഥമാത്രമാണെന്നു പട്ടത്തുവിള മനസിലാക്കിയിരിക്കണം.

1925ല്‍ കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിലായിരുന്നു കരുണാകരന്റെ ജന്മം.മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം എംബിഎയ്‌ക്കായി പട്ടത്തുവിള അമേരിക്കയ്‌ക്കുപോയി. മടങ്ങി വന്ന് പിയേഴ്‌സ് ലെസ്ലിയുടെ കോഴിക്കോട് ശാഖയില്‍ ജോലി ചെയ്തു. തുടര്‍ന്ന് പ്രസിദ്ധമായ കോഴിക്കോട് സാംസ്‌ക്കാരിക കൂട്ടായ്‌മയുടെ ഭാഗമായി ജീവിച്ചു. എംടി,തിക്കോടിയന്‍,ബഷീര്‍,അരവിന്ദന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള സമ്പര്‍ക്കത്തിലായിരുന്നു ശേഷ ജീവിതം. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായണത്തിന്റെ നിര്‍മ്മാതാവായിരുന്നു പട്ടത്തുവിള. ചിത്രം നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടി. 1987ല്‍ പട്ടത്തുവിള അന്തരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.