Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഓര്‍മ്മകളില്‍ ഒഎന്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:04 pm IST
in Literature

കൂടെയുള്ളവര്‍ ഓര്‍മ്മയാകുന്നത് വേദന. വേദന പിന്നെ വിധി എന്നോ സത്യമെന്നോ വിശ്വസിക്കുന്ന ആശ്വാസം. ഇത്തരമൊരു നൊമ്പരപ്പുള്ള ആശ്വാസമാകുന്നൊരു ദിവസമാണിന്ന്, മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ ഒന്നാം ചരമ വാര്‍ഷിദിനം.

ഒഎന്‍വിയുടെ നൂറുകണക്കായ ഗാനങ്ങളിലൊന്ന് മൂളാതെയും കേള്‍ക്കാതെയും മലയാളിയുടെ ദിനം കടന്നു പോകാറില്ല. ഈ സജീവത്കൊണ്ട് അദ്ദേഹത്തിന്റെ മരണത്തേയും ജയിക്കാന്‍ നമുക്കു കഴിയുന്നു. മലയാളി അവനായിത്തീരുന്ന അല്ലെങ്കില്‍ കേരളിയനായിത്തീരുന്ന അനവധി കാരണങ്ങളില്‍ ഒന്നാണ് എന്നും നമ്മുടെ കൂടെയുള്ള ഒഎന്‍വി പാട്ടുകള്‍.

അതുപോലെ തന്നെ കേള്‍ക്കാന്‍ സൗകര്യമാണ് എന്നതിനാല്‍ ഒഎന്‍വിയുടെ പ്രധാന കവിതകളെല്ലാം കേട്ടു ശീലിച്ചവരുമുണ്ട് ധാരാളം, കവിതകള്‍ ആത്യന്തികമായി കേള്‍ക്കാനുള്ളതല്ല എങ്കില്‍ക്കൂടി.

ഒഎന്‍വിയുടെ കവിതകളും പാട്ടുകളും ഏതു തരത്തില്ലുള്ളതാണെന്നോ

അല്ലെങ്കില്‍ അദ്ദേഹം ഏതു തരക്കാരനെന്നോ ഉള്ള ചോദ്യം അപ്രസക്തമാണ്. കേരളിയന്റെ നാവിന്‍ തുമ്പിലുള്ളതാണ് ഒഎന്‍വി പാട്ടുകളെന്നതു തന്നെ അദ്ദേഹം ആരാണെന്നു ബോധ്യപ്പെടുത്തുന്നു.

പൊതുജനം നിത്യേനെ ഇടപെടുന്ന വാക്കും വിചാരവും മനോധര്‍മ്മവുമൊക്കെ കണ്ണി ചേര്‍ന്നതാണ് ഈ കവിയുടെ കവിതകളും പാട്ടുകളും. അത് ഒരു കവിയുെട ആലോചനാമൃത സര്‍ഗക കാന്തിയില്‍ രൂപപ്പെട്ടു എന്നുമാത്രം. റൊമാന്റിസത്തിനു മീതെ ണിയലിസവും സോഷ്യല്‍ റിയലിസവുമൊക്കെ നീര്‍ച്ചോലയാവുന്ന പ്രതിബദ്ധതയുടെ ആക്കമുണ്ട് ആ കവിതകള്‍ക്ക്.

ജീവിതം മാത്രമല്ല അതിജീവനം കൂടി ജാഗ്രത്താകുന്നുണ്ട് അദ്ദേഹത്തിന്റെ കവിതകളില്‍.ഭൂമിക്കൊരു ചരമഗീതം ഇതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്. സങ്കടത്തിനും നിരാശയ്‌ക്കുമപ്പുറം ഒരു ഫീനിക്‌സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട് ഒഎന്‍വിക്കവിതകള്‍. എഴുത്തിന്റെ ആദ്യഘട്ടമായ നാടക ഗാനരചനയുടെ കാലത്തില്‍ തന്നെ ഇത്തരം പ്രതിബദ്ധതാ രീതി ഉണ്ടായിരുന്നു.

ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വികാരങ്ങളെ പ്രചോദിതമാക്കേണ്ടതു അവശ്യമാണെന്നിരിക്കെ തന്നെയായിരുന്നു ഒഎന്‍വിക്കവിതകള്‍ മനുഷ്യ വികാരമുണര്‍ത്തി കൊടുങ്കാറ്റായി വീശിയത്.പഴയ നാടക ഗാനങ്ങള്‍ ഇന്നും കേള്‍ക്കുമ്പോള്‍ വികാരങ്ങള്‍ വിജൃംഭിതമാകുമെന്നിരിക്കെ അന്നത്തെ ഉണര്‍വിന്റെ വികാര തീവ്രത എത്രയായിരിക്കും.

രാഷ്‌ട്രീയത്തില്‍ ഇടതു പക്ഷമായിരുന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിര്‍ബന്ധിത മുദ്രാവാക്യജന്യമായ വികാരത്തെക്കാള്‍ സ്വാഭാവികമായ വികാരവായ്‌പിലായിരുന്നു ഒഎന്‍വി രചനകള്‍.പ്രത്യയശാസ്ത്രത്തിന്റെ സമ്മര്ദങ്ങള്‍ കവിതയുടെ കാമ്പ് ചീയിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് മാറിവരുന്ന മലയാളി ജീവിതത്തിന്റെ പരിസരങ്ങളില്‍ അവരുടെ രക്തത്തില്‍ വേരാഴ്‌ത്തിയ നാടന്‍ പദങ്ങള്‍ ഇണക്കിച്ചേര്‍ത്ത ഒരുവട്ടം കൂടിയെന്‍…എന്നുപോലുള്ളവ എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.

കവിതയും സിനിമാ ഗാനങ്ങളും രണ്ടാണെന്നിരിക്കെ തന്നെ സിനിമാപ്പാട്ടിലും കവിതയുടെ ഛന്ദസ് ഉരുക്കി ഒഴിക്കുകയായിരുന്നു ഒഎന്‍വി.കവിതയില്‍ അര്‍ഥവും പാട്ടില്‍ സംഗീതവും വേര്‍തിരിച്ചറിഞ്ഞ കവിയാണ് അദ്ദേഹം. അക്ഷരങ്ങളില്‍ മനുഷ്യ വിയര്‍പ്പിന്റെ ഉപ്പും കറുത്തപക്ഷിയുടെ പാട്ടും പാരിസ്ഥിതികമായ ഭാവി ജാഗ്രതയും ഒഎന്‍വി എഴുതിച്ചര്‍ത്തത് എന്നും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

Kerala

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.