കൊച്ചി: ലാവ് ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ എസ്.എന്‍.സി ലാവ്ലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന കേസില്‍ 2013 നവംബര്‍ അഞ്ചിന് പിണറായി ഉള്‍പ്പടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്.
പുനഃപരിശോധനാ ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ ഓച്ചന്തുരുത്ത് സ്വദേശി എംആര്‍ അജയന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. ലാവ്ലിന് കേസിലെ ഹര്‍ജി പരിഗണിക്കുന്നത് പരമാവധി വൈകിപ്പിച്ച് കേസിലെ തെളിവുകള്‍ ഇല്ലാതാക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും വാദം നടത്താന്‍ പ്രതിഭാഗം മടിക്കുന്നതെന്തിനെന്ന് വ്യക്തമല്ലെന്നും അജയന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: