Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പീരങ്കിപ്പട കത്തിയമര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 05:34 am IST
inSports

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ വിജയം നേടിയ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ചു. ഇന്നലെ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ ആഴ്‌സണലിനെ തകര്‍ത്തുവിട്ടു. 2015 നവംബറിന് ശേഷം ആഴ്‌സണല്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ അഞ്ച് ഗോളുകള്‍ വഴങ്ങുന്നത്. അന്നും ബയേണിനോടായിരുന്നു അഞ്ച് ഗോള്‍ വഴങ്ങിയത്.

കഴിഞ്ഞ ആറു സീസണുകളിലും പ്രീക്വാര്‍ട്ടറില്‍ പുറത്തായ ഗണ്ണേഴ്‌സ് 75 ശതമാനം ബോള്‍ പൊസെഷനുണ്ടായിട്ടും അഞ്ചു ഗോള്‍ വഴങ്ങി എന്നതാണ് ദയനീയം. എന്നാല്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ആഴ്‌സണല്‍ ബയേണിനേക്കാള്‍ ഏറെ പിന്നിലായിരുന്നു. ബയേണ്‍ 24 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ആഴ്‌സണല്‍ 7 തവണ. അലക്‌സി സാഞ്ചസ് 30-ാം മിനിറ്റില്‍ നേടിയ ഗോള്‍ വരെ മാത്രം നീളുന്നതായിരുന്നു ആഴ്‌സണലിന്റെ ചെറുത്തുനില്‍പ്പ്. അതിനുശേഷമാണ് പീരങ്കിപ്പട കത്തിയമര്‍ന്നത്. ബയേണിനായി തിയാഗോ അല്‍കാന്റര രണ്ട് ഗോളുകള്‍ നേടി.

കളിയുടെ എട്ടാം മിനിറ്റില്‍ ആര്‍ട്ടുറോ വിദാല്‍ പായിച്ച ഷോട്ട് ആഴ്‌സണല്‍ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ മൂന്നുമിനിറ്റിനുശേഷം ഡഗ്ലസ് കോസ്റ്റ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്ത് 25 വാര അകലെനിന്ന് റോബന്‍ പായിച്ച ഷോട്ട് മുഴുനീളെ പറന്ന ഡേവിഡ് ഒസ്പിനയെ കീഴടക്കി വലയില്‍ കയറി. തുടര്‍ന്ന് 3-0ാം മിനിറ്റില്‍ സാഞ്ചസ് ആഴ്—സണലിന്റെ സമനില ഗോള്‍ നേടി.

ഇതിന് തൊട്ടുമുമ്പ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു സാഞ്ചസിന്റെ ആ ഗോള്‍. സാഞ്ചസിന്റെ പെനാല്‍റ്റി കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ഓസ്പിന തടുത്തിട്ടത് വീണ്ടും സാഞ്ചസിന് തന്നെ. പന്ത് കിട്ടിയ സാഞ്ചസ് ബയേണ്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 39-ാം മിനിറ്റില്‍ ഗ്രാനിറ്റ് ഷാക്കയും പരിക്കുസമയത്ത് മെസ്യൂട്ട് ഓസിലും ഒാരോ അവസരം തുലച്ചതോടെ ആദ്യ പകുതി 1-1 എന്ന നിലയില്‍ സമാപിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലോറെന്റ് കൊസെയ്ല്‍നി പരിക്കേറ്റ് പുറത്തായതോടെ ഗണ്ണേഴ്‌സിന്റെ പതനം തുടങ്ങുകയായിരുന്നു. 53-ാം മിനിറ്റില്‍ ഫിലിപ്പ് ലാം നല്‍കിയ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിച്ചു. 56, 63 മിനിറ്റുകളില്‍ തിയാഗോ അല്‍കന്റാര ഇരട്ടഗോളുമായി കളം നിറഞ്ഞു. പിന്നീട് പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളറുടെ അവസരമായിരുന്നു. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ലക്ഷ്യം കണ്ട് മുള്ളര്‍ ആഴ്‌സണലിന്റെ മുറിവില്‍ വീണ്ടും ഉപ്പു പുരട്ടി.

കഴിഞ്ഞ ആറു സീസണിലും ക്വാര്‍ട്ടര്‍ കാണാതെ ആഴ്‌സണല്‍ പുറത്തായപ്പോള്‍ അതില്‍ രണ്ടു തവണയും പരാജയമേറ്റു വാങ്ങിയത് ബയേണിനോടായിരുന്നു. മാര്‍ച്ച് എട്ടിന് രണ്ടാം പാദത്തില്‍ വമ്പന്‍ വിജയം നേടിയാല്‍ മാത്രമേ ആഴ്‌സണലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന വിദൂര സ്വപ്‌നം സഫലമാകൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

India

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

പുതിയ വാര്‍ത്തകള്‍

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.