Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശീയഗാനം ഭാരതീയന്റെ വികാരമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:34 pm IST
in Vicharam

ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും ദേശീയപതാകയും ദേശീയഗാനവും ഉണ്ട്. ഭാരതത്തിനും ദേശീയഗാനവും ദേശീയ പതാകയും ഉണ്ട്. അശോക ചക്രം ആലേഖനം ചെയ്ത ത്രിവര്‍ണ്ണപതാക ദേശീയപതാകയും രവീന്ദ്രനാഥ ടഗോര്‍ രചിച്ച ‘ജനഗണമന’ നമ്മുടെ ദേശീയഗാനവുമാണ്. ഇവ രണ്ടും നമ്മുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളേയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ദേശീയപതാക പാറിക്കുമ്പോള്‍ അത് ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവ് പ്രകടിപ്പിക്കാനായി എണീറ്റ് അറ്റന്‍ഷനായി നില്‍ക്കണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. ഇതൊക്കെ മാതൃരാജ്യത്തോടുള്ള ആദരവിന്റെ ഭാഗമാണ്.

മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോള്‍ നമ്മുടെ ദേശീയഗാനത്തെയും ദേശീയപതാകയെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ഭരണഘടനയില്‍ ദേശീയഗാനത്തെയും ദേശീയപതാകയെയും ആദരിക്കണമെന്ന് ഭരണഘടനാ ശില്‍പികള്‍ എഴുതിവച്ചിട്ടുള്ളത് ഇപ്പോഴത്തെ തലമുറയെയും വരുംതലമുറയെയും ലക്ഷ്യമാക്കിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി വാതോരാതെ സംസാരിക്കുകയും ഇവ കൈപ്പറ്റുകയും ചെയ്യുന്നവര്‍ കടമകള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുകയാണ്.

സിനിമാ ശാലകളില്‍ ചിത്രപ്രദര്‍ശനത്തിനു മുന്നോടിയായി ദേശീയഗാനം കേള്‍പ്പിക്കുന്നതിനെതിരെ കുറച്ചാളുകള്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ദേശീയഗാനം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ഇവരുടെ വാദം. ദേശീയഗാനം ഏതൊരു അവസ്ഥയിലാണെങ്കിലും കേട്ടാല്‍ അറ്റന്‍ഷനായി നില്‍ക്കുന്ന കീഴ്‌വഴക്കമാണ് നമുക്കുള്ളത്.

അത് ആത്മാഭിമാനത്തെയും ഇന്ത്യ ഒരൊറ്റ ജനതയാണെന്നതിനെയും നമ്മുടെ ആത്മവിശ്വാസത്തെയുമൊക്കെയാണ് സൂചിപ്പിക്കുന്നത്. വെറും 52 സെക്കന്റ് എണീറ്റുനില്‍ക്കുമ്പോള്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ പതിനായിരങ്ങളെയാണ് നാം സ്മരിക്കേണ്ടത്. അവരുടെ ആത്മസമര്‍പ്പണത്തിന്റെ ത്യാഗത്തിന്റെ സ്മരണകളാണ് മനസുകളില്‍ ഉയരേണ്ടത്. അതൊന്നുമില്ലാതെ ഗാനമായി മാത്രം ദേശീയഗാനത്തെ ഉള്‍ക്കൊള്ളുന്നതിന്റെ ഫലമാണ് ഇത്തരം എതിര്‍പ്പുകള്‍.

ദേശീയഗാനം കേള്‍ക്കുമ്പോള്‍, ദേശീയപതാക കാണുമ്പോള്‍ അതിനെ ആദരിക്കണം എന്നു പറയേണ്ടി വരുന്നതും അതിനായി നിയമം നിര്‍മ്മിക്കേണ്ടിവന്നതും ഇത്തരം കാര്യങ്ങളോട് സ്വയമേ കാണിക്കേണ്ട പക്വത മാനസിക തലങ്ങളില്‍ നമുക്ക് ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവാണ്.

ഇവിടെ ഇത്തരം പ്രവൃത്തികള്‍ കാണിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍ അവിടുത്തെ നിയമങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെ, ഓരോരുത്തരും വിശ്വസിക്കുന്ന ജാതിയുടെ, മതത്തിന്റെ, രാഷ്‌ട്രീയ കക്ഷിയുടെ പതാകയോ മറ്റോ ഇത്തരത്തില്‍ അവഹേളിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന കോലാഹലങ്ങള്‍ നിത്യവും നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ഗാന്ധിജിയോ സുബാഷ് ചന്ദ്രബോസോ ഭഗത്‌സിംഗോ ചന്ദ്രശേഖര്‍ ആസാദോ ഒന്നും ഹീറോകളല്ല.

ദേശീയഗാനം കേള്‍ക്കാന്‍ വിമുഖതയുള്ളവരില്‍പ്പെട്ടവരെ മദ്യശാലക്കുമുന്നില്‍ എത്രനേരം വേണമെങ്കിലും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കൊപ്പവും കാണാന്‍ കഴിയും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ നില്‍ക്കുന്നവരിലും ഇവരില്‍പ്പെട്ടവരെ കാണാന്‍ കഴിയും.

കൊടും ശൈത്യത്തില്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനിക ലക്ഷങ്ങള്‍ക്ക് ആവേശം പകരുന്നത് ദേശീയഗാനവും ദേശീയപതാകയുമൊക്കെയാണ്. ദേശീയ ഗാനത്തെയും ദേശീയ പതാകയെയും എതിര്‍ക്കുകയെന്നാല്‍ സ്വന്തം ആത്മാഭിമാനത്തെതന്നെ എതിര്‍ക്കുന്നതിനു തുല്യമാണ്. ഇതിനു ചികിത്സയും മരുന്നും നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള മരുന്നാണ് 1971ലെ നാഷണല്‍ ഹോണര്‍ ആക്ട്, 1950ലെ ചിഹ്ന നാമ ആക്ട്, 2002ലെ ഫ്‌ളാഗ് കോഡ് മുതലായവ.

ദേശീയഗാനം, ദേശീയപതാക ഇവ തന്റെയും കൂടിയാണ് എന്നുള്ള ചിന്ത ഓരോരുത്തരിലും ജനിക്കണം. അല്ലെങ്കില്‍ അതിനുള്ള നടപടി സര്‍ക്കാരുകള്‍ സ്വീകരിക്കണം. ഇതോടൊപ്പം ഒരു വര്‍ഷത്തെ നിര്‍ബന്ധിത സൈനികസേവനം നടപ്പാക്കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.