തിരുവനന്തപുരം: കേന്ദ്രത്തെ സദാ കുറ്റം പറയുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ നിരവധി ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ അവ നടപ്പാകണമെങ്കില്‍ കേന്ദ്രം സഹായിക്കണം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (ജി എസ് ടി)യിലാണ് ഐസക്കിന്റെ പ്രതീക്ഷ.
60 വയസുള്ള, സ്വന്തമായി ഒരേക്കര്‍ ഭൂമിയില്ലാത്തവര്‍ക്കുള്ള സാമൂഹ്യസുരക്ഷാപെന്ഷനാണ് ഇതില്‍ പ്രാധാന്യം. പ്രവാസി ക്ഷേമപെന്ഷന് 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി. എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപ കൂട്ടി. അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ സര്‍വ്വെ. ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ക്ക് അഞ്ചു കോടി.ജീവിത ശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും.കാരുണ്യ പദ്ധതിക്ക് 350 കോടി, മറ്റു പദ്ധതികള്‍ ചേര്‍ത്ത് 1000 കോടി. സര്ക്കസ്കലാകാരന്മാരുടെ പുനരധിവാസത്തിന് ഒരു കോടി.മറൈന്‍ ആംബുലന്‍സ് സംവിധാനത്തിന് രണ്ടു കോടി.
മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്. മുഴുവന്‍ പൗരന്മാടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം. ബ്ലഡ് സ്ട്രിപ്പുകള്‍, ബ്ലഡ് പ്രഷര്‍ ഉപകരണങ്ങള്‍, വെയിംഗ് മെഷീനുകള്‍. പഞ്ഞമാസ സമാശ്വസപദ്ധതി 3,600 രൂപ വീതം. മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരം: മരിക്കുന്നവര്‍ക്കും കാണാതാകുന്നവര്‍ക്കും 10 ലക്ഷം രൂപ. തൊഴില്‍ശേഷി നഷ്ടപ്പെടുന്നവര്‍ക്ക് 5 ലക്ഷം രൂപ. അനുബന്ധത്തൊഴിലാളികള്‍ക്കും മത്സ്യബന്ധനോപകരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ്.
ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തില്‍ 5 ശതമാനം സംവരണം; ജോലിക്ക് 4 ശതമാനം സംവരണം. ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ബാരിയര്‍ ഫ്രീ പദ്ധതിക്ക് 15 കോടി. അന്ധത, കാഴ്ച്ചക്കുറവ്, ബുദ്ധിവൈകല്യം എന്നിവ ഉള്ളവര്‍, ചലനശേഷി ഇല്ലാത്തവര്‍, കുഷ്ഠരോഗവിമുക്തര്‍ എന്നിവര്‍ക്കുള്ള 2 ലക്ഷം രൂപയ്ക്കുള്ള സ്വാവലംബം ആരോഗ്യ ഇന്ഷ്വറന്സ്തുടങ്ങിയ ക്ഷേമ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. ഇവ നടപ്പാകണമെങ്കില്‍ കേന്ദ്രസഹായം അനിവാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: