കൊച്ചി: സംസ്ഥാന ബജറ്റ് തൊഴില്‍ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്. കേന്ദ്രം പ്രഖ്യാപിച്ച മിനിമം വേതനം ഉറപ്പാക്കാനുള്ള ശ്രമം പോലും ബജറ്റിലില്ല.
വ്യവസായ മേഖലക്ക് ഒന്നും വകയിരുത്തിയിട്ടില്ല. ഇത് കേരളത്തിലെ വ്യവസായ മേഖലയ്ക്കും ആ മേഖലയില്‍ പണി എടുക്കുന്ന തൊഴിലാളികള്‍ക്കും തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വ്വീസ് മേഖലയ്ക്കും ഒന്നും മാറ്റിവച്ചിട്ടില്ല.
രണ്ട് പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കുമെന്നുള്ള നിര്‍ദ്ദേശം സാമൂഹ്യക്ഷേമ പെന്‍ഷനും അതിനൊടൊപ്പം നാമമാത്രമായ ക്ഷേമനിധി പെന്‍ഷനും വാങ്ങുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: