കൊച്ചി: ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ച് മികച്ച നടനാകുന്നതിനു മുമ്പ് ഗംഗ അങ്ങനെയായിരുന്നു, അതിനു ശേഷവും. ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് വീട്ടിനടുത്ത് കെഎസ്ആര്‍ടിസി പരിസരത്തെ ചായക്കടയിലുണ്ടായിരുന്നു ഗംഗ. അവാര്‍ഡ് പ്രഖ്യാപനം വന്ന് മണിക്കൂറിനുള്ളില്‍ ഗംഗ അവിടുണ്ട്; മാറ്റമൊന്നുമില്ലാതെ, അതാണ് ഗംഗ അല്ല വിനായകന്.
പല വേദികളിലും കഴിഞ്ഞ വര്‍ഷത്തെ മലയാള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കമ്മട്ടിപ്പാടത്തിലെ ഗംഗ ചര്‍ച്ച വിഷയമായിരുന്നു. ഗംഗ എന്ന ചുരുക്കപ്പേരിലുള്ള ഗംഗാധരനെ അവതരിപ്പിച്ച വിനായകനും അതോടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം വിനായകന് ജന്മനാടായ കൊച്ചിയിലുണ്ടായിരുന്നു. പ്രഖ്യാപനം വന്നത് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക്. അതിന് അര മണിക്കൂര്‍ മുമ്പ് സമീപത്തെ കടയില്‍ നിന്നും ചായയും കുടിച്ചിറങ്ങിയ വിനായകന് നേരേ പോയത് സമീപത്തെ സുഹൃത്തിന്റെ വീട്ടിലേക്കാണ്.
പ്രഖ്യാപനം വന്നതോടെ വിനായകന്റെ വീട്ടില്‍ നിന്നും ആഹ്ലാദ ആരവങ്ങള്‍ ഉയര്‍ന്നു. വിനായകന്റെ വീടുള്ള ഉദയ കോളനിയിലെ ജനങ്ങള്‍ പടക്കം പൊട്ടിച്ച് വാര്‍ത്തയെ എതിരേറ്റു. ചെണ്ടമേളത്തില്‍ ചുവട് വെച്ച് പ്രദേശത്തെ കുട്ടികള്‍ വിനായകന്റെ ഫ്ളെക്സുകളുമായി ആഹ്ലാദം തുള്ളി. നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും വിനായകന്റെ വീട്ടില്‍ തിങ്ങിക്കൂടി. അപ്പോഴേക്കും വീട്ടിലെത്തിയ വിനായകന് അമ്മ തങ്കമ്മയെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ചു.
തുടര്‍ന്ന് എല്ലാ വിവാദങ്ങള്‍ക്കും അവാര്‍ഡിലൂടെ ഉത്തരം ലഭിച്ചതായി വിനായകന്റെ മറുപടി.
വിനായകന്റെ സഹോദരങ്ങള്‍ ഈ സമയം പ്രദേശത്തെ വീടുകളിലും, സമീപവാസികള്‍ക്കും മധുരം വിളമ്പുന്ന തിരക്കിലായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിനായകന് നേരെ പോയത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലേക്കാണ്. അവിടെയും നിരവധി നാട്ടുകാരും, സുഹൃത്തുക്കളും വിനായകന്റെ വരവും കാത്തിരിക്കുകയായിരുന്നു. അവാര്‍ഡ് ഗംഗനെ മാറ്റിയിട്ടില്ല, വിനായകനേയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: