മാഡ്രിഡ്: ഒരു പരാജയത്തിനും സമനിലക്കുശേഷം അത്ലറ്റികോ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍.
ലീഗില്‍ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും വലന്‍സിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. പന്തടക്കത്തില്‍ നേരിയ ആധിപത്യം നിലനിര്‍ത്തിയതൊഴിച്ചാല്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അത്ലറ്റികോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വാലന്സിയാക്കയില്ല.
അത്ലറ്റിക്കോയാകട്ടെ ഗ്രീസ്മാനും, കൊക്കെയും ഗമെയ്റോയും അടക്കമുള്ള മുന്നേറ്റനിര താളം കണ്ടെത്തിയതോടെ അനായാസ വിജയമാണ് അവര്‍ നേടിയത്. അത്ലറ്റികോയ്ക്കായി അന്റോണിയോ ഗ്രിസ്മാന് രണ്ടും ഗമെയ്റോ ഒരു ഗോളും നേടി. വിജയത്തോടെ 26 കളികളില്‍ നിന്ന് അത്ലറ്റികോക്ക് 49 പോയിന്റായി.
മറ്റൊരു മത്സരത്തില്‍ ലാസ് പല്‍മാസ് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഒസാസുനയെ തകര്‍ത്തു. മറ്റ് മത്സരങ്ങൡ അത്ലറ്റിക് ബില്‍ബാവോ 1-0ന് മലാഗയെയും ഡിപോര്‍ട്ടീവോ ലാ കൊരൂണ ഇതേ മാര്‍ജിനില്‍ സ്പോര്‍ട്ടിങ്ങ് ഗിജോണിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: