മുംബൈ: ബലാല്‍സംഗത്തിനിരയായി വേശ്യാവൃത്തിയിലേക്ക് വഴുതിവീണ ദല്‍ഹിയിലെ 24കാരിയായ മോഡലിനെയും നേപ്പാളിയായ 16കാരിയെയും കണ്ടെത്താന്‍ പൂനെ പോലീസിന് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി
പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നൂറിലേറെപ്പേര്‍ ബലാല്‍സംഗം ചെയ്തതായി നേപ്പാളി പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. ആരോപണങ്ങള്‍ ഗുരുതരമാണ്. ഇരകള്‍ എവിടെയാണെന്നത് സംബന്ധിച്ച് കോടതിക്ക് ആശങ്കയുണ്ട്. സത്യസന്ധമായ പരിശ്രമത്തിലൂടെ അവരെ കണ്ടെത്തണമെന്ന് ജസ്റ്റിസ് രഞ്ജിത്ത് മോറും രേവതി ഡയറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പോലീസിനോട് ആവശ്യപ്പെട്ടു.
ഈ കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ അഭിഭാഷകന്‍ അനൂജ കപൂര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഉത്തരവിട്ടത്.
ആറുമാസമായി ഇവരെ കണ്ടെത്താനായില്ല. സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇവരെ കൊലപ്പെടുത്താനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് അഭിഭാഷകന്റെ ഹര്‍ജിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന രണ്ടു പോലീസുകാര്‍ പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതിയില്‍ ഹാജരായതിനെ കോടതി വിമര്‍ശിച്ചു. ഇരയുടെ പരാതിയില്‍ പേരുളള ഉദ്യോഗസ്ഥര്‍ പ്രോസിക്യൂട്ടറെ സഹായിക്കേണ്ടെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ പൊളളലേറ്റ് ദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സതേടിയതോടെയാന് മോഡല്‍ പൂനെയില്‍ ബലാല്‍സംഗത്തിനിരയായ കഥ പുറത്തായത്. സമൂഹ മാധ്യമങ്ങളിലുടെ പരിചയപ്പെട്ട രോഹിത് ഭണ്ഡാരി സിനിമാ നടിയാക്കമെന്ന വാഗ്ദാനം നല്‍കി പനെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് ഭണ്ഡാരിയും കൂട്ടുപ്രതികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. പൂനെയിലെ ഭണ്ഡാരിയുടെ ഫള്ാറ്റില്‍ വെച്ച് നേപ്പാളിയായ പ16കാരിയെ പരിചയപ്പെട്ടു. ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് ഈ കുട്ടിയെ പുനെയിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഒടുവില്‍ രണ്ടു പെണ്‍കുട്ടികളും ദല്‍ഹിയില്‍ മോഡലിന്റെ താമസസ്ഥലത്തേയ്‌ക്ക് രക്ഷപ്പെട്ടു.
















