കട്ടപ്പന: കൈയേറ്റങ്ങളുടെ പര്യായമാണ് കട്ടപ്പന തോട്. വിസ്തൃതിയില്‍ ഒഴുകിയിരുന്ന് കട്ടപ്പന തോട് ഇപ്പോള്‍ ഓടയ്ക്ക് സമാനമായിരിക്കുകയാണ്. കട്ടപ്പന ടൗണ്‍ വികസിച്ചതോടെ തോട് ശോഷിച്ചു. തോടിന്റെ ഇരുവശവും കല്ലുകെട്ടിയാണ് കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്.
പുതിയ ബസ് സ്റ്റാന്റിനോട് അടുത്തുള്ള ഭാഗത്താണ് കൂടുതലായും തോട് കൈയേറിയിരിക്കുന്നത്. കട്ടപ്പനയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വന്‍കിട ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കട്ടപ്പനത്തോട്ടിലേക്കാണ് തള്ളുന്നത്.
കട്ടപ്പന സാഗര ജങ്ഷന് മുതലുള്ള കച്ചവട സ്ഥാപനങ്ങളിലെ വസ്തുക്കള്‍ കട്ടപ്പന തോട്ടിലേക്ക് ഇടുന്നതുമൂലം തോട് മലിനമായിരിക്കുകയാണ്. കറുത്ത നിറത്തിലാണ് ഇപ്പോള്‍ കട്ടപ്പന തോട്ടിലെ വെള്ളം ഒഴുകുന്നത്.. മഴക്കാലമായതോടെ തോട് നിറഞ്ഞ് ബസ് സ്റ്റാന്‍ഡിലുള്‍പ്പെടെ വെള്ളം കയറുന്നതു പതിവ് സംഭവമാണ് മാലിന്യം നിറഞ്ഞ വെള്ളം കവിഞ്ഞൊഴുകുന്നതോടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുവാനുള്ള സാധ്യതയും ഏറെയാണ്. വൈകുന്നേരങ്ങളില്‍ കൊതുകുശല്യം മൂലം കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുവാന് പറ്റാത്ത അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: