കോഴിക്കോട്: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി സപരിഹരിക്കണമെങ്കില് സോളാര്‍ അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കെഎസ്ഇബിയെ മാത്രം ആശ്രയിച്ച് കേരളത്തില്‍ വൈദ്യുതീകരണം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നതെന്ന് പിണറായി അവകാശപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് കെഎസ്ഇബിയെ എത്തിക്കുന്നതില്‍ മന്ത്രി എം.എം. മണി വലിയ പങ്കു വഹിച്ചു. ഇതില്‍ മണിയെയും കെഎസ്ഇബി പ്രവര്‍ത്തകരെയും അഭിന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം നല്കിയ 485 കോടി രൂപയുടെ സഹായം മറച്ചു വച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണമായി പ്രഖ്യാപിച്ചത്. ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പ്രകാരം 217.87 കോടി അനുവദിച്ചത് കൂടാതെ സംസ്ഥാനത്തെ 14 ജില്ലകള്‍ക്കായി കേന്ദ്രം 485.37കോടി ഗ്രാമീണ വൈദ്യുതീകരണത്തിന് അനുവദിച്ചിട്ടുണ്ട്.
പന്ത്രണ്ടാം പദ്ധതി പ്രകാരം 5.32 കോടി രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് 53.80 കോടി രൂപ. കോഴിക്കോട് ജില്ലക്ക് 43.88 കോടി രൂപയും, ഇടുക്കിക്ക് 39.51 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ആലപ്പുഴ 33.74, എറണാകുളം 33.93, കണ്ണൂര്‍ 36.58, കാസര്‍കോട് 14.80, കൊല്ലം 37.79, കോട്ടയം 38.83, മലപ്പുറം 36.53, പാലക്കാട് 32.43, പത്തനംതിട്ട 25.89, തൃശൂര്‍ 32.92, വയനാട് 24.74 കോടി രൂപ എന്നിങ്ങനെയാണ് വിവിധ ജില്ലകള്‍ക്കായി അനുവദിച്ച തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: