Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംസ്‌കരണ പ്ലാന്റില്ല; പന്തളത്ത് മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:08 pm IST
inPathanamthitta

പന്തളം: പന്തളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണത്തിന് മതിയായ സംവിധാനമില്ലാത്തതിനാല്‍ മത്സ്യമാംസാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളിലും നദിയിലും നീര്‍ച്ചാലുകളിലും കാവുകളിലും പുഞ്ചകളിലുമാണ്.

പന്തളം ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ന്നിട്ടും ഇവിടെ ആവശ്യമനുസരിച്ചുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടിയായിട്ടില്ല. പന്തളം ചന്തയില്‍ പഞ്ചായത്ത് സ്ഥാപിച്ച ഒരു സംസ്‌കരണ പ്ലാന്റ് മാത്രമാണ് ഇപ്പോഴുമുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഇവിടെത്തന്നെ പച്ചക്കറി, മത്സ്യ, മാംസ വ്യാപാരികള്‍ തൊട്ടു ചേര്‍ന്നുള്ള മുട്ടാര്‍നീര്‍ച്ചാലിലേക്കാണ് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതുകൂടാതെ നഗരഹൃദയത്തില്‍ത്തന്നെ കുറുന്തോട്ടയം കവലയില്‍ പന്തളം ചെറിയപാലത്തിനുമുകളില്‍ നിന്നും എല്ലാത്തരം മാലിന്യങ്ങളും തള്ളുന്നതിനാല്‍ നീര്‍ച്ചാല്‍ സര്‍വ്വവിധ പകര്‍ച്ചവ്യാധികളുടെയും ഉറവിടമായി മാറിയിരിക്കുന്നു. നീര്‍ച്ചാല്‍ മാലിന്യവാഹിനിയായത് ഈ നീര്‍ച്ചാല്‍ എത്തിച്ചേരുന്ന കരിങ്ങാലി പാടശേഖരങ്ങള്‍ക്കും സമീപ പഞ്ചായത്തുകളായ ആലപ്പുഴ ജില്ലയിലെ പാലമേല്‍, നൂറനാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.

അച്ചന്‍കോവിലാറിനു കുറുകെയുള്ള പന്തളം വലിയപാലത്തില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ആറ്റിലേക്കു കളയുന്നതിനാല്‍ വസ്ത്രമലക്കാനോ കുളിക്കാനോ ഉപയോഗിക്കാനാകാത്ത വിധം ആറ്റിലെ വെള്ളവും മലിനമായിരിക്കുന്നു. മെഡിക്കല്‍ മിഷന്‍-നൂറനാട് റോഡില്‍ പൂഴിക്കാട് ചിറമുടിയിലും റോഡരികുകളിലും, പന്തളം-മാവേലിക്കര റോഡില്‍ ഐരാണിക്കുടി പാലത്തിനു സമീപം റോഡിനിരുവശങ്ങളിലും ചാക്കുകളിലാക്കിയ മാംസാവശിഷ്ടങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഉപേക്ഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ മാലിന്യങ്ങള്‍ തള്ളുന്നത് രാത്രികാലങ്ങളിലായതിനാല്‍ ഇത്തരക്കാരെ പിടികൂടാനോ നടപടിയെടുക്കാനോ കഴിയാതെ പോലീസും നഗരസഭാധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗ്ഗന്ധം കാരണം ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമായിരിക്കുകയാണ്.

സമീപ പഞ്ചായത്തുകളായ കുളനടയിലും തുമ്പമണ്ണിലും മെഴുവേലിയിലും പന്തളം തെക്കേക്കരയിലും മാലിന്യ സംസ്‌കരണ പ്ലാന്റ് പേരിനുപോലുമില്ലാത്തതിനാല്‍ സ്ഥിതി വിഭിന്നമല്ല. കുളനടയില്‍ എംസി റോഡരികിലുള്ള മാന്തുക ഒന്നാം പഞ്ചയിലും കുപ്പണ്ണൂരില്‍ രണ്ടാം പുഞ്ചയിലുമാണ് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ബിജെപി കുളനട പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ജയചന്ദ്രന്‍ മുന്‍കൈയ്യെടുത്ത് കുപ്പണ്ണൂരില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും വഴിയോര വിശ്രമകേന്ദ്രവും പാര്‍ക്കും ഒരുക്കുകയും ചെയ്തതിനാല്‍ ഇവിടുത്തെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇേപ്പാള്‍ കുപ്പണ്ണൂര്‍-ഉള്ളന്നൂര്‍ റോഡും, കുളനട-പുന്തല റോഡില്‍ കക്കട ഒന്നാം പാലത്തിനു സമീപവും മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.