Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിപിഎം അക്രമത്തില്‍ കണ്ണൂരില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 09:58 pm IST
in Kannur

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇന്നലെ കൊല്ലപ്പെട്ട പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജു. മെയ് മാസത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ അധികാരത്തണലില്‍ ജില്ലയിലെങ്ങും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ അക്രമങ്ങള്‍ നടത്തിയ സിപിഎം അക്രമി സംഘം 2016 ജുലൈ 12 ന് പുലര്‍ച്ചെ പയ്യന്നൂരിലെ പ്രമുഖ സഹകാരിയും സര്‍വ്വസമ്മതനുമായിരുന്ന ബിഎംഎസ് മേഖലാ പ്രസിഡണ്ടായിരുന്ന സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ കൊലക്കത്തി രാഷ്‌ട്രീയം വീണ്ടും ആരംഭിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാമചന്ദ്രനെ സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത്.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 3 ന് രാത്രി തില്ലങ്കേരിയില്‍ വീട്ടിലേക്ക് പോകവെ ഇടവഴിയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിക്കൊണ്ട് ആയുധം താഴെവെയ്‌ക്കാന്‍ തയ്യാറല്ലെന്ന് സിപിഎം വീണ്ടും തെളിയിച്ചു. സിപിഎം സംഘം ബോംബെറിഞ്ഞും വെട്ടിയും വിനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയെ വീണ്ടും കുരുതിക്കളമാക്കിക്കൊണ്ട് പിണറായിയിലെ രമിത്തെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നത്. 2016 ഒക്ടോബര്‍ 13ന് പട്ടാപകല്‍ സഹോദരിക്ക് മരുന്ന് വാങ്ങാനായി പിണറായി ടൗണിലെത്തിയ രമിത്തിനെ യാതൊരു കാരണങ്ങളുമില്ലാതെ സിപിഎം സംഘം കൊലപ്പെടുത്തുകയായിരുന്നു. 2000 മെയ് 22ന് മട്ടന്നൂരില്‍ വെച്ച് സിപിഎം സംഘം വെട്ടിക്കൊന്ന ചാവശ്ശേരി ഉത്തമനെന്ന ബിജെപി പ്രവര്‍ത്തകന്റെ മകനായിരുന്നു രമിത്ത്.

ഇതിനുശേഷം ജില്ലയില്‍ സാവധാനം സമാധാനം കൈവന്നു കൊണ്ടിരിക്കെ വീണ്ടും അക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാറിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. 2017 ജനുവരി 19ന് പുലര്‍ച്ചെയായിരുന്നു സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടാതെ നിരവധി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി അക്രമിക്കുകയും പലരും ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ കഴിയുകയുമാണ്. നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും സിപിഎമ്മുകാരാല്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

ഇത്തരത്തില്‍ തുടര്‍ കൊലപാതകങ്ങളും അക്രമങ്ങളും സിപിഎം സംഘം നടത്തിയിട്ടും സംഘപരിവാര്‍ നേതൃത്വം ആത്മസംയമനം പാലിച്ചതിനാല്‍ ജില്ലയില്‍ അക്രമങ്ങള്‍ വ്യാപിക്കാതിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നേരിട്ടെത്തി സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ നടത്തി. ജില്ലയില്‍ ശാശ്വത സമാധാനത്തിന് സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങല്‍ക്ക് പോലും യാതൊരുവിലയുമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും അനുഗ്രഹത്തോടെയും ഇന്നലെ നിരപരാധിയായ മറ്റൊരു സംഘപരിവാര്‍ പ്രവര്‍ത്തകനെ കൂടി സിപിഎം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജുവിനെ അത്യന്തം ഹീനമായാണ് ഇന്നലെ കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇന്നോവ കാറിടിച്ച് നിലത്തിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.