Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തിരുവസ്ത്രത്തിനുള്ളില്‍ഒളിപ്പിച്ചു വയ്‌ക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:35 pm IST
in Entertainment

കത്തോലിക്കാ സഭയ്‌ക്ക്‌ വളരെയധികം സ്വാധീനമുള്ള പോളണ്ടിലെ കാസിമേഴ്സ്ഡോള്‍നി എന്ന കൊച്ചു നഗരത്തില്‍ നടന്ന ഒരുസംഭവത്തെ അധികരിച്ചുള്ളതാണ്‌ ‘ഇന്‍ ദി നെയിം ഓഫ്‌ ഡെവിള്‍’ എന്ന പോളിഷ്‌ ചലച്ചിത്രം. ദൈവത്തിന്റെ പേരില്‍ മതപുരോഹിതര്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ സമൂഹത്തെയെങ്ങനെ ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലാണ്‌ ഈ സിനിമ. ദൈവനിന്ദയെന്ന്‌ ആക്ഷേപിച്ച്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചലച്ചിത്രം പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ലോകസിനിമാ വിഭാഗത്തില്‍ വ്യത്യസ്ത കാഴ്ചയായി. പോളിഷ്‌ സംവിധായിക ബാര്‍ബറാസാസ്‌ സംവിധാനം ചെയ്ത ചിത്രം ക്രിസ്ത്യന്‍ പൗരോഹിത്യത്തിന്‌ എതിരാണെന്നായിരുന്നു കത്താലിക്കാസഭയുടെ വിമര്‍ശനം.

പോളണ്ടിലെ ചിത്രകാരന്മാരുടെ കേന്ദ്രമാണ്‌ കാസിമേഴ്സ്ഡോള്‍നി. നിരവധി ചിത്രകാരന്മാര്‍ ഈ ചെറുനഗരത്തില്‍ താമസിച്ച്‌ രചന നടത്തുന്നു. ദൂരദേശങ്ങളില്‍ നിന്ന്‌ ചിത്രകലയില്‍ താല്‍പര്യമുള്ളവര്‍ ഇവിടെയത്തി ചിത്രങ്ങള്‍ വാങ്ങുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോളണ്ടില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന നഗരവുമാണിത്‌. ജൂതമത വിശ്വാസികളാണിവിടെ തിങ്ങിപ്പാര്‍ക്കുന്നത്‌. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ഈ നഗരത്തിലെ ജൂത ജനസംഖ്യയില്‍ വന്‍തോതില്‍ കുറവു വന്നു. നാസികള്‍ ജൂതന്മാരെ കൊന്നൊടുക്കുകയോ ആട്ടിപ്പായിക്കുകയോ ചെയ്തു. നിരവധി യാതനകള്‍ക്കൊടുവിലാണ്‌ ഈ നഗരത്തിലെ ജൂത കുടുംബങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം അനുഭവിക്കാനായത്‌.

കാസിമേഴ്സ്ഡോള്‍നി നഗരത്തിലെ ഒരു ജൂത കന്യാസ്ത്രീ മഠത്തില്‍ കന്യാസ്ത്രീകളെ ദൈവീകകാര്യങ്ങള്‍ പഠിപ്പിക്കാനെത്തുന്ന പാതിരിയെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങള്‍ ഇരുപതു വയസ്സുള്ള ഒരു കന്യാസ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയാണിവിടെ. കന്യാസ്ത്രീ മഠങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്‌ ഇപ്പോള്‍ വാര്‍ത്താപ്രാധാന്യമുള്ള സംഭവമേ അല്ല. ഇന്ത്യയിലടക്കം എല്ലായിടത്തും അതു സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

കാസിമേഴ്സ്ഡോള്‍നി നഗരത്തിലെ കന്യാസ്ത്രീ മഠത്തില്‍ അന്തേവാസികള്‍ക്ക്‌ ചിലപ്പോഴൊക്കെ സാത്താന്റെ ആക്രമണം ഉണ്ടാകാറുണ്ട്‌. പകലിലെയോ ഭൂതകാലത്തെയോ സംഭവങ്ങളെ രാത്രി ഉറക്കത്തില്‍ ഓര്‍ത്തെടുക്കുന്ന അന്തേവാസികള്‍ ഭയവിഹ്വലരാകുന്നു. സാത്താന്‍ കുടിയിരിക്കുന്നുവെന്ന കാരണമാണ്‌ അതിനുകാരണമായി അധികൃതര്‍ കണ്ടെത്തുന്നത്‌. പാപത്തിലേക്ക്‌ നീങ്ങുന്ന കന്യാസ്ത്രീകളെ രക്ഷിക്കാനും പരിശീലനം നല്‍കാനുമാണ്‌ പുതിയ പാതിരിയായ ഫ്രാന്‍സിസെക്‌ എത്തുന്നത്‌. ദൈവത്തെ അറിയാന്‍ ആത്മാവിലൂടെ മാത്രമല്ല ശരീരത്തിലൂടെയും കഴിയുമെന്ന്‌ പഠിപ്പിക്കുകയാണ്‌ അയാള്‍. അയാളുടെ മാസ്മരിക വലയത്തിനുള്ളില്‍ യുവതികളായ കന്യാസ്ത്രീകള്‍ അകപ്പെടുന്നു. പതിവു പരമ്പരാഗത രീതികളില്‍ നിന്ന്‌ വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഫ്രാന്‍സിസെക്കിന്റെത്‌. അതില്‍ പഴയ പാതിരിക്ക്‌ എതിര്‍പ്പുണ്ട്‌.

എന്നാല്‍ ഫ്രാന്‍സിസെക്കിന്‌ സഭാനേതൃത്വം തുണയായിരിക്കുമ്പോള്‍ സത്യങ്ങളെല്ലാം മൂടിവയ്‌ക്കപ്പെടുന്നു. കന്യാസ്ത്രീ മഠത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളൊന്നും അത്ര പന്തിയുള്ളതല്ലെന്ന വാര്‍ത്ത മഠത്തിനു പുറത്തുമെത്തുന്നു. പക്ഷേ, മഠത്തിന്റെ വലിയ മതില്‍ക്കെട്ടിനുള്ളിലേക്ക്‌ കടക്കാന്‍ ആര്‍ക്കുമാകുന്നില്ല.

മഠത്തിനുള്ളില്‍ നടക്കുന്നത്‌ ദൈവഹിതത്തിന്‌ അനുസരിച്ചുള്ള കാര്യങ്ങളല്ലെന്ന്‌ വിളിച്ചുപറഞ്ഞ ലൂസിയ എന്ന കന്യാസ്ത്രീക്ക്‌ രാത്രിയില്‍ തന്നെ മഠം വിട്ടുപോകേണ്ട അവസ്ഥയുണ്ടാകുന്നു. എല്ലാത്തിനും സാക്ഷിയായി ഇവിടെ അന്നയുമുണ്ട്‌. ദൈവത്തില്‍ വളരെയധികം വിശ്വസിക്കുന്ന അവള്‍ക്ക്‌ അതിനെതിരായി ഒന്നും ചെയ്യാനാകുമായിരുന്നില്ല. ലൂസിയയെ അവളും തെറ്റുകാരിയായി കണ്ടു. എന്നാല്‍ ദുരനുഭവങ്ങളാണ്‌ അന്നയെയും കാത്തിരുന്നത്‌.
അന്നയെ മുറിയിലേക്ക്‌ വിളിപ്പിക്കുന്ന പാതിരി അവളെ ശരീരത്തിലൂടെ ദൈവത്തെ അറിയിക്കാന്‍ ശ്രമിക്കുന്നു. ബലമായി വേഴ്ചയ്‌ക്കു പേരിപ്പിക്കുന്ന അയാളെ തള്ളിമാറ്റി അന്ന രഹസ്യവഴിയിലൂടെ രക്ഷപ്പെട്ട്‌ പഴയ പാതിരിയുടെ വീട്ടിലെത്തുന്നു. ലൂസിയയായിരുന്നു എന്ന സത്യം അവള്‍ തിരിച്ചറിയുകയാണ്‌. കന്യാസ്ത്രീ മഠത്തില്‍ നിന്ന്‌ രക്ഷപ്പെട്ട അന്ന തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.

കാസിമേഴ്സ്‌ ഡോള്‍നി നഗരത്തില്‍ നിന്ന്‌ യാത്രപോകാന്‍ തീരുമാനിക്കുന്ന അവള്‍ ബൈ ബിള്‍പോലും അവഹേളനത്തോടെ വിലിച്ചെറിയുന്നതാവും ഒരുപക്ഷെ കടുത്ത മതബോധക്കാരെ പ്രലോഭിപ്പിച്ചത്‌. മഠത്തിനുള്ളിലെ വാര്‍ത്തകള്‍ പുറത്തായതോടെ പോലീസ്‌ അവിടം റെയ്ഡ്‌ ചെയ്ത്‌ എല്ലാവരെയും അറസ്റ്റു ചെയ്യുന്നു. ദൈവത്തിന്റെ മണവാട്ടിമാരോട്‌ മോശമായി പെരുമാറുന്നതും അവരുടെ ജീവിതം ദുരുപയോഗം ചെയ്യുന്നതും കൂടുതലും ആ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്‌. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ ഇത്തരം യാതനകള്‍ അനുഭവിച്ചു കഴിയുന്ന എത്രയോ ജീവിതങ്ങളുണ്ടാകും. അവരുടെ വേദനകളും അവരെ അതിലേക്കു നയിക്കുന്നവരുടെ ഭീകരതയുമാണ്‌ ‘ഇന്‍ ദി നെയിം ഓഫ്‌ ഡെവിള്‍’ എന്ന പോളിഷ്‌ ചലച്ചിത്രം അനാവരണം ചെയ്തത്‌.

ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.