Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇര്‍ഷാദാണ്‌ ഇനി താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:34 pm IST
in Entertainment

അങ്ങനെ ഇര്‍ഷാദും മലയാള സിനിമയെ അടയാളപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മലയാളികള്‍ക്ക്‌ ഇര്‍ഷാദ്‌, മഹാമേരുക്കളായ സത്യന്‍, പി.ജെ. ആന്റണി തുടങ്ങിയ അഭിനയചക്രവര്‍ത്തിമാര്‍ തിരശ്ശീലയില്‍ അവശേഷിപ്പിച്ച അഭിനയ പാരമ്പര്യത്തിന്റെ അതേ പിന്‍മുറക്കാരന്‍ തന്നെയാണ്‌. അതുകൊണ്ടാണ്‌ അദ്ദേഹം പല അഭിമുഖ സംഭാഷണങ്ങളിലും ‘എന്നെ പ്രേക്ഷകര്‍ ഇപ്പോഴും അവാര്‍ഡ്‌ സിനിമയിലെ നടനായി കാണുന്നു’ എന്ന്‌ തെല്ല്‌ അഭിമാനത്തോടെയെങ്കിലും ആവര്‍ത്തിക്കുന്നത്‌. അഭിനയരസങ്ങള്‍ അനായാസത്തോടെ മിന്നിമറയുന്ന ഈ നടന്റെ മുഖം മലയാളത്തിന്റെ അഭിമാനമായി മാറുന്ന ദിനം വിദൂരത്തല്ല.

‘സിനിമയാണ്‌ എന്റെ ജീവിതം’ എന്ന്‌ ഇര്‍ഷാദ്‌ സത്യസന്ധമായി പറയുമ്പോള്‍, അദ്ദേഹം ഇന്നേവരെയഭിനയിച്ച സിനിമകള്‍ അതിന്റെ സാക്ഷ്യപത്രങ്ങളായി മാറുന്നുണ്ട്‌. തിരശ്ശീലയില്‍ ഓരോരോ കഥാപാത്രങ്ങളായി അദ്ദേഹം ജീവിക്കുകയാണ്‌ ചെയ്യുന്നത്‌. അഭിനയം അലിഞ്ഞുചേര്‍ന്ന ശരീരത്തില്‍ നിന്നേ ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ നൈസര്‍ഗികമായി പുറപ്പെടൂ. ആ സിദ്ധിയുള്ള ഏതാനും നടന്‍മാരില്‍ ഒരാളായതുകൊണ്ടാണ്‌ ടി.വി.ചന്ദ്രനെപ്പോലെയുള്ള സംവിധായകര്‍ ഇര്‍ഷാദില്‍ തങ്ങളുടെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ കണ്ടെത്തിയത്‌. ‘പാഠം ഒന്ന്‌ ഒരു വിലാപത്തിലെ’ ഇര്‍ഷാദിന്റെ വേഷം മലയാളികള്‍ക്ക്‌ മറക്കാനാവില്ലല്ലോ. ‘കോക്ടെയിലില്‍’ ചെറിയ വേഷത്തിലാണ്‌ പ്രത്യക്ഷപ്പെടുന്നതെങ്കിലും നിരാശയും അസൂയയും കത്തിയമര്‍ന്ന ഒരു തകര്‍ന്ന മനസ്സിന്റെ ഉടമയെ വ്യക്തമാക്കാന്‍ ഇര്‍ഷാദിന്‌ കഴിഞ്ഞു.

ഒരു നടനോടൊപ്പം ഒരു താരവുമാകാന്‍ ഇര്‍ഷാദ്‌ ആഗ്രഹിക്കുന്നുണ്ട്‌. അഭിനയമല്ലാതെ മറ്റൊരു തൊഴിലുമറിയാത്ത ഇര്‍ഷാദിന്‌ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകണമെങ്കില്‍ താരപരിവേഷംകൂടി അനിവാര്യമാണ്‌. സമകാലിക കേരളത്തില്‍ സാറ്റലൈറ്റ്‌ റേറ്റ്‌ ഒരു നടന്റെ ജനപ്രിയതയുടെ മുദ്രകൂടിയാണല്ലോ. സാറ്റലൈറ്റ്‌ റേറ്റ്‌ ലഭിക്കില്ല എന്നു പറഞ്ഞാണ്‌ പല നിര്‍മാതാക്കളും ഇര്‍ഷാദ്‌ നായകനായ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌’ എന്ന സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും പിന്‍മാറിയത്‌. എന്നാല്‍ പ്രിയനന്ദന്‍ ഇര്‍ഷാദിന്റെ പ്രതിഭയ്‌ക്ക്‌ വിലകല്‍പിച്ചതുകൊണ്ട്‌ മാത്രമാണ്‌ ആ സിനിമ യാഥാര്‍ത്ഥ്യമായത്‌. ഒരു നടന്‌ ജീവിക്കണമെങ്കില്‍ താരമൂല്യവും നല്ല പ്രതിഫലവും ആവശ്യമാണ്‌.

ഇര്‍ഷാദിന്റെ താരമൂല്യത്തെ തകര്‍ക്കാനുള്ള ശ്രമം സജീവമാണെന്നതിന്റെ ദൃഷ്ടാന്തമാണ്‌ എ ക്ലാസ്‌ തിയ്യേറ്ററുകളില്‍ നിന്ന്‌ ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ എന്ന സിനിമയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകല്‍. എന്നാല്‍ ഒട്ടും പരിഭവമില്ലാതെ ഇര്‍ഷാദ്‌ പറയുന്നു, ‘എനിക്കുള്ളത്‌ എനിക്കുതന്നെ കിട്ടും’ എന്ന്‌. തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ നാലകത്ത്‌ അബ്ദു- നഫീസ ദമ്പതിമാരുടെ അഞ്ച്‌ മക്കളില്‍ മൂന്നാമനായ ഇര്‍ഷാദ്‌ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ടുതന്നെയാണ്‌ സിനിമയിലേക്ക്‌ കടന്നുവന്നത്‌. സ്കൂള്‍-കോളേജ്‌ തലങ്ങളില്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘മാധവ’ത്തില്‍ പ്രേക്ഷകരില്‍ വെറുപ്പുളവാക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്‌ നിരൂപകരുടെ കൈയ്യടി വാങ്ങിയിരുന്നു. ‘മാധവം’ പരമ്പരയിലെ അഭിനയത്തിന്‌ ക്രിട്ടിക്സ്‌ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇര്‍ഷാദ്‌ നേടി.

തന്റെ നിലപാടുകള്‍ ഒട്ടും മറയില്ലാതെ വ്യക്തമാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഈ നടന്‌ വന്നുചേരുന്നുണ്ട്‌. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‌ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച സിനിമാക്കാരെ, തന്റെ രാഷ്‌ട്രീയ നിലപാടുകളോട്‌ വിയോജിപ്പുള്ളതു കൊണ്ടുമാത്രം പിന്തുണയ്‌ക്കാനും വോട്ടഭ്യര്‍ത്ഥിക്കാനും ഇര്‍ഷാദ്‌ തയ്യാറായില്ല. ഇത്‌ പലരുടേയും നെറ്റി ചുളിപ്പിച്ചിരുന്നു. അതേ നിലപാടുതന്നെയാണ്‌ ഇത്തവണ സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയോടും. ആ സിനിമ തന്റെ ഹ്രസ്വ സിനിമയുടെ കഥയാണെന്നും മോഷണമാണെന്നും ആരോപിച്ചുകൊണ്ട്‌ അക്ബര്‍ കാളത്തോട്‌ എന്ന വ്യക്തി രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ഹ്രസ്വ ചിത്രത്തിലെ നായകന്‍ ഇര്‍ഷാദായിരുന്നു എന്നതുകൊണ്ട്‌ മാത്രം ഇത്തവണത്തെ അവാര്‍ഡ്‌ ചര്‍ച്ചകളില്‍ ഇര്‍ഷാദുമുണ്ടായിരുന്നു.എന്നാല്‍ അദ്ദേഹം സധൈര്യം തുറന്നു പറയുന്നു ആദാമിന്റെ മകന്‍ അബു മോഷണമല്ലെന്ന്‌. ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകന്റെ ആത്മാര്‍ത്ഥതയുള്ള കലാസൃഷ്ടിയാണ്‌ ആദാമിന്റെ മകന്‍ അബു. സലിംകുമാറവതരിപ്പിച്ച കഥാപാത്രവും ഇര്‍ഷാദവതരിപ്പിച്ച വേഷവും തമ്മില്‍ വൈരുധ്യമുണ്ട്‌. അക്ബര്‍ കാളത്തോട്‌ എന്തിന്‌ ഈ വാദഗതിയുമായി മുന്നോട്ട്‌ വന്നുവെന്നത്‌ ദുരൂഹമാണെന്നും ഇര്‍ഷാദ്‌ സത്യസന്ധമായി പറയുന്നു.

തൃശൂര്‍ പൂങ്കുന്നത്ത്‌ താമസിക്കുന്ന ഇര്‍ഷാദിന്റെ സഹധര്‍മ്മിണി റംസീന ബാങ്കുദ്യോഗസ്ഥയും ഏക മകന്‍ അര്‍ഷക്‌ മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിയുമാണ്‌.’യാത്ര തുടരുന്നു’ ആണ്‌ ഇര്‍ഷാദ്‌ നായകനാകുന്ന പുതിയ ചിത്രം. ജയന്‍ ശിവപുരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലോറി ഡ്രൈവറായാണ്‌ ഇര്‍ഷാദ്‌ വേഷമിടുന്നത്‌. ലക്ഷ്മി ഗോപാലസ്വാമിയാണ്‌ നായിക. ഷിബു ടെലിവിസ്റ്റാസാണ്‌ നിര്‍മ്മാതാവ്‌.

മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞ ഇര്‍ഷാദിനെ ബുദ്ധിജീവിയായ നടന്‍ എന്നു വിശേഷിപ്പിക്കാം. കവിതയോട്‌ അഭിനിവേശമുള്ള സ്നേഹസമ്പന്നനും ഹ്യുമനിസ്റ്റും കൂടിയാണ്‌ ഈ നടന്‍.

-എം.എന്‍. ശ്രീരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.