കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ ഒരാള്‍ പിടിയില്‍. സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശിയായ അറുപത്തിരണ്ടുകാരനെ കട്ടപ്പന സിഐ വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. ഇയാളുടെ രണ്ടാമത്തെ ഭാര്യയിലുള്ള നാലു മക്കളില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്.
മാതാവ് ഉപേക്ഷിച്ചുപോയതോടെ ആശുപത്രി വരാന്തകളിലും മറ്റുമായി ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടികളെ 9 വര്‍ഷം മുന്‍പ് ശിശുഭവന് ഏറ്റെടുത്തു. 2014-15 വര്‍ഷം അവധിക്കാലത്ത് രണ്ടുപെണ്‍കുട്ടികളെ ഇയാള്‍ ശിശുഭവനില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. ഇയാള്‍ ജോലി ചെയ്തിരുന്ന തങ്കമണിയിലെ സ്ഥലത്തുള്ള അടച്ചുറപ്പില്ലാത്ത ഷെഡില്‍ ഇവരെ താമസിപ്പിച്ചശേഷം മൂത്തമകളെ പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ശിശുഭവനില്‍ തിരികെയെത്തിച്ചശേഷം അടുത്തവര്‍ഷം വീണ്ടും കൂട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ എത്തിയപ്പോള്‍ കുട്ടികള്‍ വിസമ്മതിച്ചു.
പീഡനത്തിന് ഇരയായതായി പതിനാറുകാരിയായ പെണ്‍കുട്ടി അധികൃതരെ രേഖാമൂലം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് ആലുവ വെസ്റ്റ് പൊലീസിന് കേസ് കൈമാറി. തുടര്‍ന്ന് കട്ടപ്പന സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: