പുതുക്കാട് : താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു. രാവിലെ മുതല്‍ വെള്ളം ലഭിക്കാതായതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി രോഗികള്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ ആഴ്ചകളായി വെള്ളം കിട്ടാതെ രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുകയിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥയാണ് ആശുപത്രിയില്‍ വെള്ളം കിട്ടാത്തതിന്റെ കാരണമെന്നാണ് രോഗികളുടെ ആരോപണം. വൈദ്യുതി തടസ്സം നേരിട്ടതാണ് വെള്ളം ലഭിക്കാത്തതിന് കാരണമായതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വനിതകളുടെയും പുരുഷന്മാരുടെയും വാര്‍ഡുകളിലായി ഇരുപതോളം രോഗികളാണ് വെള്ളമില്ലാതെ വലയുന്നത്. കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും വെള്ളമില്ലാതെ രോഗികള്‍ ദുരിതമനുഭവിക്കുമ്പോഴും രാഷ്ട്രീയം പറഞ്ഞാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഒഴിഞ്ഞ് മാറുന്നത്.
കുടിവെള്ള പ്രശ്നത്തെ തുടര്‍ന്ന് മന്ത്രി സി.രവീന്ദ്രനാഥ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി കുഴല്‍ കിണര്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ല. മന്ത്രിയോടൊപ്പം ആശുപത്രി സന്ദര്‍ശിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത് മന്ത്രിയുടെ പ്രഖ്യാപനത്തെ കുറിച്ച് അറിവില്ലെന്നാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ജീവനക്കാര്‍ അറിയിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് കൈ മലര്‍ത്തുന്നത്. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന ആശുപത്രിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ വാര്‍ഡുകള്‍ പൂട്ടിയിടുവാനാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: