Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കക്കൂസ് മാലിന്യം ആറ്റിലൊഴുക്കാന്‍ വന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 10:22 pm IST
in Kottayam

ഗാന്ധിനഗര്‍: ആറ്റിലൊഴുക്കുവാന്‍ കക്കൂസ് മാലിന്യവുമായി വന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞ് അടിച്ചുതകര്‍ത്തു. ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടുകൂടി സംക്രാന്തി പേരൂര്‍ റോഡില്‍ കറുത്തേടം കവലയ്‌ക്ക് സമീപമാണ് കെഎല്‍32ഡി 715 എന്ന രജിസ്റ്റര്‍ നമ്പരിലുള്ള ടാങ്കര്‍ലോറിയാണ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ക്ലീനര്‍ അടിമാലി സ്വദേശി അലക്‌സ്(29)നെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

സംക്രാന്തിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അശോകാഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ മീനച്ചിലാറുമായി ബന്ധിപ്പിക്കുന്നതാണ്. ഇതിന് സമീപമാണ് മെഡിക്കല്‍ കോളേജിലേക്കും കോട്ടയം ടൗണിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്നത്.

നാളുകളായി ഈഭാഗത്ത് രാത്രികാലങ്ങളില്‍ തോടുകളിലും പാടശേഖരങ്ങളിലും റബ്ബര്‍തോട്ടങ്ങളിലും മാലിന്യം തള്ളുക പതിവായിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്കും പോലീസിലും നാട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നടപടികള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിച്ച് രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ചൊവ്വാഴ്ച രാത്രിയിലും ടാങ്കര്‍ ലോറിയില്‍ ഈ പ്രദേശത്ത് മാലിന്യം തള്ളിയെങ്കിലും ഇവര്‍ക്ക് തടയുവാന്‍ കഴിഞ്ഞില്ല. പിന്നീട് 3മണിയോടെ മാലിന്യവുമായി എത്തിയ ടാങ്കര്‍ ലോറിയാണ് ഇവര്‍ തടഞ്ഞത്. തടഞ്ഞ ഉടനെ വാഹനത്തിന് മുന്‍പില്‍ സുരക്ഷ ഒരുക്കി പോയിരുന്ന ബൈക്ക് യാത്രികര്‍ തിരികെയെത്തി നാട്ടുകാരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. മാരകായുധങ്ങളുമായാണ് ഇവര്‍ നാട്ടുകാരെ നേരിട്ടത്. സംഭവസ്ഥലത്തെത്തിയ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ലോറി ജീവനക്കാരെ രക്ഷിച്ചുകൊണ്ടുപോകാന്‍ ശ്രമം നടത്തിയതായും നാട്ടുകാര്‍ തടഞ്ഞതായും പറയുന്നു. റവന്യൂ അധികാരികളും ബന്ധപ്പെട്ട ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും എത്താതെ ലോറിയും വിട്ടുതരികയില്ലെന്ന് ഇവര്‍ പറഞ്ഞു.

ഇതിന് മുമ്പ് അരയിരം ക്ഷേത്രത്തിന് സമീപവും സ്വകാര്യ വ്യക്തിയുടെ കിണറിന് സമീപവും ഇതോപോലെ മാലിന്യം തള്ളിയിരുന്നു.

23ന് രാത്രിയില്‍ കോട്ടയത്തുള്ള സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള മാലിന്യമാണ് ഈ വാഹനത്തില്‍ ഇവിടെ കൊണ്ടുവന്ന് തള്ളിയതെന്ന് ലോറിയില്‍ നിന്നും ലഭിച്ച രേഖകളില്‍ കാണുന്നു. ആലപ്പുഴ, ചേര്‍ത്തല, കടുത്തുരുത്തി, കല്ലറ ഭാഗങ്ങളില്‍ നിന്നും മാലിന്യം ഈ ലോറിയില്‍ കൊണ്ടുവന്ന് കഴിഞ്ഞദിവസങ്ങളില്‍ ഈ ഭാഗത്തുതള്ളിയിരുന്നു. ഇന്നലെ രാവിലെ സഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഏറ്റുമാനൂര്‍ സിഐ.സി.ജെ.മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്‌ഐ റോയിയും സംഘവും സംഭവസ്ഥലത്തെത്തി ലോറി കസ്റ്റഡിയില്‍ എടുത്തു. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടാങ്കറില്‍ നിന്ന് മിനിട്ടുകള്‍ക്കകം മാലിന്യം പുറത്തേക്ക് ഒഴുക്കുവാനുള്ള വന്‍സംവിധാനമാണ് ഉള്ളത്. ഇനിയും ഈ ഭാഗത്ത് മാലിന്യം തള്ളുവാന്‍ ശ്രമിച്ചാല്‍ ലോറികള്‍ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.