മണ്ണുതിന്നെന്ന പരാതികേട്ട യശോദ ഉണ്ണിക്കണ്ണനോട് വായ തുറന്നുകാട്ടാന്‍ ആവശ്യപ്പെട്ടു. അമ്മ മകനെ തിരിച്ചറിഞ്ഞ അത്ഭുത മുഹൂര്‍ത്തമായിരുന്നു അത്. നൊന്തു പെറ്റ അമ്മ ദേവകിക്ക് ശ്രീകൃഷ്ണന്റെ ജനന വേളയില്‍ത്തന്നെ ആ ദിവ്യ ദര്‍ശന ഭാഗ്യം കിട്ടി. ഏറെ ത്യാഗങ്ങള്‍ സഹിച്ച പോറ്റിയ അമ്മയ്ക്ക് ദിവ്യ ദര്‍ശനത്തിനുള്ള മുഹൂര്‍ത്തം അടുത്തപ്പോള്‍ അതു കാട്ടിക്കൊടുക്കുകയായിരുന്നിരിക്കണം കൃഷ്ണന്. അതിനു മുമ്പേ കണ്ണന് അമ്മയ്ക്ക് വായയില്‍ ലോകം കാട്ടിക്കൊടുത്തുവെന്ന് നാരായണീയത്തില്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നു… വിശ്വരൂപ പ്രദര്‍ശന
വര്‍ണ്ണനം എന്ന 46 ാം ദശകം:
അയി ദേവ! പുര കില ത്വയി
സ്വയമുത്താനശയേ സ്തനന്ധയേ
പരിജൃംഭണതോ വ്യപാവൃതേ
വദനേ വിശ്വമചഷ്ട വല്ലവീ ്യു്യു 1 ്യു്യു
അല്ലയോ പ്രകാശസ്വരൂപിന്‍! പണ്ട് (ശൈശവകാലത്തില്‍) സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാല്‍ കുടിച്ച് മലര്‍ന്നു കിടക്കുന്ന അവസരത്തില്‍ കോട്ടുവായിടുമ്പോള്‍ വായ് തുറന്ന സമയം യശോദ ലോകം മുഴുവന്‍ ദര്‍ശിച്ചുവത്രെ.
പുനരപ്യഥ ബാലകൈഃസമം
ത്വയി ലീലാനിരതേ ജഗത്പതേ !
ഫലസഞ്ചയവഞ്ചനക്രുധാ
തവ മൃദ്ഭോജനമുചുരര്‍ഭകാഃ ്യു്യു2 ്യു്യു
പിന്നീട്, കുറെക്കാലത്തിനുശേഷം ജഗദീശാ! നിന്തിരുവടി ഗോപബാലന്മാരൊന്നിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പഴങ്ങളെല്ലാം കട്ടെടുത്തുവെന്ന ഈര്ഷ്യതയാല് ആ ബാലന്മാര് അങ്ങ് മണ്ണുതിന്നുവെന്ന് അമ്മയോടു ഏഷണികൂട്ടി.
അയിതേ പ്രളയാവധൗ വിഭോ
ക്ഷിതി തോയാദി സമസ്തഭക്ഷിണഃ
മൃദുപാശനതോ രുജാ ഭവേത്
ഇതി ഭീതാ ജനനീ ചൂകോപ സാ 3 ്യു്യു
അല്ലയോ സര്വശക്തനായുള്ളോനേ! പ്രളയത്തിന്റെ ആരംഭകാലത്തില്‍ ഭൂമി സമുദ്രം എന്നിങ്ങനെ കാണപ്പെടുന്ന സര്‍വ്വവസ്തുക്കളേയും ഭക്ഷിക്കുന്നവനായ അങ്ങക്ക് അല്പം മണ്ണു തിന്നതുകൊണ്ട് അസുഖം ബാധിച്ചേക്കുമോ എന്ന് ഭയന്ന ആ മാതാവ് കോപിഷ്ഠയായി
അയി ദുര്‍വ്വിനയാത്മക ത്വയാ
കിമു മൃത്സാ ബത! വത്സ! ഭക്ഷിത
ഇതി മാതൃഗിരം ചിരം വിഭോ
വിതഥാം ത്വം പ്രതിജജ്ഞിഷേ
ഹസന് ്യു്യു 4 ്യു്യു
“അല്ലേ ദുര്‍വ്വിനീതനായ ഉണ്ണി ! കഷ്ടം ! നീ മണ്ണു തിന്നോ. അല്ലയോ ഭഗവന്‍ ! ഇപ്രകാരമുള്ള അമ്മയുടെ വചസ്സു നിന്തിരുവടി പുഞ്ചിരിതൂകിക്കൊണ്ട് വളരെ നേരത്തേക്ക് വാസ്തവമല്ലെന്നു ഉറപ്പിച്ചു പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: