കൊച്ചി: ഈസ്റ്ററിന്റെ തലേന്ന് കരുമാല്ലൂര്‍ മറിയപ്പടിയിലെ കാരകുന്നില്‍ നടന്ന ഗോഹത്യ നഗ്നമായ നിയമലംഘനമാണ്. റോഡരികില്‍ പരസ്യമായിട്ടാണ് പശുവിനെ അറുത്ത് വില്‍പ്പനക്കായി കെട്ടിത്തൂക്കിയത്. മൃഗങ്ങളെ ലൈസന്‍സുള്ള അറവുശാലകളില്‍ അറക്കണമെന്നാണ് നിയമം.
മാംസം പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. മൃഗങ്ങളെ അറക്കുന്നതിന് മുന്‍പ് വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് ഭക്ഷ്യയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് കാരക്കുന്നത്ത് റോഡരികില്‍ പരസ്യമായി പശുവിനെ അറുത്തത്. കരുമാല്ലൂര്‍ പഞ്ചായത്തില്‍ ലൈസന്‍സുള്ള ഒരു അറവുശാലപോലുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ലൈസന്‍സ് നല്‍കേണ്ടത്.
എന്നാല്‍ നിയമവിരുദ്ധമായി പരസ്യമായി മൃഗത്തെ അറുത്തതിനെ ചോദ്യംചെയ്തവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് മുതിര്‍ന്നത്. സംഭവത്തില്‍ മത വര്‍ഗീയശക്തികളെ കൂട്ടുപിടിച്ച് പ്രദേശത്ത് വര്‍ഗീയകലാപത്തിനാണ് സിപിഎമ്മും പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവും ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പശുവിനെ അറുത്തവര്‍ക്കെതിരെ കേസെടുക്കാതെ പരാതി പറഞ്ഞവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: