Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയകാഹളം മുഴക്കിയ വിമോചനയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:32 pm IST
in Kerala

കേരളത്തിലെ അധസ്ഥിതര്‍ക്കും പട്ടിണിപാവങ്ങളുമായ സാധാരണക്കാര്‍ക്കുമായി നടത്തിയ സമാനതകളില്ലാത്ത ഒരു രാഷ്‌ട്രീയ യാത്രയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്രയെ വിശേഷിപ്പിക്കാം. ബിജെപിയുടെ സംസ്ഥന അധ്യക്ഷനായിരുന്ന, രാഷ്‌ട്രീയത്തിന് അതീതമായി ഏവരും സ്നേഹിച്ചിരുന്ന, നിയമസഭാംഗം പോലും അല്ലാതിരുന്നിട്ടും നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ച കെ.ജി മാരാര്‍ നയിച്ച മോചന യാത്രയ്‌ക്ക് ശേഷം കേരളത്തിലെ ജനങ്ങളെ ഇത്രയധികം ഹഠാദാ ആകര്‍ഷിച്ച അല്ലെങ്കില്‍ കൈമെയ് മറന്ന് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ മറ്റൊരു യാത്ര ഉണ്ടായില്ലെന്ന് തന്നെ പറയാം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മിക്കവാറും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സാധാരണ യാത്ര നടത്താറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അധികാരം പിടിച്ചെടുക്കാനല്ലാതെ, മറിച്ച് ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇത്തരം ഒരു യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. മാറി വരുന്ന രാഷ്‌ട്രീയത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് യാത്രയ്‌ക്ക് ലഭ്യമായ വരവേല്‍‌പ്പ്. മിക്കയിടങ്ങളിലും നിശ്ചയിച്ച സമത്തേക്കാളും മണിക്കുറുകളോളം വൈകിയാണ് എത്തിയിരുന്നത്. എന്നാല്‍ ജനങ്ങള്‍ അക്ഷമയോടെ യാത്രാനായകനെ കാണുവാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാനും കാത്തിരുന്നുവെന്നതായിരുന്നു പ്രത്യേകത. ഇന്നലെ അധികാരത്തില്‍ ഉണ്ടായിരുന്നതോ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നതോ ആയ ഒരു പാര്‍ട്ടിയല്ല ബിജെപി. കേരളത്തില്‍ എം‌എല്‍‌എയോ എം‌പിയോ ഇല്ല. ഇതെല്ലാമുള്ള പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ നയിക്കുന്ന യാത്രകള്‍ക്കും ലഭിച്ചതിനേക്കാളുമുള്ള ജനകീയ അംഗീകാ‍രമാണ് വിമോചന യാത്രയ്‌ക്ക് ലഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവരും ജാതിമത ഭേദമന്യേ ഏവരും യാത്രയില്‍ പങ്കാളികളായിരുന്നു.

യാത്രയ്‌ക്ക് ക്രൈസ്തവ,മുസ്ലീം കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകരണങ്ങളും എടുത്തു പറയേണ്ടതാണ്. ബിഷപ്പുമാരുടെ അരമനകളില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം ഊഷ്മളമായിരുന്നു. യത്തീംഖാനകളില്‍ എത്തുകയും അവരുടെ വികാരങ്ങള്‍ പങ്കിടുകയും ഒപ്പം ഭക്ഷണം കഴിച്ചുമാണ് തങ്ങളില്‍ ഒരാളാണ് കുമ്മനം എന്ന് ബോധ്യപ്പെടുത്താനും കഴിഞ്ഞു. യാത്ര പുറപ്പെടുമ്പോള്‍ വിവിധ തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിരുന്നു. വര്‍ഗീയ യാത്രയെന്നായിരുന്നു എതിരാളികള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഒറ്റയിടത്തുപോലും വര്‍ഗീയത സ്പര്‍ശിക്കുന്ന ഒരു പരാമര്‍ശം പോലും ഉണ്ടായില്ല. അതേ സമയം നൂറു കണക്കിന് മുസ്ലീങ്ങള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബിജെപിയെന്ന് കോണ്‍ഗ്രസും കമ്യൂണിസ്റ്റും പ്രചരിക്കുമ്പോള്‍ അതല്ലെന്ന് തെളിയിക്കാന്‍ യാത്രയ്‌ക്ക് കഴിഞ്ഞു. ഓരോയിടത്ത് എത്തുമ്പോഴും നിരവധി പ്രശ്നങ്ങള്‍ പരാതികളുടെ രൂപത്തില്‍ കുമ്മനത്തിന്റെ കൈകളില്‍ എത്തിയിരുന്നു. അവയെല്ലാം കഴിയുന്നത്ര രീതിയില്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു. ഒരു ജനനായകന് ലഭിക്കുന്ന വീരോചിത സ്വീകരണങ്ങളാണ് യാത്രയിലൂടെ കുമ്മനം രാജശേഖരന് ലഭിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, സാംസ്ക്കാരിക നായകര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് എത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനത്തില്‍ എത്തിയതാകട്ടെ ബിജെപിയുടെ സമുന്നതനായ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിംഗുമായിരുന്നു.

പതിവ് യാത്രകളില്‍ നിന്ന് വ്യത്യസ്തമായി, ഓരോ ദിവസവും യാത്രയ്‌ക്കിടെ അദ്ദേഹം സന്ദര്‍ശിക്കുന്നതിനായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ക്കും പ്രത്യേകത ഉണ്ടായിരുന്നു. അരിപ്പ ഭൂസമര സ്ഥലവും, തേയില തോട്ടം തൊഴിലാളികളുടെ ലയങ്ങളും അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും വൃദ്ധ സദനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കുമ്മനം യാത്രയ്‌ക്കിടെ സന്ദര്‍ശിച്ചിരുന്നു. ബിഷപ്പുമാരോടൊത്ത് മാത്രമല്ല അഗതിമന്ദിരങ്ങളിലും വനവാസികള്‍ക്ക് ഒപ്പവും സമര പോരാളികള്‍ക്ക് ഒപ്പവും അദ്ദേഹം ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. എല്ലാവര്‍ക്കും തങ്ങളില്‍ ഒരാളാണ് കുമ്മനമെന്ന് ഇതിലൂടെ ബോധ്യപ്പെടുകയായിരുന്നു.

കേരള രാഷ്‌ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുന്ന ഒരു യാത്രയായി വിമോചനയാ‍ത്ര മാറിയെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് കൃത്യം ഒരു മാസത്തിനകമാണ് അദ്ദേഹം ഇത്തരമൊരു നീണ്ട യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. പഴുതുകളില്ലാത്ത രീതികളിലായിരുന്നു ഓരോ സ്വീകരണവും. ഇതെല്ലാം കൃത്യമായി നിര്‍വഹണം നടത്തിയത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ നേതൃത്വത്തിലുള്ള നേതാക്കളും. ഇത്രയും കൃത്യമായും അച്ചടക്കത്തോടെയും ചിട്ടയോടെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു യാത്ര സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ബിജെപിയുടെ സംഘടനാ പാടവത്തിന് തെളിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പുതിയ വാര്‍ത്തകള്‍

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.