ചെറുപുഴ: പെരിങ്ങോം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരെ അകാരണമായി ബുദ്ധിമുട്ടിക്കുന്നതായി പരാതി. മാര്‍ച്ച് മാസം അവസാനമായതോടെ സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന കര്‍ഷകര്‍ സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ ഓഫീസിലെത്തുമ്പോള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് ആധാരം ചെയ്യുന്നത് താമസിപ്പിക്കുകയാണ്. തൊട്ടടുത്ത പ്രദേശങ്ങളില്‍ മുപ്പതും മുപ്പത്തഞ്ചും രജിസ്ട്രേഷന് നടക്കുമ്പോള്‍ പെരിങ്ങോത്ത് വെറും പത്തെണ്ണമാണ് നടക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡിലെയോ നിസാര തെറ്റുകള്‍ ചൂണ്ടിക്കാട്ടി ആധാരം ചെയ്യാതെ മടക്കി അയയ്ക്കുന്നതും ഇവിടെ പതിവാണ്. ഇത് സംബന്ധിച്ച് പരാതി കൊടുക്കാന്‍ സാധാരണക്കാരായ ആളുകള്‍ മടിക്കുന്നതിന് കാരണം പിന്നെയും ഈ ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നിട്ട് മാത്രമാണ്. പെരിങ്ങോം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും തൊട്ടടുത്ത രജിസ്റ്റര്‍ ഓഫീകളിലും ഇല്ലാത്ത ഇന്റര്‍നെറ്റ് തകരാറാണ് പെരിങ്ങോം രജിസ്ട്രാര്‍ ഓഫീസില്‍ എന്നാണ് ഓഫീസറുടെ വിശദീകരണം. സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് സംവിധാനം കാര്യക്ഷമമായതാണ് ചിലരുടെ പിടിവാശിക്ക് കാരണമെന്നാണ് ജനസംസാരം ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്ന തരത്തില്‍ രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്കനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: