അടിമാലി : എട്ടുവര്‍ഷം മുന്‍പ് മാങ്കുളത്ത് പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ ആശുപത്രിയെ അധികാരികള്‍ അവഗണിക്കുന്നതായി ആക്ഷേപം. വനവാസികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ ചികത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. എന്‍ആര്‍എച്ച്എം പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടറുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ എട്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഈ ആശുപത്രിയില്‍ ഫാര്മസിസ്റ്റിനെയൊ അറ്റന്ററെയോ നിയമിച്ചിട്ടില്ല.
ഡോക്ടറെ കൂടാതെ ഇവിടെയുള്ളത് ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ മാത്രമാണ്. രോഗികളെ പരിശോധിക്കല്‍, മരുന്ന് എടുത്ത് കൊടുക്കല്‍ മരുന്നിന്റെ സ്റ്റോക്കെഴുത്ത് മറ്റ് ഓഫീസ് ജോലികള്‍ എല്ലാം ഡോക്ടര്‍ തന്നെ ചെയ്യേണ്ട സ്ഥിതിയാണിവിടെ. ഇവിടെ ആവശ്യത്തിന് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തിന് നിയമിക്കാമെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ജീവനക്കാരെ നിയമിച്ചാല്‍ ശമ്പളം കൊടുക്കുന്നതിന് തനതുഫണ്ട് പഞ്ചായത്തിനില്ലെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി. ആശുപത്രിയുടെ തുടക്കം മുതല്‍ മുനിപാറയിലുള്ള മഹിളാസമാജംവക ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് നിന്നു തിരിയാന്‍ ഇടമില്ല. നാട്ടുകാരുടെ നിവേദനത്തെ തുടര്‍ന്ന് സൈമണ്‍ ബ്രിട്ടോ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ മുടക്കി മാങ്കുളം അമ്പലക്കുന്നില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കെട്ടിടം ഉദ്ഘാടനം നടത്തി ആശുപത്രിയുടെ പ്രവര്‍ത്തനം ഇവിടേക്കു മാറ്റുന്നതിന് നടപടിയില്ല.
കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് ആരോ വിജിലന്‍സില്‍ കേസ് കൊടുത്തിട്ടുള്ളതാണ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് ഇതു സംബന്ധിച്ച അധികാരികളുടെ വിശദീകരണം. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: