തൊടുപുഴ: തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടെന്ന നഗരസഭ ചെയര്‍പേഴ്സണിന്റെ പരസ്യ പ്രസ്താവനക്കെതിരെ ബിഎംഎസ് നിയമനടപടിക്ക്.
കഴിഞ്ഞ ദിവസം നഗരത്തില്‍ റോഡ് പണിക്കായി ടൈല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ തൊഴിലാളികള്‍ക്ക് പണം നല്കാന് തയ്യാറായത്.
പണം വേണ്ട പണി മതിയെന്ന് പറഞ്ഞപ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചെയര്‍പേഴ്സന്റെ നുണപ്രചാരണത്തിനെതിരെ ബിഎംഎസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആരോപണത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ചെയര്‍പേഴ്സണ്‍ തയ്യാറാകാത്ത പക്ഷം സംഘടനയെ അപമാനിക്കാന്‍ ശ്രമിച്ചതിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണ് ബിഎംഎസ്.
സംഭവം ഇങ്ങനെ: രണ്ട് ദിവസമായി നാലുവരിപ്പാതയില്‍ കൈതക്കോട് ജങ്ഷനില്‍ നിന്നും മഠത്തിക്കണ്ടത്തിനുള്ള റോഡില്‍ ടൈല്‍ പാകുന്ന ജോലി
നടന്ന് വരികയായിരുന്നു. ഇവിടെയുള്ള സര്‍ക്കാര്‍ അംഗീകൃത കാര്‍ഡുള്ള തൊഴിലാളികള്‍ക്ക് പണി നല്‍കാതെ രാത്രിയില്‍ ടൈല്‍ ഇറക്കിയത് ചോദ്യം ചെയ്താണ് ബി.എം.എസ് യൂണിയനില്‍പ്പെട്ടവര്‍ സ്ഥലത്തെത്തുന്നത്. ടൈല്‍ ഇറക്കുന്ന ജോലി തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വിവരം അറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ നഗരസഭാ ചെയര്‍പേഴ്സണ്‍ 1500 രൂപ നല്‍കാമെന്നും പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല സംഘടനയെ പരസ്യമായി അപമാനിക്കുന്ന രീതിയില്‍ ഇവര്‍ സംസാരിക്കുകയും ചെയ്തതായി ആരോപണം ഉയരുന്നുത്. പണം വേണ്ട പണി മതിയെന്ന നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചതോടെ ചെയര്‍പേഴ്സണിന്റെ നേതൃത്വത്തില്‍ നോക്കുകൂലി ആവശ്യപ്പെട്ട് ബിഎംഎസുകാര്‍ റോഡ് പണി തടയുകയാണെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു.
ബിഎംഎസ് ഒരിക്കലും വികസനത്തിനെതിരല്ലെന്നും നോക്കുകൂലി വാ
ങ്ങുന്നതിനെ അനുകൂലിക്കില്ലെന്നും മേഖല സെക്രട്ടറി ജി ജി ഹരികുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ ഒരു രൂപ പോലും നോക്കുകൂലി വാങ്ങിയിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ മനപൂര്‍വ്വം ബിഎംഎസിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചെയര്‍പേഴ്സണെതിരെ ശക്തമായ സമരം വിവിധ കാര്യങ്ങളില്‍ നയിച്ചതിലുള്ള വിരോധമാണ് ഇതിന് പിന്നിലെന്നും ഹരികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: