കുമളി: കമ്പത്ത് നിന്നും കഞ്ചാവുമായി ബൈക്കില്‍ വന്ന യുവാക്കള്‍ വാഹനാപകടത്തില്‍പ്പെട്ടു. മീനച്ചില്‍ ഇലക്കാട് പൊട്ടുംകുളംതറപ്പില് വിഷ്ണു(25), ളാലം അള്ളുപുറത്ത് യദുകൃഷ്ണന്(25) എന്നിവരെയാണ് കഞ്ചാവുമായി വന്നത്. ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ കൈകാണിച്ചിട്ട് നിര്‍ത്താതെ അമിതവേഗതയില്‍ പോയ ബൈക്ക് ദേശീയപാതയില്‍ സ്പ്രിങ് വാലിയില്‍ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇവരില്‍ നിന്ന് 100ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. അപകടത്തില്‍ പരിക്ക് പറ്റിയ യദുകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ഷാജി ഉദ്യോഗസ്ഥരായ ജോബി, ജോസി, ജിജി, സുനില്‍കുമാര്‍, ബിനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.
ഒരാഴ്ച കാലമായി ജില്ലയില്‍ കഞ്ചാവ് കടത്ത് ഏറി വരികയാണ്. രണ്ട് ദിവസത്തിനിടെ ഒരേ സംഘത്തിലെ 12 പേര് ബോഡിമെട്ടില്‍ പിടിയിലായിരുന്നു. എറണാകുളം സ്വദേശികളായ ഇവര്‍ സ്വന്തം ഉപയോഗത്തിനും വില്പ്പനയ്ക്കുമായി കടത്തുന്നതിനിടെയാണ് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശ്ശനമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: