Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരേ ബഹുജന ധര്‍ണ്ണ: നൂറുകണക്കിന് ആളുകള്‍ അണിനിരന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:23 pm IST
in Pathanamthitta

പത്തനംതിട്ട: മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരേ മഹാത്മാഗാന്ധി സ്മൃതിദിനമായ ഇന്നലെ പത്തനംതിട്ടയില്‍ നടന്ന ബഹുജന ധര്‍ണ്ണയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളിന് സമീപം സംഘടിപ്പിച്ച ധര്‍ണ്ണ ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആഗോള ഭീകര സംഘടനയായ ഐഎസിന്റെ കേരളപ്പതിപ്പായി സിപിഎം അധപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ് എന്ന ഭീകര സംഘടനയ്‌ക്ക് ഭരണകൂടത്തിന്റെ പിന്തുണ ഇല്ല. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് സിപിഎം മനുഷ്യകശാപ്പ് നടത്തുന്നത്. ഇതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം. രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശം നഷ്ടപ്പെട്ട സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം. മാവോയിസ്റ്റുകള്‍ക്കൊപ്പം മാര്‍ക്‌സിസ്റ്റ് ഭീകരന്മാര്‍ക്കെതിരായും തണ്ടര്‍ബോള്‍ട്ട് പോലെയുള്ള സേനകളെ ഉപയോഗപ്പെടുത്തണം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് മനുഷ്യക്കുരുതി നടക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ കുടുംബത്തോടെ ഉന്മൂലം ചെയ്യുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം.

വെട്ടിക്കൊലപ്പെടുത്തുന്നതിനോടൊപ്പം ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചുട്ടുകൊല്ലുകയും ചെയ്യുന്നു. ഒരുവശത്തുകൂടി സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇല്ലായ്‌മ ചെയ്യുമ്പോള്‍ മറുഭാഗത്ത് നൂണപ്രചരണമാണ് ഇവര്‍ നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരികില്‍ ബോംബെറിഞ്ഞെന്ന നുണയും മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ സിപിഎം പ്രവര്‍ത്തകന്റെ കൈയിലിരുന്ന ബോംബാണ് പൊട്ടിയതെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

സംസ്ഥാനത്ത് നിയമ വാഴ്ചയില്ലാതെ അരാജകത്വത്തിന്റെ നാളുകളിലേക്കാണ് പോകുന്നത്. പോലീസ് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കുന്നവരായി മാറിക്കഴിഞ്ഞു. സിപിഎം അക്രമത്തിന് പിന്നാലെ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് വ്യാപകമായി കള്ളക്കേസില്‍ കുടുക്കുന്നു. നാട്ടിലെ ക്രമസമാധാനം പരിപാലിക്കാന്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. ഇതിനെതിരേ ജന മനസാക്ഷി ഉണര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളിലും 90 ശതമാനത്തിലും ഒരു ഭാഗത്ത് സിപിഎമ്മാണെന്നു അദ്ദേഹം പറഞ്ഞു. ലോകത്ത് കമ്മ്യൂണിസ്റ്റ് ചരിത്രം പരിശോധിച്ചാല്‍ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയ പാരമ്പര്യമാണ് അവര്‍ക്കുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയുധം താഴെവെക്കാനിടയില്ല. അത്തരത്തിലാണ് പാര്‍ട്ടി അണികളെ പാകപ്പെടുത്തിയിരിക്കുന്നത്. കൊലപാതക രാഷ്‌ട്രീയം അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അനുഭവങ്ങളില്‍ നിന്നും സിപിഎം പാഠം പഠിക്കാത്തതാണ് ഖേദകരം. അവരുടെ ദേശ വിരുദ്ധ നിലപാട് കാരണം ജനപിന്തുണ കുറഞ്ഞുവരുന്നു.

35 വര്‍ഷം ഭരിച്ച പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ ഒരു ചെങ്കോടി ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു ഉന്മാദാവസ്ഥയിലാണ്. രാജ്യം പ്രതിസന്ധികളില്‍പെട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന് കുത്തിയ പാരമ്പര്യമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്‍.പ്രദീപ് അദ്ധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.കെ.ഹരിദാസ്, ആര്‍എസ്എസ് ജില്ലാ സംഘചാലകന്മാരായ അഡ്വ.പി.കെ.രാമചന്ദ്രന്‍, ഉപാസന നാരായണന്‍, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍കുളനട തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഎച്ച്പി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.നരേന്ദ്രനാഥ് സ്വാഗതവും ബിഎംഎസ് ജില്ലാ സെക്രട്ടറി ജി.സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.