Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സംഘാദര്‍ശത്തില്‍ ലയിച്ച് ജീവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 09:30 pm IST
inVicharam

മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി

അന്തരിച്ച എം.ജി. വാസുദേവന്‍ നമ്പൂതിരി മാതൃകാ സ്വയംസേവകനായിരുന്നു. സംഘത്തിന്റെ സന്ദേശം അറിഞ്ഞ്, അതിന്റെ ഭാഗമാവുകയും സംഘാദര്‍ശത്തില്‍ ലയിച്ചു ജീവിക്കുകയും ചെയ്തു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ മണ്ണാര്‍ശാല ക്ഷേത്രത്തിന്റെ അധികാര കുടുംബാംഗമായിരുന്നു. 1967 കാലത്താണ് മണ്ണാര്‍ശാല പ്രദേശത്ത് ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം തുടങ്ങുന്നത്. അക്കാലത്തുതന്നെ അദ്ദേഹം സംഘത്തിന്റെ സമ്പര്‍ക്കത്തില്‍വന്നു. ദൈനംദിന ശാഖയില്‍ പങ്കെടുത്തു. കടുത്ത ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ക്ഷേത്രകുടുംബാംഗമായിരിക്കെ, യാഥാസ്ഥിതികതകള്‍ മറികടന്ന് അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സംഘത്തിന്റെ സാമൂഹ്യ സമരസത എന്ന ആശയം ഉള്‍ക്കൊള്ളുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വാസുദേവന്‍ നമ്പൂതിരി.

വീട് എല്ലാവര്‍ക്കുമായി തുറന്നിട്ടു. ഏതു പ്രവര്‍ത്തകര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാമായിരുന്നു. അക്കാലത്തും ഇന്നത്തെ പോലെ എതിരാശയക്കാരില്‍നിന്ന് സംഘപ്രവര്‍ത്തനത്തിന് ആ പ്രദേശത്തും തടസ്സങ്ങള്‍ ഉണ്ടായിരുന്നു. പലപ്പോഴും അതു സംഘര്‍ഷത്തിലെത്തി. അപ്പോഴെല്ലാം പോലീസ് ആദ്യം അദ്ദേഹത്തിന്റെ വീട് സെര്‍ച്ച് ചെയ്യുമായിരുന്നു. പല കേസുകളിലും പ്രതിചേര്‍ത്തു. പലവട്ടം ഇതൊക്കെ സംഭവിച്ചിട്ടും സംഘപ്രവര്‍ത്തനത്തില്‍നിന്ന് ഒട്ടും മാറാതെ ഒപ്പം നിന്നു. നിത്യശാഖ മുടക്കിയിരുന്നില്ല. മണ്ഡല്‍ കാര്യവാഹ് ആയി ഏറെക്കാലം പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു. പോലീസ് ‘പിടികൂടി’ അറസ്റ്റ് ചെയ്തവരില്‍ ഒരാളായിരുന്നു വാസുദേവന്‍ നമ്പൂതിരി. അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ, വിവിധ ജയിലുകളില്‍ കഴിഞ്ഞു. ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ കുടുംബത്തിലെ മുഴുവന്‍ പേരും സംഘ പ്രവര്‍ത്തനത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായി. കുടുംബം മുഴുവന്‍ സംഘത്തോട് ആഭിമുഖ്യത്തിലായി.

മകന്‍ കിരണിനെ എറണാകുളത്ത് പഠിക്കാനയച്ചപ്പോള്‍ ആര്‍എസ്എസ് പ്രാന്തകാര്യാലമായ മാധവ നിവാസിലാണ് അദ്ദേഹം താമസിപ്പിച്ചിരുന്നത്. എന്നും സംഘകാര്യങ്ങള്‍ അറിയുകയും അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന ആ മുതിര്‍ന്ന ആദ്യകാല സ്വയംസേവകന്റെ ആത്മശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു, പ്രണാമങ്ങള്‍.

(ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)

അടിയന്തരാവസ്ഥ അദ്ദേഹം അനുഭവിച്ചു

വൈക്കം ഗോപകുമാര്‍

അടിയന്തരാവസ്ഥയിലെ ഭീകര മര്‍ദ്ദനത്തിന്റെ ഇരയായിരുന്നു അന്തരിച്ച വാസുദേവന്‍ നമ്പൂതിരി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എന്നും പെരുമാറ്റ സ്വാതന്ത്ര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ അടിയന്തരാവസ്ഥക്കാലത്ത് ധാരാളം പ്രവര്‍ത്തകര്‍ക്ക് അഭയം ലഭിച്ചിരുന്നു. പോലീസ് പിടിയിലാകാതെ ഒട്ടേറെ മുതിര്‍ന്ന പ്രവര്‍ത്തകരെ സംരക്ഷിച്ചുവെങ്കിലും വാസുദേവനും കുടുംബവും ഏറെ അനുഭവിച്ചു.

ഞാന്‍ അക്കാലത്ത് ആലപ്പുഴയില്‍ ജില്ലാ പ്രചാരകനായിരുന്നു. വാസുദേവന്‍ ആത്മാര്‍ത്ഥത മുറ്റിയ സ്വയംസേവകനും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനെതിരേ പ്രത്യക്ഷ സമരത്തിന് ആര്‍എസ്എസ് തീരുമാനിച്ചു. അറസ്റ്റുവരിച്ച ആദ്യസംഘത്തില്‍ വാസുദേവനുണ്ടായിരുന്നു. പിന്നീട് പുറത്തുവന്നു കഴിഞ്ഞ ഉടന്‍ ഡിആര്‍ഐ പ്രകാരം അറസ്റ്റു ചെയ്തു. അന്ന് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വാസുദേവനെ പോലീസ് പിടികൂടിയത്. വീട്ടില്‍നിന്ന് പിടിച്ചിറക്കി, മര്‍ദ്ദിച്ച് ജീപ്പിലേക്ക് എടുത്തെറിയുകയായിരുന്നു. കണ്ടുനിന്ന ഭാര്യ ബോധംകെട്ടു വീണു. അവര്‍ക്ക് മരണംവരെ അത് മാനസികാഘാതമായിരുന്നു.

വാസുദേവന് ഏറെ പരിക്കുകളേറ്റു. അവസാനം കാലില്‍ ഉണ്ടായ നീര്‍ക്കെട്ടും മുറിവും അന്നത്തെ പോലീസ് മര്‍ദ്ദനത്തിന്റെ ഫലമായിരുന്നു. അതിന്റെ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കസേരയില്‍നിന്ന് വീണു പരിക്കേറ്റതും മരണം സംഭവിച്ചതും. 15 മാസം പൂജപ്പുര, വീയൂര്‍ ജയിലുകളില്‍ കഴിഞ്ഞു. രോഗിയായ ഭാര്യക്ക് കാണാനുള്ള സൗകര്യം കൂടി കണക്കാക്കിയാണ് തൃശൂരിലെ ജയിലിലേക്ക് മാറ്റം വാങ്ങിയത്.

അടിയന്തരാവസ്ഥാ പീഡിതരുടെ സംസ്ഥാന യോഗം ആലുവയില്‍ നടത്തിയപ്പോള്‍ വാസുദേവന്‍ വന്നിരുന്നു. പീഡതരെ സാമ്പത്തികമായി സഹായിക്കാന്‍ സന്നദ്ധത കാണിച്ചിരുന്നു. തികഞ്ഞ സംഘടനാ ബോധവും നിറഞ്ഞ ആത്മാര്‍ത്ഥതയും രാഷ്‌ട്രത്തോടുള്ള അര്‍പ്പണവുമായിരുന്നു അദ്ദേഹത്തിന്. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറെ ക്ലേശങ്ങളും നഷ്ടങ്ങളും സഹിച്ചപ്പോഴും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി നിന്നുവെന്നത് വാസുദേവനില്‍നിന്ന് മാതൃകയാക്കേണ്ട പാഠമാണ്.

(അടിയന്തരാവസ്ഥാ പീഡിത സഹായ സമിതി അദ്ധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.