Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഘാദര്‍ശത്തില്‍ ലയിച്ച് ജീവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 09:30 pm IST
in Vicharam

മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി

അന്തരിച്ച എം.ജി. വാസുദേവന്‍ നമ്പൂതിരി മാതൃകാ സ്വയംസേവകനായിരുന്നു. സംഘത്തിന്റെ സന്ദേശം അറിഞ്ഞ്, അതിന്റെ ഭാഗമാവുകയും സംഘാദര്‍ശത്തില്‍ ലയിച്ചു ജീവിക്കുകയും ചെയ്തു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ മണ്ണാര്‍ശാല ക്ഷേത്രത്തിന്റെ അധികാര കുടുംബാംഗമായിരുന്നു. 1967 കാലത്താണ് മണ്ണാര്‍ശാല പ്രദേശത്ത് ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം തുടങ്ങുന്നത്. അക്കാലത്തുതന്നെ അദ്ദേഹം സംഘത്തിന്റെ സമ്പര്‍ക്കത്തില്‍വന്നു. ദൈനംദിന ശാഖയില്‍ പങ്കെടുത്തു. കടുത്ത ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ക്ഷേത്രകുടുംബാംഗമായിരിക്കെ, യാഥാസ്ഥിതികതകള്‍ മറികടന്ന് അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സംഘത്തിന്റെ സാമൂഹ്യ സമരസത എന്ന ആശയം ഉള്‍ക്കൊള്ളുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വാസുദേവന്‍ നമ്പൂതിരി.

വീട് എല്ലാവര്‍ക്കുമായി തുറന്നിട്ടു. ഏതു പ്രവര്‍ത്തകര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാമായിരുന്നു. അക്കാലത്തും ഇന്നത്തെ പോലെ എതിരാശയക്കാരില്‍നിന്ന് സംഘപ്രവര്‍ത്തനത്തിന് ആ പ്രദേശത്തും തടസ്സങ്ങള്‍ ഉണ്ടായിരുന്നു. പലപ്പോഴും അതു സംഘര്‍ഷത്തിലെത്തി. അപ്പോഴെല്ലാം പോലീസ് ആദ്യം അദ്ദേഹത്തിന്റെ വീട് സെര്‍ച്ച് ചെയ്യുമായിരുന്നു. പല കേസുകളിലും പ്രതിചേര്‍ത്തു. പലവട്ടം ഇതൊക്കെ സംഭവിച്ചിട്ടും സംഘപ്രവര്‍ത്തനത്തില്‍നിന്ന് ഒട്ടും മാറാതെ ഒപ്പം നിന്നു. നിത്യശാഖ മുടക്കിയിരുന്നില്ല. മണ്ഡല്‍ കാര്യവാഹ് ആയി ഏറെക്കാലം പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു. പോലീസ് ‘പിടികൂടി’ അറസ്റ്റ് ചെയ്തവരില്‍ ഒരാളായിരുന്നു വാസുദേവന്‍ നമ്പൂതിരി. അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ, വിവിധ ജയിലുകളില്‍ കഴിഞ്ഞു. ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ കുടുംബത്തിലെ മുഴുവന്‍ പേരും സംഘ പ്രവര്‍ത്തനത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായി. കുടുംബം മുഴുവന്‍ സംഘത്തോട് ആഭിമുഖ്യത്തിലായി.

മകന്‍ കിരണിനെ എറണാകുളത്ത് പഠിക്കാനയച്ചപ്പോള്‍ ആര്‍എസ്എസ് പ്രാന്തകാര്യാലമായ മാധവ നിവാസിലാണ് അദ്ദേഹം താമസിപ്പിച്ചിരുന്നത്. എന്നും സംഘകാര്യങ്ങള്‍ അറിയുകയും അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന ആ മുതിര്‍ന്ന ആദ്യകാല സ്വയംസേവകന്റെ ആത്മശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു, പ്രണാമങ്ങള്‍.

(ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)

അടിയന്തരാവസ്ഥ അദ്ദേഹം അനുഭവിച്ചു

വൈക്കം ഗോപകുമാര്‍

അടിയന്തരാവസ്ഥയിലെ ഭീകര മര്‍ദ്ദനത്തിന്റെ ഇരയായിരുന്നു അന്തരിച്ച വാസുദേവന്‍ നമ്പൂതിരി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എന്നും പെരുമാറ്റ സ്വാതന്ത്ര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ അടിയന്തരാവസ്ഥക്കാലത്ത് ധാരാളം പ്രവര്‍ത്തകര്‍ക്ക് അഭയം ലഭിച്ചിരുന്നു. പോലീസ് പിടിയിലാകാതെ ഒട്ടേറെ മുതിര്‍ന്ന പ്രവര്‍ത്തകരെ സംരക്ഷിച്ചുവെങ്കിലും വാസുദേവനും കുടുംബവും ഏറെ അനുഭവിച്ചു.

ഞാന്‍ അക്കാലത്ത് ആലപ്പുഴയില്‍ ജില്ലാ പ്രചാരകനായിരുന്നു. വാസുദേവന്‍ ആത്മാര്‍ത്ഥത മുറ്റിയ സ്വയംസേവകനും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനെതിരേ പ്രത്യക്ഷ സമരത്തിന് ആര്‍എസ്എസ് തീരുമാനിച്ചു. അറസ്റ്റുവരിച്ച ആദ്യസംഘത്തില്‍ വാസുദേവനുണ്ടായിരുന്നു. പിന്നീട് പുറത്തുവന്നു കഴിഞ്ഞ ഉടന്‍ ഡിആര്‍ഐ പ്രകാരം അറസ്റ്റു ചെയ്തു. അന്ന് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വാസുദേവനെ പോലീസ് പിടികൂടിയത്. വീട്ടില്‍നിന്ന് പിടിച്ചിറക്കി, മര്‍ദ്ദിച്ച് ജീപ്പിലേക്ക് എടുത്തെറിയുകയായിരുന്നു. കണ്ടുനിന്ന ഭാര്യ ബോധംകെട്ടു വീണു. അവര്‍ക്ക് മരണംവരെ അത് മാനസികാഘാതമായിരുന്നു.

വാസുദേവന് ഏറെ പരിക്കുകളേറ്റു. അവസാനം കാലില്‍ ഉണ്ടായ നീര്‍ക്കെട്ടും മുറിവും അന്നത്തെ പോലീസ് മര്‍ദ്ദനത്തിന്റെ ഫലമായിരുന്നു. അതിന്റെ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കസേരയില്‍നിന്ന് വീണു പരിക്കേറ്റതും മരണം സംഭവിച്ചതും. 15 മാസം പൂജപ്പുര, വീയൂര്‍ ജയിലുകളില്‍ കഴിഞ്ഞു. രോഗിയായ ഭാര്യക്ക് കാണാനുള്ള സൗകര്യം കൂടി കണക്കാക്കിയാണ് തൃശൂരിലെ ജയിലിലേക്ക് മാറ്റം വാങ്ങിയത്.

അടിയന്തരാവസ്ഥാ പീഡിതരുടെ സംസ്ഥാന യോഗം ആലുവയില്‍ നടത്തിയപ്പോള്‍ വാസുദേവന്‍ വന്നിരുന്നു. പീഡതരെ സാമ്പത്തികമായി സഹായിക്കാന്‍ സന്നദ്ധത കാണിച്ചിരുന്നു. തികഞ്ഞ സംഘടനാ ബോധവും നിറഞ്ഞ ആത്മാര്‍ത്ഥതയും രാഷ്‌ട്രത്തോടുള്ള അര്‍പ്പണവുമായിരുന്നു അദ്ദേഹത്തിന്. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറെ ക്ലേശങ്ങളും നഷ്ടങ്ങളും സഹിച്ചപ്പോഴും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി നിന്നുവെന്നത് വാസുദേവനില്‍നിന്ന് മാതൃകയാക്കേണ്ട പാഠമാണ്.

(അടിയന്തരാവസ്ഥാ പീഡിത സഹായ സമിതി അദ്ധ്യക്ഷനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

India

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

Kerala

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Kerala

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

പുതിയ വാര്‍ത്തകള്‍

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.