Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വ്യത്യസ്തമായ റിപ്പബ്ലിക് ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2017, 12:07 am IST
in Vicharam

നവയുഗത്തിന് നാന്ദികുറിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം നടക്കുന്ന മൂന്നാമത്ത് റിപ്പബ്ലിക് ദിനമാണിന്ന്. ഭാരത റിപ്പബ്ലിക് ദിനം 67 വര്‍ഷം പിന്നിട്ടതുപോലെയല്ല ഇന്നത്തെ ആഘോഷം. പണക്കാരനും പട്ടിണിക്കാരനും പണിക്കാരനും പണിയില്ലാത്തവരുമായ മുഴുവന്‍ ഭാരതീയരും തല ഉയര്‍ത്തി നില്‍ക്കുന്ന സന്ദര്‍ഭമാണിത്. ഊര്‍ജ്ജവും ഉത്സാഹവും സര്‍വ്വോപരി ജനസേവന തല്‍പരതയും മുമ്പെങ്ങും കാണാത്തവിധം കാഴ്ചവയ്‌ക്കുന്ന പ്രധാനമന്ത്രിയാണ് മോദി.

രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ട് പിന്നിട്ടെങ്കിലും സാമ്പത്തിക സ്വതന്ത്ര്യം നമുക്കിതുവരെ നേടാനായിട്ടില്ല. അതിലേക്കുള്ള കോട്ടവാതിലാണ് ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് എന്‍ഡിഎ സര്‍ക്കാര്‍ തുറന്നത്. കള്ളപ്പണത്തിനും അഴിമതിക്കും ഭീകരതയ്‌ക്കുമെതിരായാണ് നോട്ട് മരവിപ്പിക്കലിനെ കാണേണ്ടതെങ്കിലും മുഖ്യലക്ഷ്യം സാമ്പത്തിക സ്വാതന്ത്ര്യമാണ്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുകയും ചെയ്തുപോന്ന പാരമ്പര്യ സാമ്പത്തിക ക്രമത്തിന്റെ കടയ്‌ക്കല്‍ കത്തിവച്ചു കഴിഞ്ഞു. പണം ആരോരുമറിയാതെ കൂമ്പാരമാക്കുന്ന പഴയശൈലി പമ്പകടന്നു. ഇവിടെ ജനിച്ചുവളര്‍ന്ന എല്ലാവരും രാജ്യത്തെ സമ്പത്തിന്റെ അവകാശികളാണ്.

അത് അര്‍ത്ഥവത്താക്കാനുള്ള ശ്രമകരമായ ജോലിക്ക് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് റിപ്പബ്ലിക് ദിനത്തിനാഘോഷത്തിനായി ദേശീയ പതാക ഉയരുന്നത്. ഇന്നത്തെ ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ട്. ദേശീയതയേയും ദേശീയ ഗാനത്തേയുമെല്ലാം സംശയത്തോടെ കാണുകയും പുച്ഛത്തോടെ സമീപിക്കുകയും ചെയ്യുന്നത് കാണാതിരുന്നുകൂടാ. മറ്റൊരു രാജ്യത്തും ഈ അവഹേളനം അചിന്ത്യമാണ്. നമ്മുടേത് വിശാല ജനാധിപത്യവും അതിരുകളില്ലാത്ത സ്വാതന്ത്ര്യവുമാണെന്ന ധാരണയാണ് ഇങ്ങനെയൊക്കെ സംഭവിപ്പിക്കുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവുമെല്ലാം ബാഹ്യമായി അടിച്ചേല്‍പ്പിക്കേണ്ടതല്ല. രക്തത്തില്‍ അലിഞ്ഞുചേരേണ്ടതു തന്നെയാണ്. അത് വീടുകളില്‍ നിന്നും നാടുകളില്‍ നിന്നും പാഠശാലകളില്‍ നിന്നുമെല്ലാം ആര്‍ജിക്കേണ്ടവയാണ്.

സല്‍ഭരണത്തിന്റെ വ്യക്തമായ രൂപരേഖ എന്‍ഡിഎ സര്‍ക്കാര്‍ രണ്ടരവര്‍ഷത്തിനിടയില്‍ വരച്ചുകഴിഞ്ഞു. എല്ലാവര്‍ക്കും തുല്യനീതിക്കായി സര്‍ക്കാര്‍ പദ്ധതികളുമായി മുന്നേറുമ്പോഴാണ് ഛിദ്രചിന്തകളുമായി ചിലര്‍ സാന്നിധ്യമറിയിക്കാന്‍ നോക്കുന്നത്. അതെല്ലാം മണ്ണടിയുന്ന കാലം വിദൂരത്തല്ല. രാജ്യാന്തര രംഗത്ത് രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ ചുരുങ്ങിയ മാസങ്ങള്‍ക്കകം മോദിക്ക് വേണ്ടിവന്നുള്ളൂ. യോഗ എന്ന ഭാരതീയ ശാസ്ത്രത്തെ ലോകരാഷ്‌ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും ഭീകരതയ്‌ക്കെതിരെ വിവിധചേരികളിലുള്ള രാഷ്‌ട്രങ്ങളെ ഒരേവേദിയിലെത്തിക്കാനും കഴിഞ്ഞു. ഭാരതത്തിന്റെ സമഗ്രവികസനത്തിനുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ രാജ്യത്തേക്ക് ഒഴുകിത്തുടങ്ങി.

റിപ്പബ്ലിക്ദിനത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സ്വാതന്ത്ര്യദിനമാകുമ്പോള്‍ നടപ്പാക്കുന്ന രീതിയാണ് ഇന്നത്തെ സര്‍ക്കാരിന്. രണ്ടാഴ്ചയിലൊരിക്കല്‍ ഒരു പദ്ധതി എന്ന രീതിയാണ് അവലംബിക്കുന്നത്. വാക്കും പ്രവര്‍ത്തിയും ഒന്നാകണമെന്ന നിര്‍ബന്ധവും ഭരണം നയിക്കുന്നവര്‍ക്കുണ്ട്. നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളില്‍ പലതും വളരെയേറെ മുന്നോട്ടുപോയി. ഉദാഹരണം ശുചിത്വഭാരതം, സ്വച്ഛഭാരതം. പ്രായോഗിക തലത്തില്‍ രണ്ട് കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇവ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഒരു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി സഹകരിക്കാത്ത ചില സംസ്ഥാനങ്ങളും ഒരുവിഭാഗം ഉദ്യോഗസ്ഥരും രണ്ടാമത്തേത് നിലവിലുള്ള ഭരണസംവിധാനത്തിന്റെ അപര്യാപ്തതകളാണ്. ഇതിനുളള പരിഹാരം അധികാര വികേന്ദ്രീകരണവും ഭരണപരിഷ്‌കാരവുമാണ്.

നമ്മുടെ ഭരണഘടനയില്‍ സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസം എന്നതുകൊണ്ട് സ്ഥിതിസമത്വം എന്നാണ് ഉദ്ദേശിക്കുന്നത്. ഇന്ന് ഭാരതം ലോകത്തിലെ മറ്റ് പല രാഷ്‌ട്രങ്ങളേക്കാളും അസമത്വമുള്ള രാജ്യമാണെന്നതില്‍ സംശയമില്ല. അതിനു പ്രധാനകാരണം വേതനത്തിലും വരുമാനത്തിലുമുള്ള അന്തരമാണ്. ഇവിടെ ഏറ്റവും ചുരുങ്ങിയതും കൂടിയതുമായ വരുമാനത്തിലെ അന്തരം നൂറുകണക്കിന് വരും. ഭീമമായ അന്തരം സ്വയം പണിയെടുത്ത് ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ മൊത്തം സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാലും വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടു വന്നില്ലെങ്കില്‍ പ്രയോജനമൊന്നും ഇല്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ പല പദ്ധതികളുടെ നടത്തിപ്പിലും ധനദുര്‍വിനിയോഗവും അഴിമതിയും നടന്നിരുന്നു. ശക്തമായ നീക്കവുമായി മോദി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയോടെ അതിനെ സ്വീകരിക്കുന്നു.

ഇതിനിടയിലും മതേതരത്വം ഭീഷണിയിലാണെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്നുമെല്ലാമുള്ള പ്രചാരണങ്ങളും ശക്തമാണ്. സംവരണത്തെപ്പോലും ദുഷ്പ്രചാരണത്തിന് ആയുധമാക്കുകയാണ്. സാമൂഹിക നീതി നടപ്പാക്കിക്കഴിയുംവരെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം ഏര്‍പ്പെടുത്തേണ്ടി വരും. രാജ്യത്ത് അടിയന്തരമായി നടപ്പാക്കേണ്ടത് സാമൂഹികനീതിയാണ്. ഇന്നത്തെ സംവരണനിയമം സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തുന്നു. സമയബന്ധിതമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.

രാഷ്‌ട്രശരീരത്തെ കാര്‍ന്നുതിന്നുന്ന മാരക രോഗമാണ് അസഹിഷ്ണുത. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്നുറപ്പായതോടെ ആരംഭിച്ച അസഹിഷ്ണുത ഇപ്പോഴും തുടരുന്നു. എല്ലാ ആക്ഷേപങ്ങള്‍ക്കും ചെവിക്കൊടുത്ത് അതിന് പിന്നാലെ പോയാല്‍ ഭരിക്കാന്‍ നേരമുണ്ടാകില്ല. അതുകൊണ്ടുതന്നെ സംശുദ്ധമായ പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കുകയാണ് സര്‍ക്കാര്‍. അതിന്റെ ഒന്നാന്തരം തെളിവാണ് മുസ്ലിം വിരുദ്ധരെന്ന പ്രതിയോഗികളുടെ പ്രചാരണത്തിന് സൗദി കിരീടാവകാശിയെതന്നെ ഇന്നത്തെ മുഖ്യാതിഥിയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.