അടിമാലി: അടിമാലിയ്ക്ക് സമീപം ചൂരക്കെട്ടന്‍ വനവാസി കോളനി കപ്പകൃഷി കൊണ്ട് സമൃദ്ധമാകുന്നു.
.അധികൃതരുടെ അവഗണനയില്‍ നട്ടംതിരിയുന്ന ഇവര്‍ ജീവിതം തള്ളിനീക്കാന്‍ വിഷമിക്കുന്നതിനിടയിലാണ് കപ്പകൃഷിയിലേക്ക് തിരിഞ്ഞത്. സര്‍ക്കാര്‍ തലത്തിലുള്ള ആനുകൂല്യങ്ങളെല്ലാം വര്‍ഷങ്ങളായി വിവിധ രാഷ്ട്രീയ നേതാക്കളും ബിനാമികളും തട്ടിയെടുക്കുന്ന സ്ഥിതിയാണുള്ളത്.
കുടിവെള്ള പദ്ധതികളും, ഭവനനിര്‍മ്മാണ പദ്ധതികളുമെല്ലാം അനര്‍ഹര്‍ തട്ടിയെടുക്കുകയാണ്. നിരവധി കുടിവെള്ള പദ്ധതികള്‍ പാതി വഴിയിലാക്കി ബില്ലുമാറി കടന്നു പോയവര്‍ക്കെതിരെ പ്രതിഷേധിക്കുവാന്‍ പോലും ഇവര്‍ക്കാവുന്നില്ല.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആദിവാസി സംരക്ഷകരായി ഇടത്-വലത് നേതാക്കന്മാര് കുടിയിലെത്തി ഇവരുടെ അജ്ഞത മുതലെടുക്കുകയാണ് പതിവ്. കുടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇവിടെ ഉള്ളത്. ഇപ്പോഴും കുടിയില്‍ കല്ലും മുള്ളും നിറഞ്ഞ പാതകളാണുള്ളത്. മഴക്കാലമായാല്‍ ജീപ്പ് ഒഴികെയുള്ള വാഹനങ്ങള്‍ കുടിയിലേക്ക് കടന്നു വരാത്ത സ്ഥതിയാണ്. വേനല്‍ കടുത്തതോടെ കുടിയിലാകെ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ടാങ്കുകളിലും കുളങ്ങളിലും വെള്ളമില്ലാത്ത ദുസ്ഥിതിയാണ്.
കൃഷി വകുപ്പമായി ബന്ധപ്പെട്ടുള്ള യാതൊരുവിധ ആനുകൂല്യങ്ങളും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. വളങ്ങളോ കീടനാശിനികളോ ലഭിക്കാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇതുകൊണ്ട് തന്നെ ഇവരുടെ കൃഷികളും നാശത്തിലേക്ക് കൂപ്പ്കുത്തുന്നു.
വിളകള്‍ക്ക് യഥാസമയം മരുന്നും, വളവും കെടുക്കാന്‍ കഴിയാത്തതിനാല്‍ നാണ്യവിളകളെല്ലാം നശിച്ചു. കു
രുമുളക് കൃഷി പടിയിറങ്ങിയതോടെ മേഖല തകര്‍ന്നു. റബ്ബര്‍ കൃഷി പ്രതികൂല കാലാവസ്ഥ കാരണം ചെയ്യാനാവുന്നില്ല. കൊക്കോ കൃഷി വ്യാപകവുമല്ല.
കുരങ്ങിന്െയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം മൂലം കായ്ഫലങ്ങള്‍ നഷ്ടമാവുന്നതും പ്രശ്നമാകുന്നു. മറ്റ് ആദായങ്ങള്‍ കുറഞ്ഞതോടെ ജീവിതം വഴിമുട്ടിയതോടെ ഇവര്‍ വ്യാപകമായി കപ്പ കൃഷി തുടങ്ങുകയായിരുന്നു. കപ്പയ്ക്ക് ഇത്തവണ സാമാന്യം ഭേദപ്പെട്ട വില നിലനില്‍ക്കുന്നത് ഇവര്‍ക്ക് ആശ്വാസം പകരുന്നു. രണ്ടു മാസം കാത്തിരുന്നാല്‍ വിളവെടുപ്പിന് സമയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: