Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹരിപ്പാട് തോല്‍വി സിപിഐയെ വേട്ടയാടുന്നു നടപടിയിലും വിഭാഗീയത ആളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 08:14 pm IST
in Alappuzha

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ വെട്ടിനിരത്താനുള്ള നീക്കം പൊളിഞ്ഞത് കാനം പക്ഷത്തിന് തിരിച്ചടിയായി. സിപിഐ ജില്ലാ എക്‌സിക്യൂട്ടിവിന്റെ തീരുമാനം ജില്ലാകൗണ്‍സില്‍ തിരുത്തിയതാണ് ഔദ്യോഗിക വിഭാഗത്തിന് ക്ഷീണമായത്.

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം സിപിഎമ്മിന് മേല്‍ കെട്ടിവെയ്‌ക്കാന്‍ സിപിഐ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പാര്‍ട്ടിയിലെ എതിര്‍പക്ഷത്തെ ഒതുക്കാനുള്ള അവസരമായി ഹരിപ്പാട്ടെ തോല്‍വി ജില്ലാ നേതൃത്വം ഉപയോഗിക്കുകയായിരുന്നു.

ഈ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. സിപിഐ കാര്‍ത്തികപ്പള്ളി, ഹരിപ്പാട് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചു വിട്ടതിന് അംഗീകാരം നല്‍കിയ ജില്ലാ കൗണ്‍സില്‍, നേതാക്കള്‍ക്കെതിരെയുള്ള നടപടി ഭാഗികമായി മരവിപ്പിച്ചു. അഞ്ചു നേതാക്കള്‍ക്കെതിരെ എക്‌സിക്യൂട്ടീവ് എടുത്ത നടപടികളില്‍ നാലു പേരുടെ നടപടികള്‍ ജില്ലാ കൗണ്‍സില്‍ മരവിപ്പിച്ചു.

ഈ നാലു പേര്‍ക്കെതിരെയുമുള്ള നടപടി താക്കീതില്‍ ഒതുക്കാനാണ് തീരുമാനം. സിപിഐ ഹരിപ്പാട് നിയോജക ണ്ഡലം സ്ഥാനാര്‍ഥി പി. പ്രസാദിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടാണു നടപടികള്‍. നിയോജക മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി. മോഹന്‍ദാസിനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും മണ്ഡലം സെക്രട്ടറി അനീഷിനെയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ തമ്പി മേട്ടുതറയെയും ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കുകയും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി. ശൈലേഷ്‌കുമാറിനെ ആറു മാസം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനുമാണു ജില്ലാ എക്‌സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ കൂട്ട നടപടിക്കെതിരെ യുവ നേതാക്കളടക്കം ജില്ലാ കൗണ്‍സിലില്‍ രംഗത്തെത്തിയതോടെയാണ് ശൈലേഷ്‌കുമാറിന്റെ ഒഴികെയുള്ള നടപടികള്‍ പിന്‍വലിക്കാനും മറ്റുള്ളവരെ പരസ്യ ശാസനയ്‌ക്കു വിധേയമാക്കാനും തീരുമാനിച്ചത്. പോസ്റ്റല്‍ വോട്ടില്‍ കുറവു വന്നതിലുള്ള വീഴ്ചയാണു ശൈലേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചു സംസ്ഥാന കൗണ്‍സിലംഗം എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘമാണ് അന്വേഷണം നടത്തിയത്. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവിനെയും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ഉള്‍പ്പടെ ചിലരെ സംരക്ഷിക്കുകയും മറ്റു ചില നേതാക്കളെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്റേതെന്നാണ് വിമര്‍ശനം ഉയരുന്നത്. ജില്ലയിലെ പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചതോടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് കൈക്കൊള്ളുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിച്ചിരുന്നവരുടെ പരിദേവനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.