Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരള രാഷ്‌ട്രീയം വഴിത്തിരിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:44 pm IST
in Vicharam

എല്‍ഡിഎഫിന്റെ കേരള ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നുകഴിഞ്ഞു. സിപിഐയുടെ മന്ത്രിമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഭരണം തൃപ്തികരമല്ലെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് കാനം ഉറക്കെ പ്രഖ്യാപിച്ചത്. മുന്നണി ഭരണത്തില്‍ ഏകോപനമില്ലെങ്കില്‍ ആ ഭരണം പരാജയത്തിലേക്ക് പോകുമെന്നത് ഏത് നിരക്ഷരകുക്ഷിക്കും പ്രവചിക്കാം. ഇപ്പോള്‍ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണല്ലോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കള്ളപ്രചാരണത്തിനുള്ള മറുപടിയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത് ജനാധിപത്യബോധം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതു-വലതു മുന്നണി നേതൃത്വം ചെവിക്കൊള്ളണം. ബിജെപി ജയിച്ച മൂന്ന് സീറ്റുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടിയത് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി കുമ്മനം ചൂണ്ടിക്കാട്ടുകയുണ്ടായി.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ദുര്‍ഗതി കേരളത്തില്‍ സിപിഎമ്മിനും വരുമെന്ന ഒ. രാജഗോപാല്‍ എംഎല്‍എയുടെ പ്രവചനം യാഥാര്‍ത്ഥ്യമാകാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്. സിപിഎമ്മിന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെയും ഗതി പതനത്തിലേക്കെന്നാണ് വെള്ളിയാഴ്ചത്തെ യുഡിഎഫ് മാര്‍ച്ചും തെളിയിക്കുന്നത്. എല്‍ഡിഎഫിന്റെ കേരള ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നുകഴിഞ്ഞു. സിപിഐയുടെ മന്ത്രിമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഭരണം തൃപ്തികരമല്ലെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് കാനം ഉറക്കെ പ്രഖ്യാപിച്ചത്. മുന്നണി ഭരണത്തില്‍ ഏകോപനമില്ലെങ്കില്‍ ആ ഭരണം പരാജയത്തിലേക്ക് പോകുമെന്നത് ഏത് നിരക്ഷരകുക്ഷിക്കും പ്രവചിക്കാം. ഇപ്പോള്‍ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണല്ലോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കള്ളപ്രചാരണത്തിനുള്ള മറുപടിയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത് ജനാധിപത്യബോധം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതു-വലതു മുന്നണി നേതൃത്വം ചെവിക്കൊള്ളണം. ബിജെപി ജയിച്ച മൂന്ന് സീറ്റുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടിയത് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി കുമ്മനം ചൂണ്ടിക്കാട്ടുകയുണ്ടായി.

സിപിഎം-സിപിഐ തര്‍ക്കം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് നഷ്ടപ്പെടുത്തുന്നത്. സിപിഎം ഭരണത്തിലേറിയാല്‍ പിന്നെ അരങ്ങേറുക കെടുകാര്യസ്ഥതയും ചേരിപ്പോരും അനാസ്ഥയുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇത് സഹിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് വര്‍ഗശത്രുക്കളെപ്പോലെയാണ് സിപിഎമ്മിലെ വിരുദ്ധപക്ഷക്കാര്‍ ഏറ്റുമുട്ടിയത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇക്കുറിയും സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

യുഎപിഎ ചുമത്തുന്ന കാര്യത്തിലുള്ള തര്‍ക്കവും സിപിഎം-സിപിഐ പോര് രൂക്ഷമാക്കുകയുണ്ടായി. സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നല്‍കില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിലപാടെടുത്തത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഭരണത്തിലിരിക്കുന്ന ഒരു കക്ഷി സഹകക്ഷിയെ കൈയേറ്റക്കാര്‍ എന്നു വിളിച്ചതുതന്നെ വരാനിരിക്കുന്ന ഏറ്റുമുട്ടലുകളുടെ കേളികൊട്ടാണ്. കോണ്‍ഗ്രസ് നോട്ട് നിരോധനത്തിനെതിരെയും, കേരളത്തില്‍ അരി കിട്ടുന്നില്ലെന്ന് ആരോപിച്ചും നടത്തുന്ന പ്രക്ഷോഭത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിലായിരിക്കുകയാണ്. കേരളത്തില്‍ ഇടതു-വലതു മുന്നണികളുടെ ഏക ആയുധം ഏതു പ്രശ്‌നത്തിലും പ്രക്ഷോഭം സംഘടിപ്പിച്ച് ജനജീവിതം സ്തംഭിപ്പിക്കുക എന്നതാണ്. ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വയ്‌ക്കാനില്ല എന്നതുതന്നെ ഇവരുടെ രാഷ്‌ട്രീയ പാപ്പരത്തത്തിന് അടിവരയിടുന്നു. ജനങ്ങളോടല്ല, അവനവനോടും പാര്‍ട്ടികളോടുമാണ് ഇവര്‍ക്ക് പ്രതിബദ്ധത.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലിനെതിരെ നടന്ന പ്രക്ഷോഭത്തിലും യുഡിഎഫിന്റെ മുദ്രാവാക്യം അരിയായിരുന്നല്ലോ. കര്‍ഷകരുടെ സര്‍ക്കാര്‍ എന്നുപറഞ്ഞ് അധികാരത്തില്‍ കയറിയ ഇടതുമുന്നണി പമ്പിംഗ് സബ്‌സിഡി നല്‍കാതെ, 2015 ല്‍ കൃഷി ഇറക്കിയവരെ ഒഴിവാക്കി എന്നു മാത്രമല്ല, സബ്‌സിഡി തുക അനുവദിക്കാന്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തിയുമില്ല. സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഇപ്പോള്‍ പരസ്പരം പരിഹസിക്കുന്നതിലാണ്, ഭരണത്തിലല്ല ശ്രദ്ധിക്കുന്നത് എന്നതിന്റെ തെളിവല്ലേ ബിനോയ് വിശ്വത്തെ പി. ജയരാജന്‍ സ്വപ്‌നജീവി എന്ന് പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പിനെപോലും സിപിഐ സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ വാദത്തെ ഖണ്ഡിച്ച് വല്യേട്ടന്‍ ചമയുകയാണ്. കേരളത്തില്‍ നടക്കുന്നത് ഭരണമാണോ, കൂട്ടുകക്ഷികളുടെ തമ്മലടിയാണോ എന്ന ആശയക്കുഴപ്പത്തിലാണ് സാധാരണ ജനങ്ങള്‍. ഇവിടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുപോലുള്ള സദ്ഭരണമാണ്. ഇടതു-വലതു മുന്നണികളുടെ ജനവിരുദ്ധ ഭരണം അവസാനിപ്പിച്ചുകൊണ്ടല്ലാതെ ഇതിനു കഴിയില്ല. ഈ സത്യം ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ തിരിച്ചറിയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച പ്രാതിനിധ്യവും, ഇപ്പോള്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.