ഡമാസ്ക്കസ്: സിറിയയില്‍ സര്‍ക്കാരും വിമതരും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇത് ഇന്നലെ പാതിരാത്രിക്ക് നിലവില്‍ വന്നു. ഇന്നലെ രാത്രി12 മുതല്‍ സിറിയന്‍ സേന എല്ലാ സൈനിക നടപടികളും നിര്‍ത്തിവച്ചു. പ്രതിപക്ഷ സഖ്യവും ഇത് അംഗീകരിച്ചു.
റഷ്യയുംതുര്ക്കിയും മധ്യസ്ഥത വഹിച്ച ചര്‍ച്ചകളിലാണ് വെടിനിര്‍ത്തല്‍ തീരുമാനം.റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുട്ടിന് തീരുമാനം പ്രഖ്യാപിച്ചു. തങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായി സിറിയന്‍ സൈന്യം അറിയിച്ചു.
അലപ്പോ നഗരം സൈന്യം വിമതരില്‍ നിന്ന് പിടിച്ചതോടെയാണ് ഇതിനുള്ള വഴി തെളിഞ്ഞത്. സപ്തംബര്‍ 12 മുതല്‍ 19 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അത് പൊളിഞ്ഞു. 2011 മാര്‍ച്ചില്‍ തുടങ്ങിയതാണ് ആഭ്യന്തര യുദ്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: