Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി ക്രിക്കറ്റ്; ഝാര്‍ഖണ്ഡ് സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 09:00 pm IST
in Sports

ഝാര്‍ഖണ്ഡ് ഓപ്പണര്‍ ഇഷാന്‍ കിഷന്‍

വഡോദര: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഝാര്‍ഖണ്ഡ് സെമിയില്‍. ഹരിയാനയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് എം.എസ്. ധോണിയുടെ നാട്ടുകാര്‍ ആദ്യമായി സെമിയിലെത്തിയത്. സ്‌കോര്‍: ഹരിയാന – 258, 262; ഝാര്‍ഖണ്ഡ് – 345, 178/5. നേരത്തെ, കര്‍ണാടകത്തെ കീഴടക്കി തമിഴ്‌നാട് സെമിയിലെത്തിയിരുന്നു.

ജയിക്കാന്‍ 176 റണ്‍സ് മതിയായിരുന്ന ഝാര്‍ഖണ്ഡ് നാലാം ദിവസം അവസാന സെഷനില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി. 86 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ജയം അനായാസമാക്കിയത്. വേഗത്തില്‍ ബാറ്റേന്തിയ ഇഷാന്‍, 61 പന്തില്‍ ഒമ്പത് ഫോറും ആറു സിക്‌സറും സഹിതമാണ് 86 റണ്‍സെടുത്തത്. ആനന്ദ് സിങ് (27), വിരാട് സിങ് (21), സുമിത് കുമാര്‍ (18), കുഷാല്‍ സിങ് (12 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു. രണ്ടു വീതം വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹലിനും സഞ്ജയ് പഹലിനും ഝാര്‍ഖണ്ഡിന്റെ ജയം തടയാനായില്ല.

ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഹരിയാനയ്‌ക്ക് വലിയൊരു ലീഡിനായില്ല. 262 റണ്‍സിന് എല്ലാവരും മടങ്ങി. 52 റണ്‍സെടുത്ത ചൈതന്യ ബിഷ്‌നോയി ടോപ് സ്‌കോറര്‍. ശുഭം രോഹില്ല (43), ശിവം ചൗഹാന്‍ (43), നിതിന്‍ സെയ്‌നി (41) എന്നിവരും സ്‌കോര്‍ ചെയ്തു. നാലു വിക്കറ്റെടുത്ത ഷഹബാസ് നദീമാണ് ഹരിയാനയെ പിടിച്ചുനിര്‍ത്തിയത്. സമര്‍ ക്വാദ്രി മൂന്നും, രാഹുല്‍ ശുക്ല, കൗശല്‍ സിങ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഏഴും രണ്ടാമത്തേതില്‍ നാലും ഉള്‍പ്പെടെ 11 വിക്കറ്റും, ആദ്യത്തേതില്‍ 34 റണ്‍സും നേടിയ ഷഹബാസ് നദീമാണ് കളിയിലെ താരം.

മുംബൈക്ക് മുന്‍തൂക്കം

റായ്‌പൂര്‍: നിലവിലെ ചാമ്പ്യന്‍ മുംബൈ സെമിയോടടുത്ത്. കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലെ ആദ്യ കടമ്പ കടക്കാന്‍ ചാമ്പ്യന്മാര്‍ക്ക് ഒരു ദിവസം അവശേഷിക്കെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൂടി മതി. 232 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍. ലക്ഷ്യം താണ്ടാന്‍ അവര്‍ക്ക് 111 റണ്‍സ് കൂടി വേണം. സ്‌കോര്‍: മുംബൈ – 294, 217; ഹൈദരാബാദ് – 280, 121/7.

രണ്ടിന് 102 എന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് തുടങ്ങിയ മുംബൈക്ക് ആദിത്യ താരെയുടെ (57) അര്‍ധശതകമാണ് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചത്. സിദ്ധേഷ് ലാദ് (47), പ്രഫുല്‍ വഗേല (28) തുടങ്ങിയവരും പിന്തുണ നല്‍കി. വലംകൈയന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ അഞ്ചു വിക്കറ്റ് പ്രകടനം വന്‍ ലീഡെന്ന മുംബൈയുടെ സ്വപ്‌നത്തിന് തിരിച്ചടിയായി. 14.2 ഓവറില്‍ 52 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു സിറാജ്. സി.വി. മിലിന്ദ്, ആകാശ് ഭണ്ഡാരി എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.

പത്തോവറില്‍ 28 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ വിജയ് ഗോഹ്‌ലിയുടെ പ്രകടനമാണ് ചെറിയ ലീഡ് പ്രതിരോധിക്കാന്‍ മുംബൈക്ക് കരുത്തായത്. അഭിഷേക് നായര്‍ രണ്ടു വിക്കറ്റെടുത്തു. കൃത്യമായ ഇടവേളയില്‍ വിക്കറ്റെടുക്കാനായി മുംബൈ ബൗളര്‍മാര്‍ക്ക്. 40 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ബി. അനിരുദ്ധിലാണ് ഹൈദരാബാദിന്റെ ശേഷിക്കുന്ന പ്രതീക്ഷ. തന്മയ് അഗര്‍വാള്‍ (29), ഭാവങ്ക സന്ദീപ് (25) എന്നിവരും പൊരുതി.

ഗുജറാത്ത് സെമിയിലേക്ക്

ജയ്‌പൂര്‍: ഒഡീഷക്കെതിരെ വന്‍ ലീഡ് നേടിയ ഗുജറാത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ 64 റണ്‍സ് ലീഡ് നേടിയ ഗുജറാത്ത്, രണ്ടാമിന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സില്‍. ഒരു ദിവസവും രണ്ട് വിക്കറ്റും കൈയിലിരിക്കെ 578 റണ്‍സ് ലീഡായി അവര്‍ക്ക്. ഇതും മറികടക്കാന്‍ അത്ഭുത പ്രകടനം വേണ്ടിവരും ഒഡീഷക്ക്. സ്‌കോര്‍: ഗുജറാത്ത് – 263, 514/8; ഒഡീഷ – 199.

ഓപ്പണര്‍ സമിത് ഗോഹലിന്റെ ഇരട്ട സെഞ്ചുറിയാണ് ഗുജറാത്തിന് വന്‍ ലീഡ് നല്‍കിയത്. 261 റണ്‍സുമായി ക്രീസിലുള്ള ഗോഹലിന് കൂട്ട് ഹാര്‍ദിക് പട്ടേല്‍ (11). മൂന്നാം ദിവസം സെഞ്ചുറി തികച്ച ഗോഹല്‍ 110 റണ്‍സുമായാണ് ഇന്നലെ ബാറ്റിങ് തുടര്‍ന്നത്. എതിര്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ 555 പന്തില്‍ 33 ഫോറും ഒരു സിക്‌സറും നേടിയിട്ടുണ്ട് ഗോഹല്‍. ഓപ്പണര്‍ കിരിത് പഞ്ചല്‍ (81) രണ്ടാമത്തെ പ്രധാന സ്‌കോറര്‍. നായകന്‍ പാര്‍ഥിവ് പട്ടേല്‍ (40), ഭാര്‍ഗവ് മെറായി (27), മന്‍പ്രീത് ജുനേജ (24) എന്നിവരും പിന്തുണ നല്‍കി. ഒഡീഷക്കായി ധിരാജ് സിങ് അഞ്ചു വിക്കറ്റെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.