Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണത്തല്ലും ഓണപ്പടയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 07:36 pm IST
in Samskriti

ഓണച്ചമയംപോലെയും ഓണസദ്യപോലെയും ഓണത്തോടനുബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തൊരിനമാണ് ഓണത്തല്ല്. തല്ല് ശാസ്ത്രീയമായിത്തന്നെ അഭ്യസിച്ചിട്ടുള്ളവര്‍ അവതരിപ്പിക്കുന്നൊരു കായിക വിനോദം. ‘കൈയാങ്കളി’ എന്നും ഇതിന് പേരുണ്ട്. തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്ത് ഏതാണ്ട് കാല്‍നൂറ്റാണ്ടു മുന്‍പുവരെ ഈ മത്സരം അരങ്ങേറിയിരുന്നു.

ഓണത്തല്ലു പരിപാടി ഇങ്ങനെയാണ്:

തല്ലുകാര്‍ മൈതാനത്തോ വിശാലമായ പറമ്പിലോ രണ്ടു ചേരിയായി അണിനിരക്കും. വടക്കേച്ചേരിയും തെക്കേച്ചേരിയും. കിഴക്കും പടിഞ്ഞാറുമായി കാഴ്ചക്കാര്‍ നിലയുറപ്പിക്കും. ദേശാധിപനാണ് തല്ലിന്റെ സംഘാടകനും നിയന്ത്രകനും. ദേശാധിപന്‍ മൈതാനത്തില്‍ ഒരുയര്‍ന്ന കസേരയിലിരിക്കും. അദ്ദേഹത്തിന് കുടപിടിക്കാന്‍ കുറച്ചുപേര്‍. വെറ്റിലച്ചെല്ലമേന്താന്‍ മറ്റുചിലര്‍.

തല്ലുകാര്‍ നിയമലംഘനം നടത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ റഫറിമാരുണ്ടാകും.’ചേതന്മാര്‍’ എന്നാണ് ഇവരെ വിളിക്കുക. ചാതിക്കാരെന്നും പറയുമിവരെ.

പരിപാടി ആരംഭിക്കുന്നതിനു മുന്‍പ് ദേശാധിപന്‍ ‘ചേരി ഒതുക്കല്‍’ നടത്തും. തല്ലുകാരെയും കാണികളെയും മൈതാനത്തില്‍ വെവ്വേറെ ഒതുക്കിനിര്‍ത്തുന്നതിനെയാണ് ‘ചേരി ഒതുക്കല്‍’ എന്നുപറയുന്നത്.

സമയമാകുമ്പോള്‍ ദേശാധിപന്‍ തല്ലു തുടങ്ങാന്‍ അനുമതി നല്‍കുന്നു. ഉടന്‍തന്നെ വടക്കേച്ചേരിയിലുള്ളവര്‍ ഓടി മൈതാനത്തിന്റെ മധ്യത്തെത്തും. ആര്‍പ്പുവിളിയും ഘോഷവുമായി അവര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തും. കൈ മെയ്‌വഴക്കം കാണിക്കാരെക്കാട്ടുന്നതിനും എതിരാളികളുടെ മനോവീര്യം തകര്‍ക്കുന്നതിനുമാണിത്. അടുത്ത ഊഴം തെക്കേച്ചേരിക്കാരുടേത്. പ്രകടന സമയത്ത് മൈതാനമധ്യം വിട്ടുമാറാന്‍ ഇരുകൂട്ടര്‍ക്കുമവകാശമില്ല. ചേതന്മാര്‍ ഒക്കെയും ശ്രദ്ധിച്ചു നില്‍ക്കും. ഇരുചേരികളുടെയും ഇത്തരം പ്രകടനങ്ങള്‍ വളരെനേരം നീണ്ടുനില്‍ക്കും. ‘ചേരിക്കളി’ എന്നാണിതറിയപ്പെടുന്നത്.

ഇനിയാണ് ഓണത്തല്ല് ആരംഭിക്കുക. ഇരുചേരിയില്‍നിന്നും ഓരോരുത്തര്‍ കളത്തിലിറങ്ങും. അവര്‍ അഭിമുഖമായി നിന്നുകൊണ്ട് കൈകോര്‍ത്ത് പിടിക്കും. പിന്നീട് പിടുവിടുവിച്ച് രണ്ടു ചുവട് പിന്നോട്ട് മാറും. മുന്നോട്ട് കുതിച്ച് തല്ലു തുടങ്ങും. തല്ലെന്നുവച്ചാല്‍ തോന്നുംപടിയുള്ള തല്ലല്ല. കൈമലര്‍ത്തിയുള്ള തല്ല്. അടിയല്ലാതെ ഇടിയോ കടിയോ പാടില്ല. ചേതന്മാര്‍ കൈയോടെ പിടികൂടും, പുറത്താക്കും. അടി തടുത്തുകൊണ്ട് എതിരാളി ഒഴിഞ്ഞുമാറും. തിരിച്ചടിക്കാന്‍ തക്കം നോക്കും. അടികൊള്ളാതെ മറുകക്ഷിയുടെ വശത്തു കയറിപ്പറ്റലാണ് ലക്ഷ്യം.

അടുത്തഘട്ടത്തില്‍, ഇരുചേരികളില്‍നിന്നും ഒന്നിലേറെ തല്ലുകാര്‍ രംഗപ്രവേശം ചെയ്യും. തല്ലുക. തല്ലു തടുക്കുക. അതിനുവേണ്ടി ചാടി മറിച്ചില്‍, പൊങ്ങിപ്പറക്കല്‍, കരണം മറിച്ചില്‍ തുടങ്ങിയവ പയറ്റും. ഈസമയം, സ്വന്തം ചേരിയിലുള്ളവരെ പുറത്തുനില്‍ക്കുന്നവര്‍ ആവേശംകൊള്ളിച്ചുകൊണ്ടിരിക്കും.

തല്ലേല്‍ക്കുന്നവരെ പുറത്താക്കും. പകരം, അതേ ചേരിയിലുള്ളൊരാള്‍ കളത്തിലെത്തും.

നേരമിങ്ങനെ കുറെ കഴിയും. ഇനിയാണ് പ്രധാന തല്ലുകാര്‍ കളത്തിലേക്കെത്തുന്നത്. അപ്പോള്‍ കാഴ്ചക്കാരുടെ ആവേശം അണപൊട്ടിയൊഴുകും. കൈയാങ്കളിയില്‍ വളരെയേറെ വൈദഗ്‌ദ്ധ്യം സമ്പാദിച്ച ഇക്കൂട്ടര്‍ രണ്ടുചേരികളായിനിന്ന് മണിക്കൂറുകളോളം പൊരുതിയാലും ഒരു തല്ലുപോലുമേല്‍ക്കാതിരിക്കുക എന്നത് അപൂര്‍വമല്ല. നേരം സന്ധ്യയായാല്‍ അന്നത്തെ കളി അവസാനിച്ചതായി ദേശാധിപന്‍ പ്രഖ്യാപിക്കും. കളി പിറ്റേദിവസം തുടരും. ഒരു കക്ഷി തോല്‍ക്കുന്നതുവരെ ദിവസങ്ങളോളം തല്ലു തുടരാറുണ്ട്. വിജയപരാജയങ്ങളുടെ പ്രശ്‌നം മാത്രമല്ല, അഭിമാനത്തിന്റെ പ്രശ്‌നവും കൂടിയുണ്ടിതില്‍. തോറ്റ ദേശക്കാരെ ജയിച്ച ദേശക്കാര്‍ ഒരു കൊല്ലത്തേക്കു പരിഹസിക്കും, കണ്ടിടത്തുവച്ചൊക്കെ. ചന്തയിലും ഉത്സവപ്പറമ്പിലും നാലാള്‍ കൂടുന്നിടത്തുമൊക്കെച്ചെല്ലുമ്പോള്‍ മാനക്കേട് സഹിക്കേണ്ടിവരുന്നു. കേട്ടുനില്‍ക്കുകയല്ലാതെ നിവൃത്തിയൊന്നുമില്ല. വല്ലാത്ത നാണക്കേട്!

വിദഗ്ധന്മാരായ തല്ലുകാരെ വാടകയ്‌ക്കെടുക്കുന്ന ഏര്‍പ്പാടുമുണ്ടായിരുന്നു. അവര്‍ക്ക് ചെലവുകൊടുത്ത് സ്വന്തം തല്ലു നടത്തിക്കും. പണ്ട്, ചിങ്ങമാസത്തിലെ അത്തം മുതല്‍ തുടര്‍ച്ചയായി പത്തുദിവസവും തല്ലു നടത്തിയിരുന്നു. ഓരോ ദിവസവും ജയിക്കുന്നവര്‍ പിറ്റേദിവസത്തെ തല്ലില്‍ പങ്കെടുക്കും. അങ്ങനെ തിരുവോണ ദിവസം, കാഴ്ചക്കാര്‍ക്ക് കണ്‍കുളിര്‍ക്കെക്കാണാവുന്ന വിധത്തില്‍ ഏറ്റവും മികച്ചവരുടെ പ്രകടനമാണ് നടക്കുക. ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം തല്ലു നടക്കും. അവിട്ടത്തല്ല്, ആവേശം കൂടിയ തല്ല്. കലാശത്തല്ല്!

ഓണപ്പട

യജമാനന്മാര്‍ക്കുവേണ്ടി അടിയാളര്‍ പണ്ടു നടത്തിയിരുന്ന പോരാണിത്. മുന്‍കൂട്ടി നൊയമ്പുനോറ്റിട്ടാണിതിന് തയ്യാറെടുക്കുന്നത്. ഓണത്തല്ല്, കൈയാങ്കളി എന്നീ പേരുകളിലറിയപ്പെടുന്നവയും ഓണപ്പടയും ഒന്നുതന്നെയെന്ന് ചിലര്‍ പറയുന്നു. ഓണപ്പടയുടെ ചില ചടങ്ങുകള്‍ മാത്രം സ്വീകരിച്ച് നടപ്പിലാക്കിയതാണ് ഓണത്തല്ലെന്ന് മറ്റൊരു മതമുണ്ട്. ‘മധുരൈക്കാഞ്ചി’ എന്ന കാവ്യത്തിലും (എ.ഡി. രണ്ടാംശതകം) ബര്‍ത്തലോമിയ, വിഷര്‍, ഫോര്‍ബ്‌സ് എന്നീ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും ഓണപ്പടയെപ്പറ്റി പറയുന്നുണ്ട്. ‘കണ്ടിയൂര്‍ മറ്റം പടപ്പാട്ടില്‍’ (16-ാം ശതകം) അതിന്റെ കര്‍ത്താവായ ചെപ്പുകാട്ടു നീലകണ്ഠന്‍, കണ്ടിയൂര്‍വച്ച് നടത്തിയ ഓണപ്പടയെപ്പറ്റി വിവരിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.