Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിവേകം എന്ന നിന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 07:09 pm IST
in Samskriti

ഗുരുക്കന്മാരെയും പ്രവാചകന്മാരെയും തിരിച്ചറിയാന്‍ സമകാലികസമൂഹത്തിനു കഴിയാറില്ലെന്ന് നമുക്ക് കിട്ടിയിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ ദൈവത്തില്‍നിന്നു നിയോഗം കിട്ടി വരുന്നവരാണെന്ന് ചുറ്റുമുള്ളവര്‍ക്ക് സാധാരണഗതിയില്‍ മനസ്സിലാവില്ല. നന്മയ്‌ക്കായുള്ള സന്ദേശങ്ങളാണവര്‍ മുഖാന്തരം കിട്ടുന്നതെന്നും മനസ്സിലാവില്ല. ഇത് മനസ്സിലാക്കാന്‍ കഴിവില്ലായ്‌ക പലപ്പോഴും ഗുരുനിന്ദയായിത്തീരുന്നു. സമകാലികരില്‍ കുറച്ചുപേര്‍ മാത്രമാണ് ഗുരുവിനെയോ പ്രവാചകനെയോ മാനിച്ച് അനുസരിക്കുന്നത്.

പൗരാണികകാലത്തെ ഗുരുക്കന്മാരെ മാതൃകാപരമായി അനുസരിച്ച ശിഷ്യന്മാരുടെ കഥകള്‍ കാണുന്നുണ്ട്. ആത്മീയവ്യക്തിത്വങ്ങളെ പൊതുവില്‍ ആദരിച്ച പാരമ്പര്യം ഉണ്ടെങ്കിലും സത്തുക്കളെ നിന്ദിച്ച സൂചനകളും ഇല്ലാതില്ല. മൗനവ്രതമെടുത്ത് ധ്യാനത്തില്‍ ലയിച്ചിരുന്ന ശമീകന്‍ എന്ന ഋഷിയെ അപമാനിച്ച പരീക്ഷിത്ത് രാജാവിന്റെ കഥ അത്തരത്തിലുള്ള ഒന്നാണ്. കാട്ടില്‍ നായാട്ടിനുപോയി കൂട്ടംതെറ്റിയ രാജാവ് ദാഹിച്ചും വിശന്നും വലഞ്ഞ അവസ്ഥയിലാണ് ഋഷിയുടെ പര്‍ണ്ണശാലയില്‍ എത്തിപ്പെട്ടത്. രാജാവിന്റെ ചോദ്യങ്ങള്‍ക്ക് ശമീകനില്‍ നിന്ന് പ്രതികരണം കിട്ടാതെ വന്നപ്പോള്‍ പെട്ടെന്നുള്ള കോപത്തില്‍ അടുത്തെവിടെയോ കിടന്ന ചത്ത പാമ്പിനെ വില്ലറ്റംകൊണ്ട് തോണ്ടിയെടുത്ത് ആ മുനിയുടെ കഴുത്തിലിട്ടിട്ടു പോയി.

ഇതറിഞ്ഞ് മുനിയുടെ മകന്‍ ശൃംഗിന്‍ രാജാവിനെ ശപിച്ചു.

അന്നേക്ക് ഏഴുദിവസത്തിനകം രാജാവ് തക്ഷകന്റെ വിഷം തീണ്ടി മരിക്കട്ടെ എന്നായിരുന്നു ശാപം. ഇതില്‍ ശമീകന്‍ വിഷമിക്കുകയാണുണ്ടായത്. നീതിമാനായ രാജാവിനു പറ്റിയ ക്ഷന്തവ്യമായ ഒരു പിഴയെന്നേ മുനി കരുതിയിരുന്നുള്ളൂ. അദ്ദേഹം മകനെ ഗുണദോഷിക്കുകയും സ്വയരക്ഷക്കായി മുന്‍കരുതലെടുക്കാന്‍ രാജാവിനു സന്ദേശം നല്‍കുകയും ചെയ്തു. എല്ലാം വിഫലമാക്കിക്കൊണ്ട് രാജാവ് തക്ഷകന്റെ കടിയേറ്റ് മരിച്ചു എന്നാണ് കഥ. സത്തുക്കളെ അപമാനിക്കുന്നതും ദ്രോഹിക്കുന്നതും വലിയ ദോഷം വരുത്തിവെക്കുന്നു എന്നു മനസ്സിലാക്കാം.

നമുക്ക് പരിചിതമായ യേശുക്രിസ്തുവിന്റെ കുരിശാരോഹണം സത്തുക്കളെ നിന്ദിച്ചതിനു ഏറ്റവും വലിയ ഒരുദാഹരണമാണ്. യേശുവിനെ വിചാരണ ചെയ്ത പോണ്ടിയസ് പൈലേറ്റ് യേശുവില്‍ കുറ്റം കാണാന്‍ കഴിഞ്ഞില്ല എന്നുപറഞ്ഞിട്ടും ജൂതപൗരോഹിത്യം സമ്മതിച്ചില്ല. താന്‍ ദൈവപുത്രനാണെന്ന് യേശു അവകാശപ്പെട്ടു എന്നതായിരുന്നു വധശിക്ഷാര്‍ഹമായി അവര്‍ കണ്ടെത്തിയ കുറ്റം.’പാസ് ഓവര്‍’ എന്ന വിശേഷദിവസം പ്രമാണിച്ച് ഒരു കുറ്റവാളിക്ക് മാപ്പുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ‘ഈ രക്തത്തില്‍ എനിക്ക് പങ്കില്ല’ എന്നുപറഞ്ഞ് പൈലേറ്റ് കൈകഴുകി ഒഴിഞ്ഞപ്പോള്‍ ‘അവനെ ക്രൂശിക്ക!’ എന്ന് ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. കൊലപാതകിയായ ബാറബാസിനാണ് മോചനം കിട്ടിയത്. യേശുവിനെ അവര്‍ ഏറ്റവും നിന്ദ്യമായ രീതിയില്‍ അപമാനിച്ച് കുരിശില്‍ തറച്ചു എന്നാണു പറയുന്നത്. ജൂതവംശത്തിനു പില്‍ക്കാലത്ത് കൊടിയ ദുരിതങ്ങളാണുണ്ടായത്. രണ്ടാം ലോകയുദ്ധകാലത്ത് അതിഭയങ്കരമായ ക്രൂരതകള്‍ നേരിടേണ്ടിവന്നത് സമീപകാലചരിത്രം.

നമ്മുടെ കേരളത്തിലും മഹാത്മാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടല്ലോ. ജഗദ്ഗുരു എന്നു പേരുകേട്ട ആദിശങ്കരന്‍ കാലടിയിലല്ലേ ജനിച്ചത്. സ്വമാതാവിന്റെ ദേഹവിയോഗത്തിനു മുന്‍പ് വീട്ടിലെത്തി വേണ്ടപോലെ അമ്മയെ പരിചരിച്ചു. മാതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ സന്യാസി ഇടപെടുന്നത് ആചാരവിരുദ്ധമാണെന്നു പറഞ്ഞ് ബന്ധുക്കളും സമുദായക്കാരും വിട്ടുനിന്നു. ആചാര്യസ്വാമികള്‍ അമ്മയുടെ മൃതദേഹം കൊണ്ടുപോയി ദഹിപ്പിച്ചത് ഒറ്റക്കാണെന്നാണ് ഐതിഹ്യം. ആ മഹാത്മാവിനു വന്ന ദുരനുഭവം നാമറിയാതെ ശാപമായി നമ്മുടെയൊക്കെ മേല്‍ ഉണ്ടായിരിക്കാം.

ജീവകാരുണ്യത്തിന്റെ തമ്പുരാനായിരുന്നു ചട്ടമ്പി സ്വാമികള്‍. എല്ലാ ജീവജാലങ്ങളോടും സ്‌നേഹം കാണിച്ചിരുന്നു. ആ മാതൃക നമ്മുടെ ഓര്‍മ്മയിലുള്ളതായി തോന്നുന്നില്ല. കേരളത്തെ ഗ്രസിച്ചിരിക്കുന്ന മദ്യവിപത്തിനെ മുന്നേകൂട്ടി കണ്ടിട്ടെന്ന പോലെയാണെന്നു തോന്നുന്നു മദ്യം ഉണ്ടാക്കുന്നതും കൊടുക്കുന്നതും കുടിക്കുന്നതും നിര്‍ത്താന്‍ ശ്രീനാരായണഗുരു സമകാലികരോട് പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ അന്ന് അവര്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ മദ്യം കേരളത്തെ ഇങ്ങനെ കീഴ്‌പ്പെടുത്തുമായിരുന്നില്ല. നാം നമ്മുടെ ആത്മീയനായകന്മാരെ കുറെയൊക്കെ അംഗീകരിച്ചിട്ടുണ്ട് എന്നതും അടിച്ചോടിച്ചില്ല എന്നതും നേരാണ്. എന്നിരിക്കിലും ആശയപരമായി ഉള്‍ക്കൊള്ളാതെ ഒരുവിധത്തില്‍ ഇല്ലാതാക്കിയ പ്രതീതിയല്ലേ?

വേദകാലത്തിനു മുന്‍പും ആത്മീയപുരുഷന്മാര്‍ ഉണ്ടായിരുന്നിരിക്കുമല്ലോ. ഖുറാനില്‍ ദൈവത്തിന്റെ അറിയിപ്പായി പറയുന്നത് മനുഷ്യരാശിക്കായി 1240000 (ഒരു ലക്ഷത്തി ഇരുപത്തിനാലായിരം) പ്രവാചകരെ അന്നാള്‍വരെ ഏതോ അനാദികാലം മുതല്‍ ഖുറാന്‍ അവതരിച്ച കാലംവരെ ഭൂമിയിലേക്ക് അയച്ചിട്ടുണ്ടെന്നാണ്.

മനുപരമ്പര എന്ന സങ്കല്‍പം വച്ചു നോക്കുകയാണെങ്കിലും മനുക്കളുടെ കീഴില്‍ എണ്ണമറ്റ ഗുരുക്കന്മാര്‍ വന്നുപോയിക്കാണും. ഗുരുതത്വം സൃഷ്ടിയില്‍ അനാദികാലം മുതല്‍ പ്രവര്‍ത്തിച്ചിരിക്കണം; ദൈവത്തിന്റെ, പ്രകൃതിയുടെ നിയമങ്ങള്‍ ഭൂമിയില്‍ നടപ്പാകുന്നതിന്. കാലാകാലങ്ങളായി മനുഷ്യര്‍ എവിടെയൊക്കെയോ തെറ്റിച്ചുകൊണ്ടിരുന്നു, നാം ഇന്നു തെറ്റിച്ചുകൊണ്ടിരിക്കുന്നു എന്ന് തീര്‍ച്ചയാണ്. അതുകൊണ്ടല്ലേ ഇന്ന് ലോകത്തില്‍ സംഘര്‍ഷങ്ങളും അഭയാര്‍ത്ഥി പ്രവാഹങ്ങളും അസമാധാനവും മൂല്യച്യുതിയും കടുത്ത പ്രകൃതിചൂഷണവും പ്രദൂഷണവും ഒക്കെ വര്‍ദ്ധിച്ചുകാണുന്നത്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പുതിയ വാര്‍ത്തകള്‍

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.