കോട്ടയം: ഇനി ഒരു ജീവനും പൊലിയാതിരിക്കാന്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ ട്രാഫിക് പരിഷ്കാരവുമായി പോലീസ്. കഴിഞ്ഞ ദിവസം സ്വകാര്യ ബസിനടയില്‍പ്പെട്ട് പതിനൊന്നുകാരിക്ക് ദാരുണാന്ത്യമുണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇന്നലെ രാവിലെ മുതല്‍ സ്റ്റാന്‍ഡില്‍ പുതിയ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തിയത്. ബസ് ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്ശപ്പടുത്തിയിരിക്കുന്നത്.
ബസുകള്‍ സ്റ്റാന്‍ഡിനുളളില്‍ പ്രവേശിക്കാനും പുറത്തു പോകാനുമുളള വഴി മാറ്റി. യാത്രക്കാരെ കയറ്റിയിറക്കുന്നത് പഌറ്റ്ഫോമിലാണ്. കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. മുന്‍പ് ബസുകള്‍ സ്റ്റാന്‍ഡിലേയ്ക്ക് പ്രവേശിച്ചിരുന്ന വഴിയിലൂടെ തിരികെ പോവുകയും തിരികെ പോയ്ക്കൊണ്ടിരുന്ന വഴിയിലൂടെ പ്രവേശിക്കുന്നതുമാണ് പുതിയ ക്രമീകരണം. പഴയ രീതിയില്‍ ബസ് നിറുത്തുമ്പോള്‍ പഌറ്റ് ഫോമിന് എതിര് വശത്തായിരുന്നു ബസിന്റെ വാതില്‍. പഌറ്റ് ഫോമിലുള്ള യാത്രക്കാര്‍ കയറാനായി ബസിനെ മറികടന്ന് വേണം പോവാന്‍. മുന്പിലൂടെയും പിന്നിലൂടെയും ഒരേ സമയം കടന്നു പോകുന്നത് അപകടത്തിന് കാരണമാകുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. ഇപ്പോള്‍ പഌറ്റ് ഫോമിന്റെ ഭാഗത്ത് തന്നെയാണ് വാതില്‍. ഇറങ്ങാനും കയറാനും സൗകര്യപ്രദം.
മുമ്പ് പഌറ്റ്ഫോമില്‍ പുറംതിരിഞ്ഞാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ബോര്‍ഡ് നോക്കണമെങ്കില്‍ സ്റ്റാന്ഡിനുളളിലേക്ക് ഇറങ്ങണം. ഒരേ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ ആളെ കയറ്റാനുണ്ടായ തിടുക്കമാണ് ഒളശ പുത്തന്‍പറമ്പില്‍ അരുണിമ(11)യുടെ ജീവനെടുത്തത്.
ഇനിമുതല്‍ പാര്‍ക്കിങ്ങിന് ബസുകള്‍ പിന്നോട്ടെടുക്കേണ്ടത് കംഫര്‍ട്ട് സ്റ്റേഷന് മുതല്‍ പള്ളിയുടെ ഭാഗത്തു കൂടിയാവണം. ഈ ഭാഗത്ത് തന്നെ പാര്‍ക്ക് ചെയ്യുകയും വേണം. ബസുകള്‍ പുറത്തേയ്ക്ക് പോകുക ഒറ്റ വരിയായാണ്. ഇതുമൂലം സ്റ്റാന്‍ഡില്‍ നിന്ന് പോകുന്ന ബസുകളുടെ വേഗത കുറയ്ക്കാം
പുതിയ സംവിധാനമനുസരിച്ച് ബസിന്റെ മുന്‍പിലൂടെ യാത്രക്കാര്‍ക്ക് മറികടക്കാം. െ്രെഡവര്‍ക്ക് യാത്രക്കാരെ കാണാന്‍ കഴിയുന്നതിനാല്‍ അപകടം ഒഴിവാക്കാം. അമിതവേഗത്തെ കുറിച്ചുളള പരാതിയും എയ്ഡ് പോസ്റ്റില്‍ പോലീസുണ്ടാകാറില്ലെന്നത് യാത്രക്കാരുടെ നിത്യേനയുള്ള പരാതിയാണ്. ഇതിന് പരിഹാരമായി പൊലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: