തലശ്ശേരി: തലശ്ശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രട്റ്റ് കോടതി മുമ്പാകെ നടക്കുന്ന ടീം സോളാര്‍ കേസില്‍ സരിതയും ബിജുവും മണിലാലും ഇന്നലെ കോടതിയില്‍ ഹാജരായില്ല. കേസിലെ മൂന്നാം പ്രതി മണിലാല്‍ ഒന്നും രണ്ടും പ്രതികളായ സരിതക്കും ബിജു രാധാകൃഷ്ണനും വേണ്ടി വ്യാജമായി ഉണ്ടാക്കിയ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒന്നും രണ്ടും പ്രതികള്‍ ‘ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ്’ എന്ന പേരില്‍ കൊച്ചിയില്‍ ഒരു കമ്പനി രൂപികരിച്ചു രജിസ്റ്റര്‍ ചെയ്യുകയും പ്രസ്തുത കമ്പനിക്ക് യുഎഇ, യുഎസ്എ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ടെന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കം നിരവധി സ്ഥാപനങ്ങളില്‍ തങ്ങളാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചത് എന്നും മറ്റും പറഞ്ഞു പരാതിക്കാരായ ഡോക്ടര്‍മാരെ വിശ്വാസവഞ്ചന നടത്തി രണ്ടുലക്ഷം രൂപ വീതം ഓരോ ഡോക്ടര്‍മാരില്‍ നിന്നും കൈപ്പറ്റി എന്നതായിരുന്നു കേസ്.
2012 നവംബര്‍ 21 ന് ഫയല്‍ ചെയ്ത ഒരു സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ തലശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ബിജു ജോണ്‍ ലൂക്കോസ് കേസെടുത്തത്. പിന്നീട് തളിപറമ്പ് ഡിവൈഎസ് പി.കെ.സുദര്ശന് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസ് ഫെബ്രുവരി 14 ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: