ചെന്നൈ: മധുരയിലെ തിരുപ്പറകുണ്ഡ്രം മലയുടെ മുകളിലുള്ള ദീപത്തൂണില്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് ദീപം കത്തിക്കാമെന്ന മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ജോസഫ് വിജയിന്റെ ടിവികെ സര്‍ക്കാര്‍. ജോസഫ് വിജയിന്റെ തനിനിറം പുറത്തായെന്നും സ്റ്റാലിനെപ്പോലെ ഹിന്ദുവിരുദ്ധനാണ് ജോസഫ് വിജയെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ജോസഫ് വിജയിന്റെ ആദ്യ വെല്ലുവിളിയായി മുരുകമലയിലെ ദീപത്തൂണ്‍ വിവാദം മാറുകയാണ്.
മലയുടെ മുകളിലുള്ള കല്‍ത്തൂണുകളായ ദീപത്തൂണില്‍ ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം ഡിഎംകെ ഭരിയ്‌ക്കുമ്പോള്‍ ആരംഭിച്ചതാണ്. അന്നാണ് ദീപത്തൂണില്‍ ദീപം കത്തിക്കാന്‍ മുരുകഭക്തരായ ഹിന്ദുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. 2025 ഡിസംബറിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി പുറത്തുവന്നത്.
മുരുകമലയുടെ ദീപസ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്ന് ഭരിച്ചിരുന്ന സ്റ്റാലിന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് ഹൈക്കോടതി സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. അതിന് ശേഷം തമിഴ്നാട്ടിലെ ഭരണം മാറി. സ്റ്റാലിന് പകരം ജോസഫ് വിജയ് മുഖ്യമന്ത്രിയായി. പക്ഷെ അത്ഭുതകരമെന്ന് പറയട്ടെ, ജോസഫ് വിജയും സ്റ്റാലിന്റെ ഹിന്ദുവിരുദ്ധ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
എന്നാല്‍ മലമുകളിലെ കല്‍ത്തൂണില്‍ ദീപം കൊളുത്തുന്ന ചടങ്ങൊന്നും പുതുതായി ആരംഭിക്കേണ്ടതില്ലെന്നും നിലവിലുള്ള നില തുടര്‍ന്നാല്‍ മതിയെന്നും ആയിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജോസഫ് വിജയ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ മദ്രാസ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ടിവികെ സര്‍ക്കാര്‍. ഇതോടെ ജോസഫ് വിജയിന്റെ ഹിന്ദുവിരുദ്ധ നിലപാട് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇതുവരെ ഇങ്ങിനെ ഒരു ചടങ്ങ് തിരുപ്പറകുണ്ഡ്രം മലയില്‍ നടക്കാത്തതിനാല്‍ അങ്ങിനെ തുടര്‍ന്നാല്‍ മതിയെന്നും പുതുതായി ദീപത്തൂണില്‍ ദീപം തെളിയിക്കേണ്ട എന്നുമാണ് ജോസഫ് വിജയിന്റെ അഭിഭാഷകന്‍ വാദിക്കുക.
മധുരയിലെ മുരുകമല മുസ്ലിങ്ങളുടെ സിക്കന്ദന്‍ മലയാക്കാനും ശ്രമം
മുരുകമല എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മല മുസ്ലിങ്ങളുടെ മലയാക്കാന്‍ സ്റ്റാലിന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മലയുടെ അടിവാരത്തില്‍ മുസ്ലിങ്ങള്‍ തന്ത്രപരമായി സ്ഥാപിച്ച ഒരു ദര്‍ഗയില്‍ ദിവസേന ആരാധന നടത്താന്‍ ഉള്ള ഒരു ശ്രമം നടന്നിരുന്നു. ഇതിനെതിരെ മുരുകഭക്തര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് മുരുകമലയുടെ താഴ്വാരത്തില്‍ ദിവസേന ആരാധന ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. പകരം റംസാന്‍, ബക്രീദ് ദിവസങ്ങളില്‍ മാത്രമേ ഇവിടെ ആരാധന വേണ്ടൂ എന്നും സുപ്രീംകോടതി വിധിച്ചു. ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് അന്ന് വിധി പുറപ്പെടുവിച്ചത്.നേരത്തെ മദ്രാസ് ഹൈക്കോടതിയും മുസ്ലിങ്ങള്‍ ദിവസേന ദര്‍ഗ്ഗയില്‍ പ്രാര്‍ഥന നടത്തേണ്ട ആവശ്യമില്ലെന്ന് വിധിച്ചിരുന്നു. ദര്‍ഗ്ഗയിലെ മുസ്ലിങ്ങളുടെ മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെയ്‌ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം. ഇമാം ഹുസൈൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു. എം. ഇമാം ഹുസൈന് വേണ്ടി പ്രശാന്ത് ഭൂഷനാണ് ഹാജരായത്..
മുരുകന്റെ പടൈവീടാണ് മധുരയിലെ തിരുപ്പറംകുണ്ഡ്രം മല. അതിന്റെ താഴ്വാരത്തില്‍ സിക്കന്ദര്‍ എന്ന ഒരു ഫക്കീറിന്റെ പേര് പറഞ്ഞാണ് മുസ്ലിങ്ങള്‍ ദര്‍ഗ്ഗ ഉയര്‍ത്തിയത്. ഇതിന് പിന്നില്‍ സ്റ്റാലിന്റെ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ടായിരുന്നു. തിരുപ്പറംകുണ്ഡ്രം മലയെ മൊത്തമായി സിക്കന്തര്‍ മലയാക്കി മാറ്റാനായിരുന്നു ഈ ഗൂഢാലോചന. എന്നാല്‍ മുരുകഭക്തര്‍ ഈ ഗൂഢാലോചന പൊളിച്ചു.
മുസ്ലിംലീഗും ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും
1962 മുതല്‍ ഡിഎംകെ പാര്‍ട്ടിയുമായി സഖ്യത്തിലുണ്ടായിരുന്ന മുസ്ലിം ലീഗ് ഈയിടെ ജോസഫ് വിജയിന്റെ ടിവികെ മുന്നണിയുടെ ഭാഗമായെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജോസഫ് വിജയിന് മന്ത്രിസഭ രൂപീകരിക്കാന്‍ മാത്രം പിന്തുണ നല്‍കിയിരുന്ന മുസ്ലിം ലീഗ് കഴിഞ്ഞ ദിവസമാണ് 64 വര്‍ഷം പഴക്കമുള്ള ഡിഎംകെ മുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. മുരുകമലയില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ജോസഫ് വിജയിന്റെ തീരുമാനത്തിന് പിന്നില്‍ മുസ്ലിം ലീഗിന്റെയും ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെയും സമ്മര്‍ദ്ദമുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
















