Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഒരു സംഗീത രാവിന്റെ തീരാത്ത ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 04:32 pm IST
in Marukara

എക്കാലത്തെയും മികച്ച സംഗീതസാന്ദ്രമായ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം പടിയിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ വെസ്റ്റ് തോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുവായൂര്‍ പുരിയായി പരിണമിക്കുകതന്നെ ആയിരുന്നു. ഗുരുവായൂരപ്പന്റെ നിറസാന്നിധ്യത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ലാത്തവിധം ആണ് ഏകാദശി സംഗീതോത്സവം അരങ്ങേറിയത്. ഓരോ വര്‍ഷം കഴിയുംതോറും അനേകായിരം കലാകാരന്മാര്‍ക്ക് മാറ്റുരക്കുവാനുള്ള ഒരു ഉത്തമവേദിയായി തന്നെ മാറുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം .

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് , അശോക ്കുമാര്‍ ,ശിവകുമാര്‍, ശങ്കരന്‍ നായര്‍, രാജേഷ് രാമന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഈ കലാസന്ധ്യക്കു നാന്ദികുറിച്ചത് . തുടര്‍ന്ന് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകളുടെ ഗണേശസ്തുതിയില്‍ വിഘ്നേശ്വരന്‍ പ്രസാദിച്ചു എന്നുതന്നെ പറയാം .പിന്നീട് കണ്ടത് രാഗതാളലയങ്ങളുടെ അമൃതവര്‍ഷം തന്നെ ആയിരുന്നു. കര്‍ണാടക സംഗീതത്തിന്റെ മാസ്മരികതയെ ലണ്ടന്‍ മലയാളികള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുവാന്‍ രാജേഷ് രാമന്റെ നേതൃപാടവത്തിന്നു കഴിഞ്ഞു .ലണ്ടന്‍ മലയാളികള്‍ക്ക് മാത്രമല്ല എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് രാജേഷ് രാമന്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന രാജേഷ് പ്രതിഭയായിരുന്നതിനോടൊപ്പം ഏഷ്യാനെറ്റ് യൂറോപ്പ് ടാലെന്റ ഹണ്ട് വിജയികൂടി ആണ് .

കര്‍ണാടക സംഗീതത്തിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു വാദ്യോപകരണം ആണ് വയലിന്‍. തമിഴ് കല്‍വി കുടം അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍ എല്ലാവരുടെയും മനസുകവരുന്നതായിരുന്നു .തുടര്‍ന്ന് ലക്ഷ്മി വിനോദിന്റെ കേശാദി പാദവര്‍ണനയും , സ്വാതിതിരുന്നാള്‍ കീര്‍ത്തനം പാടി ശാലിനി വിജയ്‌യും ആസ്വാധകമനസ്സില്‍ നവ്യാനുഭവം സമ്മാനിച്ചു ,തുടര്‍ന്ന് സൗമ്യ അനീഷിന്റെ ഭജന്‍ ഭക്തിരസ പ്രാധാന്യം തുളുംമ്പുന്നതുതന്നെ ആയിരുന്നു.

ലതാ മാധുരി ,സന്ധ്യ ,സ്വര്‍ണ, സഞ്ജന , നിവേദ്യ സുനില്‍ ,റിയ മനോജ് ,തുടങ്ങിയവരുടെ കീര്‍ത്തനാലാപം ആസ്വാദക ഹൃദയങ്ങളില്‍ വേറിട്ടൊരിടം തന്നെ ആണ് നല്‍കിയത് .അതോടൊപ്പം തന്നെ ചെന്നൈ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ശ്രീനിധിയുടേയും ,ജയശ്രീയുടെയും ഗുരുവായൂരപ്പ കീര്‍ത്തനങ്ങള്‍ സംഗീതാസ്വാദകര്‍ക്കു പുതുമകള്‍ സമ്മാനിച്ചു .തുടര്‍ന്നു ദുരൈ പ്രവീണ്‍ ,ദുരൈ നിതീഷ് ,പ്രതാപന്‍ യോഗരാജ ,ലതന്‍ യോഗരാജ എന്നിവര്‍ വയലിനും ശ്രീ ബാഗ്ലൂര്‍ പ്രതാപിന്റെ ശിഷ്യരുടെ മൃദംഗ കച്ചേരിയും അരങ്ങേറി .ശിവകാമി തിലൈനാഥന്റെ സാക്‌സോഫോണ്‍ വായനയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി .

യൂ കെ യിലെ എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് ശ്രീ സമ്പത് ആചാര്യ ,ഈ മണ്ണിലും കര്‍ണാടകസംഗീതത്തിന്റെ വേരുകള്‍ നട്ടു വളര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ് ,രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ശിഷ്യസമ്പത്തു കൊണ്ട് അദ്ദേഹത്തിന്റെ പേരുതന്നെ അന്വര്‍ത്ഥമായി തീര്‍ന്നു .ഇന്ത്യന്‍ കര്‍ണാടക സംഗീതത്തിന്റെ മുഖശ്രീ ആയ ഹൈദ്രബാദ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ശേഷാചാരിയുടെയും രാഘവാചാരിയുടെയും ഇളയ സഹോദരന്‍ ആണ് ശ്രീ സമ്പത് ആചാര്യ.

ഏകാദശി സംഗീതോത്സവവേദിയില്‍ അദ്ദേഹത്തിന്റെ സാമിപ്യം കുട്ടികള്‍ക്കു പ്രേചോദനം ആയി .തുടര്‍ന്ന് മായാമാളവഗൗള രാഗത്തിലുള്ള സ്വാതിതിരുനാള്‍ കീര്‍ത്തനം ആയ ദേവദേവ കലയാമിതേ………കമാസ് രാഗത്തിലുള്ള സന്താന ഗോപാലവും………. , ശ്യാമരാഗത്തിലുള്ള മാനസ സഞ്ജരരെ………… മലയാളികള്‍ക്ക് ഏറ്റവും പ്രിയരാഗമായ ആഭേരിയില്‍ തുടങ്ങുന്ന ത്യാഗരാജസ്വാമിയാല്‍ വിരചിതമായ നകുമോ ഓ മൂകനലെ……….ശ്രീ ശ്രീ സമ്പത് ആചാര്യയുടെ ആലാപന ത്തിനോടൊപ്പം മനസിലെ രാഗങ്ങളെ വിരല്‍ത്തുമ്പില്‍ ആവാഹിച്ചു വയലിനിസ്റ്റ് ശ്രീ ദുരൈ ബാലുവും, താളമേള സമ്മോഹനമായി ……ആസ്വാദകമനസുകളെ ത്രസിപ്പിക്കും വിധമുള്ള ബാംഗ്ലൂര്‍ പ്രതാപിന്റെ മൃദംഗവായനയും കൂടി ചേര്‍ന്ന ഏകാദശി സംഗീതോത്സവ വേദി സരസ്വതി കടാക്ഷത്തിന്റെ നിമിഷങ്ങള്‍ ആണ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

ധാരാളം ശിഷ്യന്മാരാല്‍ അനുഗ്രഹീതനായ കലാകാരനാണ് ദുരൈ ബാലു യു .കെ യിലെ കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചക്ക് പ്രത്യേകിച്ചും വയലിന്‍ എന്ന വാദ്യോപകരണത്തിന്റെ വളര്‍ച്ചക്ക് ധാരാളം സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട് . മൃദംഗം ശിവ ഡമരുവില്‍നിന്നും ഉത്ഭവിച്ചതായാണ് ഹിന്ദുപുരാണങ്ങള്‍ അനുശാസിക്കുന്നത്. മൃദംഗ വായനയില്‍ തന്റേതായ ശൈലിയില്‍ യുകെയിലെ സംഗീതാസ്വാദകരുടെ ഇടയില്‍ സ്ഥാനം നേടിയ അനുഗ്രഹീത കലാകാരനാണ് ബാംഗ്ലൂര്‍ പ്രതാപ്. വളര്‍ന്നു വരുന്ന പുതുതലമുറക്ക് മൃദംഗം എന്ന വാദ്യോപകരണത്തിന്റെ സാധ്യതകള്‍ പകര്‍ന്നു നല്‍കുകയാണ് അദ്ദേഹം ചെയുന്നത്.

ആസ്വാദനത്തിന്റെ പാരമ്യതയ്യില്‍ എത്തിനില്‍ക്കുന്ന നിമിഷത്തില്‍ ആസ്വാദകഹൃദയത്തില്‍ നാരായണീയത്തിന്റെ ശീലുകളെ കോര്‍ത്തിണക്കിയും,ഭഗവാന്‍ കൃഷ്ണനെ ഏറ്റവും പ്രിയ രാഗമായ മുഖാരിയില്‍ തുടങ്ങുന്ന ഇരയ്യിമ്മന്‍ തമ്പിയുടെ കൃതിയായ അടിമലരിണ തന്നെ കൃഷ്ണാ …..എന്നു തുടങ്ങുന്ന കീര്‍ത്തനം രാജേഷ് രാമന്‍ ആലപിച്ചപ്പോള്‍ ഏകാദശി സംഗീതോത്സവം ഭഗവാന്റെ മുന്‍പില്‍ പൂര്‍ണമായും സമര്‍പ്പിക്കപെടുകയാണ് ചെയ്തത് .തുടര്‍ന്ന് നിറഞ്ഞ സദസില്‍ ഭഗവാനെ സാക്ഷി നിര്‍ത്തി പഞ്ചരത്‌നകീര്‍ത്തനാലാപനം കുടി ആയപ്പോള്‍ ത്രോണ്‍ട്രോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുരുവായൂര്‍പുരി ആയിമാറിയിരുന്നു .

നമ്മെവിട്ടു പിരിഞ്ഞ സംഗീതാചാര്യന്‍ ബലമുരളീകൃഷ്ണയുടെ അനുസ്മരണവും വേദിയില്‍ നടന്നു .തുടര്‍ന്ന് സംഗീതോത്സവത്തില്‍പങ്കെടുത്ത എല്ലാവരെയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ ആദരിക്കുകയും . പതിവ് പോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദിപാരാധനയും, തുടര്‍ന്ന് അന്നദാനവും നടത്തുകയുമുണ്ടായി. ലണ്ടന്‍ മലയാളികളുടെ ഇനിയുള്ള കാത്തിരിപ്പ് അടുത്ത മാസത്തെ അയ്യപ്പപൂജക്കും ധനു മാസ തിരുവാതിരാഘോഷത്തിന്റെ രാവുകള്‍ക്കായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

Kerala

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

India

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

Varadyam

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

കവിത: സങ്കല്പം

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.