Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഒരു സംഗീത രാവിന്റെ തീരാത്ത ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 04:32 pm IST
inMarukara

എക്കാലത്തെയും മികച്ച സംഗീതസാന്ദ്രമായ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം പടിയിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ വെസ്റ്റ് തോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുവായൂര്‍ പുരിയായി പരിണമിക്കുകതന്നെ ആയിരുന്നു. ഗുരുവായൂരപ്പന്റെ നിറസാന്നിധ്യത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ലാത്തവിധം ആണ് ഏകാദശി സംഗീതോത്സവം അരങ്ങേറിയത്. ഓരോ വര്‍ഷം കഴിയുംതോറും അനേകായിരം കലാകാരന്മാര്‍ക്ക് മാറ്റുരക്കുവാനുള്ള ഒരു ഉത്തമവേദിയായി തന്നെ മാറുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം .

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് , അശോക ്കുമാര്‍ ,ശിവകുമാര്‍, ശങ്കരന്‍ നായര്‍, രാജേഷ് രാമന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഈ കലാസന്ധ്യക്കു നാന്ദികുറിച്ചത് . തുടര്‍ന്ന് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകളുടെ ഗണേശസ്തുതിയില്‍ വിഘ്നേശ്വരന്‍ പ്രസാദിച്ചു എന്നുതന്നെ പറയാം .പിന്നീട് കണ്ടത് രാഗതാളലയങ്ങളുടെ അമൃതവര്‍ഷം തന്നെ ആയിരുന്നു. കര്‍ണാടക സംഗീതത്തിന്റെ മാസ്മരികതയെ ലണ്ടന്‍ മലയാളികള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുവാന്‍ രാജേഷ് രാമന്റെ നേതൃപാടവത്തിന്നു കഴിഞ്ഞു .ലണ്ടന്‍ മലയാളികള്‍ക്ക് മാത്രമല്ല എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് രാജേഷ് രാമന്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന രാജേഷ് പ്രതിഭയായിരുന്നതിനോടൊപ്പം ഏഷ്യാനെറ്റ് യൂറോപ്പ് ടാലെന്റ ഹണ്ട് വിജയികൂടി ആണ് .

കര്‍ണാടക സംഗീതത്തിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു വാദ്യോപകരണം ആണ് വയലിന്‍. തമിഴ് കല്‍വി കുടം അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍ എല്ലാവരുടെയും മനസുകവരുന്നതായിരുന്നു .തുടര്‍ന്ന് ലക്ഷ്മി വിനോദിന്റെ കേശാദി പാദവര്‍ണനയും , സ്വാതിതിരുന്നാള്‍ കീര്‍ത്തനം പാടി ശാലിനി വിജയ്‌യും ആസ്വാധകമനസ്സില്‍ നവ്യാനുഭവം സമ്മാനിച്ചു ,തുടര്‍ന്ന് സൗമ്യ അനീഷിന്റെ ഭജന്‍ ഭക്തിരസ പ്രാധാന്യം തുളുംമ്പുന്നതുതന്നെ ആയിരുന്നു.

ലതാ മാധുരി ,സന്ധ്യ ,സ്വര്‍ണ, സഞ്ജന , നിവേദ്യ സുനില്‍ ,റിയ മനോജ് ,തുടങ്ങിയവരുടെ കീര്‍ത്തനാലാപം ആസ്വാദക ഹൃദയങ്ങളില്‍ വേറിട്ടൊരിടം തന്നെ ആണ് നല്‍കിയത് .അതോടൊപ്പം തന്നെ ചെന്നൈ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ശ്രീനിധിയുടേയും ,ജയശ്രീയുടെയും ഗുരുവായൂരപ്പ കീര്‍ത്തനങ്ങള്‍ സംഗീതാസ്വാദകര്‍ക്കു പുതുമകള്‍ സമ്മാനിച്ചു .തുടര്‍ന്നു ദുരൈ പ്രവീണ്‍ ,ദുരൈ നിതീഷ് ,പ്രതാപന്‍ യോഗരാജ ,ലതന്‍ യോഗരാജ എന്നിവര്‍ വയലിനും ശ്രീ ബാഗ്ലൂര്‍ പ്രതാപിന്റെ ശിഷ്യരുടെ മൃദംഗ കച്ചേരിയും അരങ്ങേറി .ശിവകാമി തിലൈനാഥന്റെ സാക്‌സോഫോണ്‍ വായനയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി .

യൂ കെ യിലെ എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് ശ്രീ സമ്പത് ആചാര്യ ,ഈ മണ്ണിലും കര്‍ണാടകസംഗീതത്തിന്റെ വേരുകള്‍ നട്ടു വളര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ് ,രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ശിഷ്യസമ്പത്തു കൊണ്ട് അദ്ദേഹത്തിന്റെ പേരുതന്നെ അന്വര്‍ത്ഥമായി തീര്‍ന്നു .ഇന്ത്യന്‍ കര്‍ണാടക സംഗീതത്തിന്റെ മുഖശ്രീ ആയ ഹൈദ്രബാദ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ശേഷാചാരിയുടെയും രാഘവാചാരിയുടെയും ഇളയ സഹോദരന്‍ ആണ് ശ്രീ സമ്പത് ആചാര്യ.

ഏകാദശി സംഗീതോത്സവവേദിയില്‍ അദ്ദേഹത്തിന്റെ സാമിപ്യം കുട്ടികള്‍ക്കു പ്രേചോദനം ആയി .തുടര്‍ന്ന് മായാമാളവഗൗള രാഗത്തിലുള്ള സ്വാതിതിരുനാള്‍ കീര്‍ത്തനം ആയ ദേവദേവ കലയാമിതേ………കമാസ് രാഗത്തിലുള്ള സന്താന ഗോപാലവും………. , ശ്യാമരാഗത്തിലുള്ള മാനസ സഞ്ജരരെ………… മലയാളികള്‍ക്ക് ഏറ്റവും പ്രിയരാഗമായ ആഭേരിയില്‍ തുടങ്ങുന്ന ത്യാഗരാജസ്വാമിയാല്‍ വിരചിതമായ നകുമോ ഓ മൂകനലെ……….ശ്രീ ശ്രീ സമ്പത് ആചാര്യയുടെ ആലാപന ത്തിനോടൊപ്പം മനസിലെ രാഗങ്ങളെ വിരല്‍ത്തുമ്പില്‍ ആവാഹിച്ചു വയലിനിസ്റ്റ് ശ്രീ ദുരൈ ബാലുവും, താളമേള സമ്മോഹനമായി ……ആസ്വാദകമനസുകളെ ത്രസിപ്പിക്കും വിധമുള്ള ബാംഗ്ലൂര്‍ പ്രതാപിന്റെ മൃദംഗവായനയും കൂടി ചേര്‍ന്ന ഏകാദശി സംഗീതോത്സവ വേദി സരസ്വതി കടാക്ഷത്തിന്റെ നിമിഷങ്ങള്‍ ആണ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

ധാരാളം ശിഷ്യന്മാരാല്‍ അനുഗ്രഹീതനായ കലാകാരനാണ് ദുരൈ ബാലു യു .കെ യിലെ കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചക്ക് പ്രത്യേകിച്ചും വയലിന്‍ എന്ന വാദ്യോപകരണത്തിന്റെ വളര്‍ച്ചക്ക് ധാരാളം സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട് . മൃദംഗം ശിവ ഡമരുവില്‍നിന്നും ഉത്ഭവിച്ചതായാണ് ഹിന്ദുപുരാണങ്ങള്‍ അനുശാസിക്കുന്നത്. മൃദംഗ വായനയില്‍ തന്റേതായ ശൈലിയില്‍ യുകെയിലെ സംഗീതാസ്വാദകരുടെ ഇടയില്‍ സ്ഥാനം നേടിയ അനുഗ്രഹീത കലാകാരനാണ് ബാംഗ്ലൂര്‍ പ്രതാപ്. വളര്‍ന്നു വരുന്ന പുതുതലമുറക്ക് മൃദംഗം എന്ന വാദ്യോപകരണത്തിന്റെ സാധ്യതകള്‍ പകര്‍ന്നു നല്‍കുകയാണ് അദ്ദേഹം ചെയുന്നത്.

ആസ്വാദനത്തിന്റെ പാരമ്യതയ്യില്‍ എത്തിനില്‍ക്കുന്ന നിമിഷത്തില്‍ ആസ്വാദകഹൃദയത്തില്‍ നാരായണീയത്തിന്റെ ശീലുകളെ കോര്‍ത്തിണക്കിയും,ഭഗവാന്‍ കൃഷ്ണനെ ഏറ്റവും പ്രിയ രാഗമായ മുഖാരിയില്‍ തുടങ്ങുന്ന ഇരയ്യിമ്മന്‍ തമ്പിയുടെ കൃതിയായ അടിമലരിണ തന്നെ കൃഷ്ണാ …..എന്നു തുടങ്ങുന്ന കീര്‍ത്തനം രാജേഷ് രാമന്‍ ആലപിച്ചപ്പോള്‍ ഏകാദശി സംഗീതോത്സവം ഭഗവാന്റെ മുന്‍പില്‍ പൂര്‍ണമായും സമര്‍പ്പിക്കപെടുകയാണ് ചെയ്തത് .തുടര്‍ന്ന് നിറഞ്ഞ സദസില്‍ ഭഗവാനെ സാക്ഷി നിര്‍ത്തി പഞ്ചരത്‌നകീര്‍ത്തനാലാപനം കുടി ആയപ്പോള്‍ ത്രോണ്‍ട്രോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുരുവായൂര്‍പുരി ആയിമാറിയിരുന്നു .

നമ്മെവിട്ടു പിരിഞ്ഞ സംഗീതാചാര്യന്‍ ബലമുരളീകൃഷ്ണയുടെ അനുസ്മരണവും വേദിയില്‍ നടന്നു .തുടര്‍ന്ന് സംഗീതോത്സവത്തില്‍പങ്കെടുത്ത എല്ലാവരെയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ ആദരിക്കുകയും . പതിവ് പോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദിപാരാധനയും, തുടര്‍ന്ന് അന്നദാനവും നടത്തുകയുമുണ്ടായി. ലണ്ടന്‍ മലയാളികളുടെ ഇനിയുള്ള കാത്തിരിപ്പ് അടുത്ത മാസത്തെ അയ്യപ്പപൂജക്കും ധനു മാസ തിരുവാതിരാഘോഷത്തിന്റെ രാവുകള്‍ക്കായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പുതിയ വാര്‍ത്തകള്‍

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.