Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തീവെപ്പ് സ്‌ഫോടനങ്ങള്‍ അന്വേഷണം മുന്നോട്ടുപോയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:47 am IST
inKozhikode

കോഴിക്കോട്: നഗരത്തിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും കെഎസ്ഇബിയുടെ ഭൂഗര്‍ഭ കേബിളുകളുകള്‍ക്കും തീവെച്ച സം ഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടും അന്വേഷണം കാര്യമായെടുത്തില്ല. കേസെടുത്തെങ്കിലും കൂടുതല്‍ മുന്നോട്ട് പോകാന്‍ പോലീസിനായില്ല. മൂന്നിടങ്ങളില്‍ നേരത്തെ സമാന സംഭവങ്ങളു ണ്ടായിട്ടുണ്ട്. നടക്കാവ്, ചേവായൂര്‍ സ്റ്റേഷന്‍ പരിധികള്‍ക്കുള്ളിലാണ് സമാനസംഭ വങ്ങള്‍ ഉണ്ടായത്. ഇവിടങ്ങളിലും ട്രാന്‍സ്‌ഫോര്‍ മറുകള്‍ക്കോ കെ എസ്ഇബിയുടെ ഭൂഗര്‍ഭ കേബിളു കളുകള്‍ക്കോ ആണ് തീവെച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി കേബിളുകളും കത്തിച്ച സംഭവം അട്ടിമറിയാണെന്ന് പ്രാഥമിക നിഗമനത്തിലെത്തുമ്പോഴും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ കുഴങ്ങുകയാണ് പോലീസ്. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ അക്രമികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ല. നോട്ടു അസാധുവാക്കലുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ നടക്കുന്ന നോട്ടുകൈമാറ്റം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായാണോ കത്തിക്കല്‍ എന്ന സംശയമുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനം തടപ്പെടുത്താനുള്ള ശ്രമമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പോലീസ് തയ്യാറല്ല.

നഗരത്തില്‍ നേരത്തെ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ അന്വേഷണവും കൂടുതല്‍ മുന്നോട്ടു പോകാനാവാത്തതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

2005ല്‍ ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചും അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയില്ല. സപ്തംബര്‍ 17നായിരുന്നു മത്സ്യബന്ധന ബോ ട്ടില്‍ സ്‌ഫോടനം ഉണ്ടായത്. മാറാട് കേസുമായി ബന്ധപ്പെട്ടവരുടെ കൂട്ടായ ഉടമസ്ഥതയിലുള്ള ബോട്ടായിരുന്നു സ്‌ഫോടനത്തില്‍ നശിച്ചത്.

2006 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ട് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായി. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലും പുതിയ ബസ്സ്റ്റാന്റ് പരിസരത്തുമാണ് അന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മിനിട്ടുകള്‍ക്കുള്ളിലായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തിന് മുമ്പ് എഡിഎമ്മിനും ഒരു പത്രസ്ഥാപനത്തിലേക്കും അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

2007 ഏപ്രില്‍ അഞ്ചിനാണ് മിഠായിത്തെരുവിലെ പടക്കക്കടയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമായത് പൊട്ടാസ്യം ക്ലോറൈഡാണ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ കണക്കില്‍ പെടാതെ സൂക്ഷിച്ച പടക്കമാണ് പൊട്ടിയതെന്നായിരുന്നു പോലീസ് നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അര ടണ്ണോളം ഭാരമുള്ള കോണ്‍ക്രീറ്റ് ബീം മീറ്ററുകള്‍ അകലത്തിലേക്ക് തെറിച്ചുപോയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണ്ണാടക പോലീസ് എത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ക്കായില്ല. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനത്തിലെത്താനായിരുന്നു കേരള പോലീസിന് താല്പര്യം. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാനാവാത്തത് കര്‍ണ്ണാടക പോലീസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

ഈ സ്‌ഫോടനങ്ങളുടെയെല്ലാം പിന്നിലുള്ള ശക്തികളിലേക്ക് എത്തുന്നതില്‍ അന്വേഷണസംഘങ്ങള്‍ പരാജയപ്പെടുകയായിരുന്നു. കൊല്ലം കലക്‌ട്രേറ്റിലും ഈയിടെ മലപ്പുറം കലക്‌ട്രേറ്റ് പരിസരത്തുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. മലപ്പുറം കലക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്ന് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി പരിശോധന കര്‍ശനമാക്കിയതിനിടെയാണ് കോഴിക്കോട് സംഭവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.