Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചരിത്രം സൃഷ്ടിക്കാതെ ഹിലരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 07:06 pm IST
in Lifestyle

 

അമേരിക്കന്‍ പ്രസിഡന്റായി ഹിലരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ അത് അമേരിക്കയുടെ ചരിത്രത്തിലേക്കുള്ള കാല്‍വയ്‌പ്പ് കൂടിയാകുമായിരുന്നു. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ബഹുമതി ഹിലരി നേടിയേനെ. പക്ഷെ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ മുന്നിട്ടുനിന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പരാജയം പലര്‍ക്കും ഞെട്ടലുണ്ടാക്കിയെന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നിറയുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ട്രംപിന്റെ വിജയമാവട്ടെ തികച്ചും അപ്രതീക്ഷിതവും.

രാഷ്‌ട്രീയക്കാരനല്ലാത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ മോശക്കാരനാക്കാന്‍ തുടക്കം മുതല്‍ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും എതിര്‍ചേരിയിലും ശ്രമം ശക്തമായിരുന്നു. ശതകോടീശ്വരനെന്ന ചീത്തപ്പേരും ട്രംപിനൊപ്പമുണ്ടായിരുന്നു. മദ്യപിക്കാത്ത, പുകവലിയ്‌ക്കാത്ത, ഹസ്തദാനം ചെയ്യാന്‍ ഭയമുളള ട്രംപ് പക്ഷേ പെണ്‍ വിഷയത്തില്‍ ദുര്‍ബലനാണെന്നാണ് സംസാരം. ഈ പോരായ്‌മ ശരിക്കും മുതലെടുക്കാന്‍ എതിര്‍പക്ഷത്തിനായി. അതുകൊണ്ടുതന്നെ അവസാനം വരെ അഭിപ്രായ വോട്ടെടുപ്പുകളില്‍ ഹിലരിക്ക് മേല്‍ക്കോയ്‌മ പ്രവചിക്കപ്പെട്ടു.

എങ്കിലും ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി ഹിലരിയുടെ മുഖത്ത് നിന്ന് മായ്‌ക്കാന്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി. താന്‍ ശക്തയായൊരു നേതാവാണെന്ന് തെളിയിക്കുന്നതില്‍ ഹിലരി പരാജയപ്പെട്ടു. ഇതിന് പുറമെ ഇ-മെയില്‍ വിവാദങ്ങളും ഹിലരിക്ക് തിരിച്ചടിയായി. എന്നാല്‍ വൈകിയ വേളയില്‍ ഈ വിവാദ ഇ-മെയിലുകള്‍ക്ക് പ്രസക്തിയില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ല.

ട്രംപിനെ തുടക്കം മുതല്‍ തന്നെ സ്വാര്‍ത്ഥമതിയായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഹിലരിയുടേത് വ്യാജമായി സൃഷ്ടിക്കപ്പെട്ട ചിത്രമായിരുന്നു. പലപ്പോഴും ഇവര്‍ മികച്ച നേതാവല്ലെന്ന തോന്നല്‍ ഉളവാകുകയും ചിലപ്പോഴെങ്കിലും യാന്ത്രികമായി പെരുമാറുകയും ചെയ്യുന്നത് കാണാമായിരുന്നു.ഇതും ജനങ്ങളില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹിലരിയെ ദുര്‍ബലയായ നേതാവായി ചിത്രീകരിക്കാന്‍ ട്രംപിന് കഴിയുകയും ചെയ്തു.

ഹിലരിയെ പാക് അനുകൂലിയായി വിലയിരുത്തിയതും പരാജയത്തിനിടയാക്കി. പാക്കിസ്ഥാന്‍കാരിയായ ഹൂമ അബ്ദീനുമായുളള ഇവരുടെ അടുപ്പമാണ് ഈയൊരു ആരോപണത്തിലേക്ക് നയിച്ചത്. ഒബാമ ഭരണത്തോടുളള എതിര്‍പ്പും ഹിലരിയെ ബാധിച്ചു. ഏത് രാജ്യത്തായാലും ഭരിക്കുന്ന പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് പ്രതിപത്തി കുറയുമെന്നത് സാമാന്യമായ രാഷ്‌ട്രീയമാണ്. എട്ട് വര്‍ഷം നീണ്ട ഒബാമ ഭരണത്തില്‍ വാഗ്ദാനങ്ങള്‍ പലതും നിറവേറ്റപ്പെട്ടില്ല. ഇത് ജനങ്ങളില്‍ ഡെമോക്രാറ്റുകളോടുളള അസഹിഷ്ണുതയ്‌ക്ക് കാരണമായി. തലമുറകളായി ഡെമോക്രാറ്റുകളുടെ ശക്തിദുര്‍ഗമായി കരുതപ്പെട്ടിരുന്ന ഫ്‌ളോറിഡയില്‍ ഹിലരിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ദയനീയ തോല്‍വി ഇതിന്റെ സാക്ഷ്യമാണ്.

അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുളള വികാരവും ഹിലരിക്ക് തിരിച്ചടിയായി. പുറത്തുനിന്ന് വരുന്നവരെ തങ്ങളുടെ തൊഴില്‍ തട്ടിയെടുക്കാന്‍ വന്നവരായി അവര്‍ കരുതുന്നു. കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുളള വാക്കുകള്‍ തങ്ങള്‍ക്ക് എതിരെയാണെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരെ തുരത്താന്‍ ഒന്നിച്ചുനില്‍ക്കാന്‍ അമേരിക്കക്കാര്‍ തീരുമാനിച്ചപ്പോള്‍ പലയിടങ്ങളിലും അവര്‍ കൂട്ടത്തോടെ ട്രംപിനെ പിന്തുണച്ചു.

ഏതായാലും ലോകത്തെ ശക്തമായ ജനാധിപത്യ രാഷ്‌ട്രത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത നയിക്കുന്നത് കാണാന്‍ കാത്തിരുന്ന പല സ്ത്രീപക്ഷവാദികളെയും നിരാശപ്പെടുത്തുന്ന ഫലമാണ് അമേരിക്കയിലേത്. ജനാധിപത്യത്തിന് തീരാശാപമാണ് ഇലക്ടറല്‍ കോളേജ് സംവിധാനമെന്ന വാദം കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ഉയര്‍ത്തിയിരുന്നു.ഇപ്പോള്‍ ഉര്‍വശീ ശാപം ഉപകാരമെന്ന നിലയ്‌ക്കായി കാര്യങ്ങള്‍. ലോകത്തെ സ്ത്രീവാദികള്‍ക്ക് ഇനിയും കാത്തിരിക്കാം, അമേരിക്കയെ നയിക്കാന്‍ ഒരു ശക്തയായ വനിത എത്താനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.