കൊച്ചി : കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നതായി സൂചന . തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തോളം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് പോലും യുഡിഎഫിന്റെ നിയന്ത്രണമടക്കം പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് കയ്യടക്കിയത് കൊണ്ടാണ് . വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ജനവികാരം മാനിച്ചാണേന്നാണ് കോൺഗ്രസ് പറയുന്നത് . അങ്ങനെയെങ്കിൽ ഈ പത്ത് ദിവസത്തെ കാത്തിരിപ്പ് എന്തിനാണെന്ന ചോദ്യമാണുയരുന്നത് .
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന് എം.എൽ.എമാരുടെ ഇടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നിട്ടും രാഹുൽ ഗാന്ധിക്ക് തന്റെ ഇഷ്ടക്കാരനെ മാറ്റിനിർത്തി ജനകീയ വികാരത്തിന് വഴങ്ങേണ്ടി വന്നു എന്നത് ഗാന്ധി കുടുംബത്തിന്റെ സ്വാധീനത്തിന്റെ കുറവായാണ് വിലയിരുത്തപ്പെടുന്നത്.
മുസ്ലീം ലീഗിന് അടിപ്പെട്ട് കെ സി വേണുഗോപാലിനെ മാറ്റി നിർത്താൻ വലിയ സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു. പാർട്ടി പ്രസിഡന്റ് സ്ഥാനം പോലുള്ള ഉന്നത പദവികൾ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടാകാമെങ്കിലും, മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യവും ഡൽഹിയിലെ മറ്റ് ചരട് വലികളും വേണുഗോപാലിനെ പുറകോട്ടടിച്ചേക്കാം
സതീശന് വേണ്ടി വയനാട്ടിൽ ഉയർന്ന പോസ്റ്ററുകൾ രാഹുലിനും, പ്രിയങ്കയും എതിരായിരുന്നു. സതീശനെ പരിഗണിച്ചില്ലെങ്കിൽ വയനാട് അമേഠിയായി മാറുമെന്നും, ജയിക്കാനായി ഇനി വയനാട്ടിലേയ്‌ക്ക് വരരുതെന്നും പോസ്റ്ററുകളിൽ പറഞ്ഞിരുന്നു. ചുരുക്കി പറഞ്ഞാൽ നെഹ്രു കുടുംബത്തിന്റെ പഴയ പ്രമാണിത്വം വിലപോവില്ലെന്ന് കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.
















