Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട കായലിനോട് അവഗണന തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 12:00 pm IST
in Kollam

ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിനോട് കാലങ്ങളായി തുടരുന്ന അവഗണനക്കെതിരെ യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കുന്നു. അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന തടാകത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജല ഉപവാസം നടത്തും. തടാകത്തിന്റെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് മാനേജ്‌മെന്റ് ആക്ഷന്‍പ്ലാന്‍. ഇത് നടപ്പിലാക്കാനുള്ള കര്‍മ്മപദ്ധതിയെല്ലാം ജലരേഖയായി മാറിക്കഴിഞ്ഞു. സംരക്ഷണമില്ലാതെ തടാകം അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വരള്‍ച്ചയെ നേരിടുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഈ സാഹചര്യത്തിലും പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് കുടിവെള്ള പദ്ധതിക്കായി ഇവിടെ നിന്നും പമ്പ് ചെയ്യുന്നത്.

തടാകത്തിന്റെ സംരക്ഷണത്തിനായി സമരം നടത്താത്ത സംഘടനകള്‍ കുന്നത്തൂരിലില്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സര്‍വരും പ്രക്ഷോഭസമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തടാകസംരക്ഷണസമിതി നടത്തിയ അനിശ്ചിതകാല ഉപവാസത്തില്‍ രാഷ്‌ട്രീയസംഘടനകള്‍ എല്ലാം അണിചേര്‍ന്നിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരമനുഷ്ഠിച്ചു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ശാസ്താംകോട്ടയിലെത്തി. വിശാലമായ യോഗം വിളിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായി തടാകസംരക്ഷണം സംബന്ധിച്ച് ചര്‍ച്ച നടത്തി. ഘട്ടംഘട്ടമായി തടാകത്തെ സംരക്ഷിക്കുന്ന ബൃഹദ്പദ്ധതിക്ക് അന്ന് രൂപം നല്‍കി. തടാകസംരക്ഷണത്തിനായി സ്റ്റാറ്റിയൂട്ടറി അതോറിട്ടി രൂപീകരിക്കുക, മാനേജ്‌മെന്റ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക, വൃഷ്ടിപ്രദേശത്തെ മണ്ണൊലിപ്പ് തടയുക, മാലിന്യം തടാകത്തിലേക്ക് ഒഴുക്കുന്നത് തടയുക, തടാകതീരത്തെ വനവല്‍ക്കരണം തുടങ്ങി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ നീണ്ടപട്ടികയായിരുന്നു മുഖ്യമന്ത്രിയും പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ശാസ്താംകോട്ടയില്‍ വന്ന ദിവസമായിരുന്നു സോളാര്‍ തട്ടിപ്പുകേസും ഇതില്‍ മുഖ്യമന്ത്രിയുടെ അനുയായികളുടെ പങ്കും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സോളാര്‍ വിഷയത്തില്‍ തടാകം മുങ്ങിയപ്പോള്‍ ശാസ്താംകോട്ടയുടെ പദ്ധതികള്‍ എല്ലാം മുടങ്ങി.

ചവറ-പന്മന കുടിവെള്ള പദ്ധതിക്കും കൊല്ലം കോര്‍പ്പറേഷനുമടക്കമുള്ള ശുദ്ധജലപദ്ധതികള്‍ക്കായി തടാകത്തില്‍ നിന്നും ജലം പമ്പ് ചെയ്‌തെടുക്കുന്നത് ഒരുപരിധി വരെ ഒഴിവാക്കാന്‍ പള്ളിക്കലാറ്റില്‍ ചാമ്പക്കടമ്പിലും കല്ലടയാറ്റില്‍ കടപുഴയിലും തടയണ കെട്ടി ബദല്‍സംവിധാനം ഉണ്ടാക്കാനുള്ള പദ്ധതിയെക്കുറിച്ച് അന്ന് അലോചിച്ചിരുന്നു. എന്നാല്‍ ചാമ്പക്കടവ് പദ്ധതി ഉപേക്ഷിക്കുകയും കല്ലടയാറ്റിലെ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും അതും മുടങ്ങി. ഇതിനിടെയാണ് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി പിണറായി വിജയന്റെ തടാകസന്ദര്‍ശനമുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുന്നതിന് തൊട്ടുമുമ്പായിരുന്നു പിണറായിയുടെ സന്ദര്‍ശനം. എല്‍ഡിഎഫ് സംസ്ഥാനജാഥയുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിലെത്തിയ അദ്ദേഹം പഞ്ചനക്ഷത്രഹോട്ടലില്‍ തങ്ങി തടാകത്തിന്റെ ദുരവസ്ഥ നേരില്‍ കണ്ടാണ് മടങ്ങിയത്. എന്നാല്‍ പിന്നീട് പിണറായി മുഖ്യമന്ത്രിയായപ്പോള്‍ തടാകത്തെ സൗകര്യപൂര്‍വം മറന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയാകട്ടെ നിയമസഭയില്‍ തടാകം തന്റെ കാമുകിയാണെന്നുള്ള വികാരപ്രകടനം നടത്തി.

ജനശ്രദ്ധ നേടിയതല്ലാതെ കാര്യക്ഷമമായി ഒരു ചെറുവിരല്‍ അനക്കാന്‍ പോലും എംഎല്‍എ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് തടാകസംരക്ഷണകാര്യത്തില്‍ സന്ധിയില്ലാസമരത്തിനായി യുവമോര്‍ച്ച രംഗത്തുവരുന്നതെന്ന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വി.എസ്.ജിതിന്‍ദേവും കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത്തും അറിയിച്ചു. ഒരുദിവസം പൂര്‍ണമായും തടാകത്തില്‍ കഴിച്ചുകൂട്ടുന്ന നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജല ഉപവാസം നടത്തി അധികൃതരുടെ ശ്രദ്ധ ക്ഷണിക്കും. പിന്നീട് പ്രക്ഷോഭപരിപാടികള്‍ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച് ലക്ഷ്യം കാണുന്നതുവരെ തുടരുമെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

India

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി, രാജ്യസഭാ എംപി ദേബാശിഷ് ​​സാമന്താരെ പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.