ഓസ്‌ലോ: ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ നോര്‍വീജിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. പാര്‍ലമെന്റ് പ്രസിഡന്റ് ഒലെമിക് തോമെസെനുമായി കൂടിക്കാഴ്ച നടത്തി. ചടങ്ങില്‍ പാക് അധിനിവേശ കശ്മീര്‍ പ്രസിഡന്റ് മസൂദ് ഖാനും സന്നിഹിതനായിരുന്നു.
ഭീകരതക്കെതിരെ ഒന്നിച്ചു പോരാടണമെന്നും സമാധാനവും സൗഹാര്‍ദ്ദവും കൊണ്ടുവരാന്‍ അഭിപ്രായവ്യത്യാസങ്ങളെക്കാള്‍ സമാനതകളില്‍ സമൂഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാവശ്യപ്പെടുന്ന പ്രമേയം ശ്രീശ്രീയും പാര്‍ലമെന്റ് അംഗം സില്‍വി ഗ്രഹാമും ചേര്‍ന്ന് അവതരിപ്പിച്ചു.
നേരത്തെ പ്രധാനമന്ത്രിയുടെ സെക്രട്ടറി നല്‍കിയ വിരുന്നിലും ശ്രീശ്രീ പങ്കെടുത്തു. നോര്‍വീജിയന്‍ ഒളിമ്പിക് കമ്മറ്റിയും ജീവനകലയുടെ ആചാര്യന് വരവേല്‍പ്പ് നല്‍കി.
തലവന്‍ ഇന്‍ജെ ആന്‍ഡേഴ്‌സണ്‍, ഒളിമ്പിക് മെഡല്‍ ജേതാവ് ആന്ദ്രെ ആമോട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അത്‌ലറ്റുകളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിന് ഉതകുന്ന പരിപാടികള്‍ക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ജീവനകലയും നോര്‍വെ ഒളിമ്പിക് സ്‌പോര്‍ട്‌സ് കമ്മറ്റിയും തീരുമാനിച്ചു.
ഇതോടെ, ഫ്രാന്‍സ്, പോളണ്ട്, സ്വീഡന്‍, നോര്‍വെ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ പര്യടനം ശ്രീശ്രീ രവിശങ്കര്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: