വടകര: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്ര മിച്ച കേസില്‍ അഞ്ചു സിപിഎമ്മുകാര്‍ പോലീസില്‍ കീഴടങ്ങി. കോട്ടപ്പള്ളി കണ്ണമ്പത്ത് കരയില്‍ കോണ്‍ഗ്രസ്സുകാരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അഞ്ചു സിപിഎമ്മുകാര്‍ വടകര പോലീസില്‍ കീഴടങ്ങിയത്. ചാത്തോത്ത് മനോജ്(37), പുത്തന്‍പുരയില്‍ ശ്രീകാന്ത്(22), തയ്യുള്ളതില്‍ സച്ചിന് (20), വെളുത്തപറമ്പത്ത് സുധീഷ് (37), എടത്തുംപൊയില്താഴകുനി അതുല്‍ രാജ്(19) എന്നിവരാണ് ഇന്ന ലെ രാവിലെ പോലീസിന് കീഴടങ്ങയത്.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കോ ണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. കെ. രാഗേഷിനെയും സി കെ. ബാബുവിനെയും ആക്രമിച്ച കേസിലെ പ്രതികളാണ് കീഴടങ്ങിയത്. ഒക്ടോബര്‍ 12 ന് രാത്രി മാരകായുധങ്ങളുമായി എത്തിയ പ്രതികള്‍ കണ്ണമ്പത്തുകര വെച്ച് രാഗേഷിനെയും ബാബുവിനെയും ആക്രമിക്കുകയായിരുന്നു. പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം നില നില്‍ക്കെയാണ് ഇന്നലെ രാവിലെ ഇവര്‍ പോലീസിന് കീഴടങ്ങിയത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിലേക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: