Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ അമ്മമാരെ കൊണ്ട് ആയുധമെടുപ്പിക്കരുത് : ശോഭാസുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 01:50 am IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങളെ പങ്കെടുപ്പിച്ച് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇവര്‍. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വളയിട്ട കണ്ണൂരിലെ അമ്മമാരെ കൊണ്ട് ആയുധമെടുപ്പിക്കാന്‍ അവസരം ഉണ്ടാക്കരുത്. അക്രമത്തിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. സിപിഎം നേതാക്കളുടെ വീട്ടുപടിക്കലേക്ക് സമരം വ്യാപിപ്പിക്കും.കേരളത്തിലെ മുഴുവന്‍ അമ്മമാരും കണ്ണൂരിലെ സിപിഎം അക്രമത്തിനിരയായ അമ്മമാരോടൊപ്പം ഉണ്ടാകും. ജനങ്ങളുടെ കുടിവെളളം മുട്ടിച്ചും എതിരാളികളെ കൊലചെയ്തും സിപിഎം നടത്തുന്ന രാഷ്‌ട്രീയ ശൈലി ഭാരതത്തില്‍ മറ്റൊരിടത്തും കാണില്ല. 1969 ല്‍ കണ്ണൂരില്‍ സിപിഎം ആദ്യം നടത്തിയ കൊലയിലെ പ്രതിയാണ് സംസ്ഥാനത്തെ ഇന്നത്തെ മുഖ്യമന്ത്രി .അതേ മുഖ്യമന്ത്രിയുടെ നാട്ടില്‍ 45 വര്‍ഷത്തിനു ശേഷവും കഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകനെ സിപിഎം കൊലപ്പെടുത്തിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇങ്ങ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ മുഖ്യമന്ത്രിയുടെ അറിവോടെ കൊല നടത്തി രസിക്കുകയാണ്. അക്രമം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്തി മനുഷ്യനെ പോലെ ജവിക്കണം. പാര്‍ട്ടി സെക്രട്ടറിയോടും ശരിയായ മാര്‍ഗ്ഗത്തിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഉപദേശിക്കണം. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കാര്‍ക്കും പാര്‍ട്ടിയെ വേണ്ട. എല്ലാവര്‍ക്കും സുഖലോലുപതയിലുളള ജീവിതം വേണം. പാവം തൊഴിലാളികളുള്‍പ്പെടെയുളളവരെ വെട്ടാനും കുത്താനും അയച്ച് നേതാക്കള്‍ ഭാര്യമരോടും കുടംബത്തോടും ഒന്നിച്ച് രമ്യഹര്‍മ്മ്യങ്ങളുടെ സുഖ ശീതളിമയില്‍ ജീവിക്കുകയാണ്.

സംഘപ്രവര്‍ത്തകരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്നോട്ടു പോയാല്‍ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലെത്തിയാല്‍ സിപിഎം നേതാക്കള്‍ പുറത്തിറങ്ങി നടക്കേണ്ടെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് തീരുമാനമെടുക്കേണ്ടി വരും .അങ്ങനെ സംഭവിക്കാതിരിക്കാന്‍ കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതാകും സിപിഎമ്മിന് നല്ലതെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. മുന്‍ സിപിഎം മുഖ്യമന്ത്രി നായനാര്‍ക്ക് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ ബിജെപി ആസ്ഥാനത്തേക്ക് ഫോണ്‍ വിളിക്കേണ്ടി വന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇവര്‍ പറഞ്ഞു.സിപിഎം അക്രമത്തില്‍ സകലവും നഷ്ടപ്പെട്ട കണ്ണൂരിലെ അമ്മമാര്‍ക്ക് സൈ്വര്യജീവിതം ഉറപ്പുവരുത്തുന്നതുവരെ സംഘപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച കാല്‍ പിന്നോട്ട് വെയ്‌ക്കുന്ന പ്രശ്‌നമില്ല. സംഘപ്രസ്ഥാനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നതു കൊണ്ടാണ് സിപിഎമ്മുകാരുടെ കാറും വീടുമൊക്കെ അതു പോലെ നില്‍ക്കുന്നത്. സമാധാനം ഉണ്ടാവണം എങ്കിലെ വികസനമുണ്ടാകു.

ഭരണാധിപന്‍ എന്ന നിലയില്‍ ഏല്ലാ ജനവിഭാഗങ്ങളേയും ഒരു പോലെ കാണന്‍ മുഖ്യമന്ത്രി തയ്യാറാവണം. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് മാത്രം സന്ദര്‍ശിച്ചത് അങ്ങേയറ്റം അപലപനീയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബവും മന്ത്രി മന്ദിരങ്ങളില്‍ സുഖ ജീവിതം നയിക്കുമ്പോള്‍ സംഘാദര്‍ശങ്ങളില്‍ വിശ്വിച്ചുവെന്ന ഒറ്റ കാരണത്താല്‍ കണ്ണൂരിലെ അമ്മമാര്‍ക്ക് കുടിയിടം പോലും നിഷേധിക്കപ്പെടുകയാണ്. സാസ്‌ക്കാരിക കേരളം അടിയന്തിര നടപടിയാണ് ആഗ്രഹിക്കുന്നത്.അന്യ ജില്ലകളിലടക്കം കണ്ണൂരിലെ സിപിഎം അക്രമി സംഘത്തെ പറഞ്ഞയച്ച് കൊലപാതകം ഉള്‍പ്പെടെ നടത്തുകയാണ് സിപിഎം നേതാക്കള്‍. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെ അറിഞ്ഞു കൊണ്ട് നടത്തിയ നിയമനങ്ങളില്‍ ജയരാജനെ മത്രം ബലിയാടാക്കുകയായിരുന്നു. അതിനു ശേഷം ജയരാജനെ ത്യാഗിയെന്ന് വിശേഷിപ്പിക്കുന്നു.ചെയ്ത തെറ്റുകള്‍ ഏറ്റുപറയാന്‍ നട്ടെല്ലില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും ഇവര്‍ പറഞ്ഞു. ചോദിക്കുന്നതും ചോദിക്കാത്തതും സംസ്ഥാനത്തിന് നല്‍കുന്ന, വികസനം മാത്രം ലക്ഷ്യംവെച്ച് മുന്നോട്ടു പോവുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുളളതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ധര്‍ണ്ണ സമരം ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.സജീവന്‍, ബിജെപി ദേശീയ കൗണ്‍സില്‍ മെമ്പര്‍ ഗോപാല്‍ഷെട്ടി എംപി, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, മഹിളാമോര്‍ച്ച ജില്ല പ്രസിഡണ്ട് എന്‍.രതി തുടങ്ങിയവര്‍ സംസാരിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.